കൊച്ചി: ഭിന്നശേഷിക്കാരായ കായിക താരങ്ങൾക്കായി -ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരള-യുടെ നേതൃത്വത്തിൽ -വിൻ ഗോൾഡ് ഫോർ ദ പാരാലിന്പിക്സ്- എന്ന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
ജനുവരിയിൽ ഇരിങ്ങാലക്കുടയിൽ ആരംഭിക്കുന്ന പരിപാടിയിൽ വിവിധ മത്സര വിഭാഗങ്ങളിൽനിന്നു തെരഞ്ഞെടുക്കുന്ന 10 കായികതാരങ്ങൾക്ക് താമസ സൗകര്യത്തോടുകൂടിയ സൗജന്യ പരിശീലനം നൽകുമെന്ന് അസോസിയേഷൻ അറിയിച്ചു. സംസ്ഥാന സർക്കാരും സ്പോർട്സ് കൗണ്‍സിലും പാരാലിന്പിക് സ്പോർട്സ് അംഗീകരിക്കാത്തതിനാലാണ് ജക്കാർത്തയിൽ നടന്ന പാരാ ഏഷ്യൻ ഗെയിംസിൽ സംസ്ഥാനത്തു നിന്നുമുള്ള കായികതാരങ്ങൾക്ക് പങ്കെടുക്കാൻ കഴിയാതെ പോയത്.
സ്പോർട്സ് കൗണ്‍സിലിന്റെ ഇത്തരം സമീപനംമൂലം സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ കായികതാരങ്ങൾക്ക് വേണ്ടവിധത്തിലുള്ള പരിശീലന സൗകര്യങ്ങൾ ലഭിക്കുന്നില്ലെന്നും അസോസിയേഷൻ പ്രസിഡന്റ് എ.എ. കിഷോർ, ജനറൽ സെക്രട്ടറി കെ.സി. വിനയൻ എന്നിവർ ആരോപിച്ചു.
ജനുവരിയിൽ ഇരിങ്ങാലക്കുടയിൽ ആരംഭിക്കുന്ന പരിപാടിയിൽ വിവിധ മത്സര വിഭാഗങ്ങളിൽനിന്നു തെരഞ്ഞെടുക്കുന്ന 10 കായികതാരങ്ങൾക്ക് താമസ സൗകര്യത്തോടുകൂടിയ സൗജന്യ പരിശീലനം നൽകുമെന്ന് അസോസിയേഷൻ അറിയിച്ചു. സംസ്ഥാന സർക്കാരും സ്പോർട്സ് കൗണ്‍സിലും പാരാലിന്പിക് സ്പോർട്സ് അംഗീകരിക്കാത്തതിനാലാണ് ജക്കാർത്തയിൽ നടന്ന പാരാ ഏഷ്യൻ ഗെയിംസിൽ സംസ്ഥാനത്തു നിന്നുമുള്ള കായികതാരങ്ങൾക്ക് പങ്കെടുക്കാൻ കഴിയാതെ പോയത്.
സ്പോർട്സ് കൗണ്‍സിലിന്റെ ഇത്തരം സമീപനംമൂലം സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ കായികതാരങ്ങൾക്ക് വേണ്ടവിധത്തിലുള്ള പരിശീലന സൗകര്യങ്ങൾ ലഭിക്കുന്നില്ലെന്നും അസോസിയേഷൻ പ്രസിഡന്റ് എ.എ. കിഷോർ, ജനറൽ സെക്രട്ടറി കെ.സി. വിനയൻ എന്നിവർ ആരോപിച്ചു.