തിരുവനന്തപുരം: തൊഴിലിടങ്ങളിലെ സ്ത്രീ പീഡനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് വനിത-ശിശു വികസന വകുപ്പു മന്ത്രി കെ.കെ ശൈലജ. സിനിമ മേഖലയിൽ നിന്നുൾപ്പെടെ തൊഴിലിടങ്ങളിലെ പീഡനങ്ങളെക്കുറിച്ച് നിരവധി പരാതികളാണ് വന്നുകൊണ്ടിരിക്കുന്നതെന്നും ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാ തൊഴിൽ സ്ഥാപനങ്ങളിലും പരാതി സെൽ രൂപീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
രാഷ്ട്രീയപ്പാർട്ടികളുടെ ഓഫീസുകളിലടക്കം പരാതി സെൽ രൂപീകരിക്കാവുന്നതാണ്. സിനിമാ മേഖലയിൽ ഇന്റേണൽ കംപ്ലൈന്റ് സെൽ രൂപീകരിക്കുന്നതിനെപ്പറ്റി കൂടുതൽ ചർച്ചകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു. മറ്റു സ്ഥാപനങ്ങളിലെപ്പോലെ സിനിമാ മേഖലയിലും മറ്റു പെർഫോമിംഗ് ആർട്ട്സ് രംഗങ്ങളിലും നിലനിൽക്കുന്ന ചൂഷണങ്ങൾ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി വിമൻ ഇൻ സിനിമ കളക്ടീവ് അംഗങ്ങളുമായും ചർച്ച നടത്തിയതായും മന്ത്രി അറിയിച്ചു.
തൊഴിലിടങ്ങളിൽ നിന്നു ലഭിക്കുന്ന പരാതിക്കാർക്കെതിരേ ശക്തമായ നടപടിയെടുക്കാൻ വനിതാ ശിശു വികസന വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്. 2013 ലെ നിയമ പ്രകാരം ജോലി സ്ഥലത്തെ പീഡനങ്ങൾക്കെതിരേയും ആക്ഷേപങ്ങൾക്കെതിരേയും ശക്തമായ നടപടി എടുക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഇന്റേണൽ കമ്മിറ്റികളും ലോക്കൽ കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. എന്നാൽ, പുതിയ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ഈ കമ്മിറ്റികൾ കൂടുതൽ ശക്തിപ്പെടുത്താനും അപാകതകൾ പരിഹരിക്കാനും തീരുമാനിച്ചിട്ടണ്ട്.
10 ൽ കൂടുതൽ ആളുകൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഇന്റേണൽ കമ്മിറ്റികൾ രൂപീകരിക്കേണ്ടതുണ്ട്. സർക്കാർ ഇടപെടൽ കാരണം ഗുണപരമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. സ്ത്രീകൾക്ക് ആക്രമിക്കപ്പെടുന്നു, പിന്തള്ളപ്പെടുന്നു, തുല്യതയില്ല തുടങ്ങിയ പരാതികളിൽ ശക്തമായ നിലപാടാണ് വകുപ്പ് സ്വീകരിച്ചിരിക്കുന്നത്. സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന 181 എന്ന നമ്പരിലുള്ള കംപ്ലൈന്റ് സെൽ രൂപീകരിച്ചിരുന്നു. ഇതിൽ നിരവധി കോളുകൾ വരികയും അവർക്ക് സഹായമാവുകയും ചെയ്യുന്നുണ്ട്.
ലോക്കൽ കമ്മിറ്റി ശക്തിപ്പെടുത്താൻ ഐസിഡിഎസിലെ 258 സിഡിപിമാരെ നോഡൽ ഓഫീസർമാരായി നിയോഗിക്കാൻ ഉത്തരവ് നൽകിയിട്ടുണ്ട്. ഓരോ സ്ത്രീയ്ക്കും പെട്ടെന്ന് പരാതി നൽകാൻ വേണ്ടിയായിരുന്നു ഇത്. ഇന്റേണൽ കമ്മിറ്റിയ്ക്കു സിവിൽ കോടതിയുടെ അധികാരമുണ്ട്. കമ്മിറ്റിയിൽ പരാതി ലഭിച്ചാൽ ചെറിയ കുറ്റമാണെങ്കിൽ തൊഴിലുടമയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനും ക്രിമിനൽ കുറ്റമാണെങ്കിൽ നിയമ നടപടിയിലേക്ക് കടക്കാനും അധികാരമുണ്ട്.
സിനിമാ മേഖലയിൽ ഈ കമ്മിറ്റികൾ രൂപീകരിക്കാനുള്ള സാധ്യത ആരായും. ഇതിന്റെ ഭാഗമായി ഡബ്ല്യുസിസി അംഗങ്ങളുമായും അഭിഭാഷകരുമായും ചർച്ച നടത്തിയിരുന്നു. ഇത്തരം കമ്മിറ്റികൾ ഇല്ലാത്ത സ്ഥലങ്ങളിൽ പരാതി പറയാൻ സർക്കാരിന്റെ നേതൃത്വത്തിൽ പുതിയൊരു കമ്മിറ്റി രൂപീകരിക്കാൻ ആലോചിച്ചു വരികയാണ്. സിനിമ മേഖല ഒരു വ്യവസായം ആയതിനാലും പ്രതിഫലം നൽകുന്നതിനാലും അവർ ഈ നിയമത്തിന്റെ പരിധിയിൽ വരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ഷീബ ജോർജ്, ജെൻഡർ അഡ്വൈസർ ടി.കെ. ആനന്ദി, ഗീത ഗോപാൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
സിനിമയിലെ വനിത കൂട്ടായ്മയ്ക്ക് സർക്കാരിന്റെ പിന്തുണയെന്നും മന്ത്രി
തിരുവനന്തപുരം: സിനിമയിയിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട് വിമണ് ഇൻ സിനിമ കളക്ടീവ് അംഗങ്ങൾ ഉന്നയിച്ച പ്രശ്നങ്ങളിൽ അവർക്ക് പൂർണ പിന്തുണ നൽകുമെന്ന് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. ഡബ്ല്യുസിസി അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഡബ്ല്യുസിസി അംഗങ്ങൾ സിനിമയിലെ പല പ്രശ്നങ്ങളും സംസാരിച്ചിരുന്നു. ജോലിസ്ഥലത്തെ സമത്വമില്ലായ്മയും ഇകഴ്ത്തപ്പെടലും അവർ ചർച്ച ചെയ്തു. ഡബ്ല്യുസിസി തുടങ്ങിയ സമയത്ത് അവർ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ കമ്മിറ്റിയെ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ആ കമ്മിറ്റി അഭിപ്രായം തേടിക്കൊണ്ടിരിക്കുകയാണ്. സിനിമയിൽ ഇന്റേണൽ കംപ്ലൈന്റ് സെൽ രൂപീകരിക്കുന്നതിനെ കുറിച്ച് കൂടുതൽ ചർച്ചകൾ നടത്തും. സിനിമയിലെ വനിതാ കൂട്ടായ്മയ്ക്ക് സർക്കാരിന്റെ പൂർണ പിന്തുണയുണ്ടാവുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരള സംഗീത നാടക അക്കാദമി അധ്യക്ഷ കെപിഎസി ലളിത ഇടതു സഹയാത്രികയാണെങ്കിലും അവർ ഒരു സംഘടനയുടെ പ്രതിനിധിയായാണ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. അതിന്റെ ശരി തെറ്റുകൾ അവർ മനസിലാക്കട്ടെ. അതിനെ എതിർക്കുകയോ ഉൾക്കൊള്ളുകയോ ചെയ്യേണ്ട ആവശ്യം ഇപ്പോൾ തനിക്കില്ലെന്നും മന്ത്രി അറിയിച്ചു.
ഡബ്ല്യുസിസി അംഗങ്ങളായ ബീനാ പോൾ, വിധു വിൻസെന്റ് എന്നിവർ മന്ത്രിയുടെ ഓഫീസിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധി നടപ്പിലാക്കുക സർക്കാരിന്റെ ബാധ്യതയാണെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. സ്ത്രീകൾക്ക് തുല്യ അവകാശം ഉറപ്പുവരുത്തണമെന്നായിരുന്നു സുപ്രീംകോടതി വിധി. കോടതി വിധി അംഗീകരിക്കുന്നു. എവിടെയും സ്ത്രീകൾ രണ്ടാം സ്ഥാനത്തല്ല. ദൈവത്തിന് ഭക്തരുടെ ഇടയിൽ സ്ത്രീ പുരുഷ വിവേചനം ഉണ്ടെന്ന് താൻ കരുതുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
രാഷ്ട്രീയപ്പാർട്ടികളുടെ ഓഫീസുകളിലടക്കം പരാതി സെൽ രൂപീകരിക്കാവുന്നതാണ്. സിനിമാ മേഖലയിൽ ഇന്റേണൽ കംപ്ലൈന്റ് സെൽ രൂപീകരിക്കുന്നതിനെപ്പറ്റി കൂടുതൽ ചർച്ചകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു. മറ്റു സ്ഥാപനങ്ങളിലെപ്പോലെ സിനിമാ മേഖലയിലും മറ്റു പെർഫോമിംഗ് ആർട്ട്സ് രംഗങ്ങളിലും നിലനിൽക്കുന്ന ചൂഷണങ്ങൾ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി വിമൻ ഇൻ സിനിമ കളക്ടീവ് അംഗങ്ങളുമായും ചർച്ച നടത്തിയതായും മന്ത്രി അറിയിച്ചു.
തൊഴിലിടങ്ങളിൽ നിന്നു ലഭിക്കുന്ന പരാതിക്കാർക്കെതിരേ ശക്തമായ നടപടിയെടുക്കാൻ വനിതാ ശിശു വികസന വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്. 2013 ലെ നിയമ പ്രകാരം ജോലി സ്ഥലത്തെ പീഡനങ്ങൾക്കെതിരേയും ആക്ഷേപങ്ങൾക്കെതിരേയും ശക്തമായ നടപടി എടുക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഇന്റേണൽ കമ്മിറ്റികളും ലോക്കൽ കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. എന്നാൽ, പുതിയ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ഈ കമ്മിറ്റികൾ കൂടുതൽ ശക്തിപ്പെടുത്താനും അപാകതകൾ പരിഹരിക്കാനും തീരുമാനിച്ചിട്ടണ്ട്.
10 ൽ കൂടുതൽ ആളുകൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഇന്റേണൽ കമ്മിറ്റികൾ രൂപീകരിക്കേണ്ടതുണ്ട്. സർക്കാർ ഇടപെടൽ കാരണം ഗുണപരമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. സ്ത്രീകൾക്ക് ആക്രമിക്കപ്പെടുന്നു, പിന്തള്ളപ്പെടുന്നു, തുല്യതയില്ല തുടങ്ങിയ പരാതികളിൽ ശക്തമായ നിലപാടാണ് വകുപ്പ് സ്വീകരിച്ചിരിക്കുന്നത്. സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന 181 എന്ന നമ്പരിലുള്ള കംപ്ലൈന്റ് സെൽ രൂപീകരിച്ചിരുന്നു. ഇതിൽ നിരവധി കോളുകൾ വരികയും അവർക്ക് സഹായമാവുകയും ചെയ്യുന്നുണ്ട്.
ലോക്കൽ കമ്മിറ്റി ശക്തിപ്പെടുത്താൻ ഐസിഡിഎസിലെ 258 സിഡിപിമാരെ നോഡൽ ഓഫീസർമാരായി നിയോഗിക്കാൻ ഉത്തരവ് നൽകിയിട്ടുണ്ട്. ഓരോ സ്ത്രീയ്ക്കും പെട്ടെന്ന് പരാതി നൽകാൻ വേണ്ടിയായിരുന്നു ഇത്. ഇന്റേണൽ കമ്മിറ്റിയ്ക്കു സിവിൽ കോടതിയുടെ അധികാരമുണ്ട്. കമ്മിറ്റിയിൽ പരാതി ലഭിച്ചാൽ ചെറിയ കുറ്റമാണെങ്കിൽ തൊഴിലുടമയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനും ക്രിമിനൽ കുറ്റമാണെങ്കിൽ നിയമ നടപടിയിലേക്ക് കടക്കാനും അധികാരമുണ്ട്.
സിനിമാ മേഖലയിൽ ഈ കമ്മിറ്റികൾ രൂപീകരിക്കാനുള്ള സാധ്യത ആരായും. ഇതിന്റെ ഭാഗമായി ഡബ്ല്യുസിസി അംഗങ്ങളുമായും അഭിഭാഷകരുമായും ചർച്ച നടത്തിയിരുന്നു. ഇത്തരം കമ്മിറ്റികൾ ഇല്ലാത്ത സ്ഥലങ്ങളിൽ പരാതി പറയാൻ സർക്കാരിന്റെ നേതൃത്വത്തിൽ പുതിയൊരു കമ്മിറ്റി രൂപീകരിക്കാൻ ആലോചിച്ചു വരികയാണ്. സിനിമ മേഖല ഒരു വ്യവസായം ആയതിനാലും പ്രതിഫലം നൽകുന്നതിനാലും അവർ ഈ നിയമത്തിന്റെ പരിധിയിൽ വരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ഷീബ ജോർജ്, ജെൻഡർ അഡ്വൈസർ ടി.കെ. ആനന്ദി, ഗീത ഗോപാൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
സിനിമയിലെ വനിത കൂട്ടായ്മയ്ക്ക് സർക്കാരിന്റെ പിന്തുണയെന്നും മന്ത്രി
തിരുവനന്തപുരം: സിനിമയിയിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട് വിമണ് ഇൻ സിനിമ കളക്ടീവ് അംഗങ്ങൾ ഉന്നയിച്ച പ്രശ്നങ്ങളിൽ അവർക്ക് പൂർണ പിന്തുണ നൽകുമെന്ന് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. ഡബ്ല്യുസിസി അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഡബ്ല്യുസിസി അംഗങ്ങൾ സിനിമയിലെ പല പ്രശ്നങ്ങളും സംസാരിച്ചിരുന്നു. ജോലിസ്ഥലത്തെ സമത്വമില്ലായ്മയും ഇകഴ്ത്തപ്പെടലും അവർ ചർച്ച ചെയ്തു. ഡബ്ല്യുസിസി തുടങ്ങിയ സമയത്ത് അവർ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ കമ്മിറ്റിയെ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ആ കമ്മിറ്റി അഭിപ്രായം തേടിക്കൊണ്ടിരിക്കുകയാണ്. സിനിമയിൽ ഇന്റേണൽ കംപ്ലൈന്റ് സെൽ രൂപീകരിക്കുന്നതിനെ കുറിച്ച് കൂടുതൽ ചർച്ചകൾ നടത്തും. സിനിമയിലെ വനിതാ കൂട്ടായ്മയ്ക്ക് സർക്കാരിന്റെ പൂർണ പിന്തുണയുണ്ടാവുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരള സംഗീത നാടക അക്കാദമി അധ്യക്ഷ കെപിഎസി ലളിത ഇടതു സഹയാത്രികയാണെങ്കിലും അവർ ഒരു സംഘടനയുടെ പ്രതിനിധിയായാണ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. അതിന്റെ ശരി തെറ്റുകൾ അവർ മനസിലാക്കട്ടെ. അതിനെ എതിർക്കുകയോ ഉൾക്കൊള്ളുകയോ ചെയ്യേണ്ട ആവശ്യം ഇപ്പോൾ തനിക്കില്ലെന്നും മന്ത്രി അറിയിച്ചു.
ഡബ്ല്യുസിസി അംഗങ്ങളായ ബീനാ പോൾ, വിധു വിൻസെന്റ് എന്നിവർ മന്ത്രിയുടെ ഓഫീസിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധി നടപ്പിലാക്കുക സർക്കാരിന്റെ ബാധ്യതയാണെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. സ്ത്രീകൾക്ക് തുല്യ അവകാശം ഉറപ്പുവരുത്തണമെന്നായിരുന്നു സുപ്രീംകോടതി വിധി. കോടതി വിധി അംഗീകരിക്കുന്നു. എവിടെയും സ്ത്രീകൾ രണ്ടാം സ്ഥാനത്തല്ല. ദൈവത്തിന് ഭക്തരുടെ ഇടയിൽ സ്ത്രീ പുരുഷ വിവേചനം ഉണ്ടെന്ന് താൻ കരുതുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.