തിരുവനന്തപുരം: ശബരിമലയിൽ പോകുന്ന എല്ലാ വിശ്വാസികൾക്കും സർക്കാർ പൂർണ സംരക്ഷണം ഒരുക്കുമെന്നു വ്യവസായ മന്ത്രി ഇ.പി. ജയരാജൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ശബരിമല വിഷയത്തിൽ സംഘർഷം ഉണ്ടാക്കാനാണ് സംഘപരിവാറും കോണ്‍ഗ്രസും ശ്രമിക്കുന്നത്. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ വിധിന്യായത്തിന്റെ മറവിൽ സംഘപരിവാറും കോണ്‍ഗ്രസും ബോധപൂർവം അക്രമം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. നിലവാരം കുറഞ്ഞ പ്രചാരണമാണ് ഇവർ നടത്തുന്നത്. ശബരിമലയിൽ എത്തുന്ന എല്ലാവർക്കും സർക്കാർ സുരക്ഷ ഉറപ്പ് വരുത്തും. വിശ്വാസികൾക്ക് പൂർണ സംരക്ഷണം നൽകും.
കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷം മലീമസമാക്കാൻ ജനങ്ങൾ അനുവദിക്കില്ല. രണ്ടാം വിമോചന സമരം നടത്തിയേക്കാമെന്ന സംഘപരിവാറിന്റെയും കോണ്‍ഗ്രസിന്റെയും ആഗ്രഹം നടപ്പാവില്ല. കേരളത്തിന്റെ സംസ്കാരത്തിനും പാരന്പര്യത്തിനും അനുസരിച്ച് ജനങ്ങൾ ഉയർന്ന് പ്രവർത്തിക്കുമെന്നുറപ്പുണ്ട്. അവരോടൊപ്പമായിരിക്കും എൽഡിഎഫ് സർക്കാർ.
വിശ്വാസികളുമായി ഏറ്റുമുട്ടൽ എന്നത് സർക്കാർ നിലപാടല്ല. വിശ്വാസവും ആരാധനാ സ്വാതന്ത്ര്യവും സംരക്ഷിക്കുകയാണ് സർക്കാർ നയം.നിയമ വ്യവസ്ഥ നിലനിൽക്കുന്ന രാജ്യത്ത് കോടതി വിധി നടപ്പാക്കുക എന്നതാണ് സർക്കാരിന്റെ ഉത്തരവാദിത്തം. ആ ചുമതലയാണു സർക്കാർ നിറവേറ്റുന്നതെന്നും ജയരാജൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ശബരിമല വിഷയത്തിൽ സംഘർഷം ഉണ്ടാക്കാനാണ് സംഘപരിവാറും കോണ്‍ഗ്രസും ശ്രമിക്കുന്നത്. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ വിധിന്യായത്തിന്റെ മറവിൽ സംഘപരിവാറും കോണ്‍ഗ്രസും ബോധപൂർവം അക്രമം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. നിലവാരം കുറഞ്ഞ പ്രചാരണമാണ് ഇവർ നടത്തുന്നത്. ശബരിമലയിൽ എത്തുന്ന എല്ലാവർക്കും സർക്കാർ സുരക്ഷ ഉറപ്പ് വരുത്തും. വിശ്വാസികൾക്ക് പൂർണ സംരക്ഷണം നൽകും.
കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷം മലീമസമാക്കാൻ ജനങ്ങൾ അനുവദിക്കില്ല. രണ്ടാം വിമോചന സമരം നടത്തിയേക്കാമെന്ന സംഘപരിവാറിന്റെയും കോണ്‍ഗ്രസിന്റെയും ആഗ്രഹം നടപ്പാവില്ല. കേരളത്തിന്റെ സംസ്കാരത്തിനും പാരന്പര്യത്തിനും അനുസരിച്ച് ജനങ്ങൾ ഉയർന്ന് പ്രവർത്തിക്കുമെന്നുറപ്പുണ്ട്. അവരോടൊപ്പമായിരിക്കും എൽഡിഎഫ് സർക്കാർ.
വിശ്വാസികളുമായി ഏറ്റുമുട്ടൽ എന്നത് സർക്കാർ നിലപാടല്ല. വിശ്വാസവും ആരാധനാ സ്വാതന്ത്ര്യവും സംരക്ഷിക്കുകയാണ് സർക്കാർ നയം.നിയമ വ്യവസ്ഥ നിലനിൽക്കുന്ന രാജ്യത്ത് കോടതി വിധി നടപ്പാക്കുക എന്നതാണ് സർക്കാരിന്റെ ഉത്തരവാദിത്തം. ആ ചുമതലയാണു സർക്കാർ നിറവേറ്റുന്നതെന്നും ജയരാജൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.