തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറായിരുന്നു അപകട സമയത്ത് വാഹനം ഓടിച്ചിരുന്നതെന്നു ഡ്രൈവർ അർജുനന്റെ മൊഴി. ഇന്നലെയാണ് അർജുൻ മംഗലാപുരം പോലീസിനു മൊഴി നല്കിയത്.
കൊല്ലം വരെ താനായിരുന്നു വാഹനം ഓടിച്ചിരുന്നതെന്നും തുടർന്ന് ബാലഭാസ്കറാണ് വാഹനം ഓടിച്ചിരുന്നതെന്നും മൊഴി നല്കി. ഭാര്യ ലക്ഷ്മിയും മകൾ തേജസ്വിനിയും ബാലഭാസ്കറിനൊപ്പം മുൻസീറ്റിലായിരുന്നുവെന്നും മൊഴിയിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ മാസം 25 ന് ദേശീയപാതയിൽ പള്ളിപ്പുറത്താണ് അപകടമുണ്ടായത്. രണ്ടു വയസുകാരിയായ മകൾ തേജസ്വിനി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണമടഞ്ഞിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കറും ദിവസങ്ങൾക്കുള്ളിൽ മരിച്ചു.
കൊല്ലം വരെ താനായിരുന്നു വാഹനം ഓടിച്ചിരുന്നതെന്നും തുടർന്ന് ബാലഭാസ്കറാണ് വാഹനം ഓടിച്ചിരുന്നതെന്നും മൊഴി നല്കി. ഭാര്യ ലക്ഷ്മിയും മകൾ തേജസ്വിനിയും ബാലഭാസ്കറിനൊപ്പം മുൻസീറ്റിലായിരുന്നുവെന്നും മൊഴിയിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ മാസം 25 ന് ദേശീയപാതയിൽ പള്ളിപ്പുറത്താണ് അപകടമുണ്ടായത്. രണ്ടു വയസുകാരിയായ മകൾ തേജസ്വിനി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണമടഞ്ഞിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കറും ദിവസങ്ങൾക്കുള്ളിൽ മരിച്ചു.