പത്തനംതിട്ട: മഹാപ്രളയത്തെത്തുടർന്നു സംസ്ഥാനത്തു വ്യാപാരികൾക്കുണ്ടായ നഷ്ടത്തിന്റെ പ്രാഥമിക കണക്കുകൾ അടിയന്തരമായി ശേഖരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി. വെള്ളം കയറി കോടിക്കണക്കിനു രൂപയുടെ നഷ്ടമാണു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപാരികൾക്കുണ്ടായത്. എന്നാൽ, രണ്ടു മാസം പിന്നിട്ടിട്ടും ഇതുമായി ബന്ധപ്പെട്ടു യാതൊരു കണക്കെടുപ്പുകളോ നഷ്ടപരിഹാരം നൽകാനുള്ള തീരുമാനമോ ഉണ്ടായില്ല. ഇതേത്തുടർന്ന് റാന്നിയിൽ വ്യാപാരി എബി സ്റ്റീഫൻ നിരാഹാര സമരം ആരംഭിച്ചിരുന്നു.
എട്ടു ദിവസമായി നിരാഹാരം നടത്തുന്ന എബി സ്റ്റീഫൻ ഉയർത്തുന്ന വിഷയങ്ങൾ ചർച്ച ചെയ്യാനും അധികൃതർ തയാറായിരുന്നില്ല. ഇതു സംബന്ധിച്ച് ഇന്നലെ ദീപിക വാർത്ത നൽകി. ഇതോടെ വിഷയത്തിൽ ഇടപെട്ട രാജു ഏബ്രഹാം എംഎൽഎ ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.കണക്കുകൾ ശേഖരിക്കാൻ വ്യവസായ വകുപ്പിനോടു മുഖ്യമന്ത്രിയുടെ ഒാഫീസ് നിർദേശിക്കുകയുമായിരുന്നു. ജില്ലാ വ്യവസായ കേന്ദ്രം മുഖേനയാണു വ്യാപാരികളുടെ നഷ്ടം കണക്കാക്കുന്നത്.
എട്ടു ദിവസമായി നിരാഹാരം നടത്തുന്ന എബി സ്റ്റീഫൻ ഉയർത്തുന്ന വിഷയങ്ങൾ ചർച്ച ചെയ്യാനും അധികൃതർ തയാറായിരുന്നില്ല. ഇതു സംബന്ധിച്ച് ഇന്നലെ ദീപിക വാർത്ത നൽകി. ഇതോടെ വിഷയത്തിൽ ഇടപെട്ട രാജു ഏബ്രഹാം എംഎൽഎ ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.കണക്കുകൾ ശേഖരിക്കാൻ വ്യവസായ വകുപ്പിനോടു മുഖ്യമന്ത്രിയുടെ ഒാഫീസ് നിർദേശിക്കുകയുമായിരുന്നു. ജില്ലാ വ്യവസായ കേന്ദ്രം മുഖേനയാണു വ്യാപാരികളുടെ നഷ്ടം കണക്കാക്കുന്നത്.