തിരുവനന്തപുരം: സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയിൽ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട തർക്കങ്ങളുടെ പശ്ചാത്തലത്തിൽ അധികം വൈകാതെ അമ്മയുടെ വിശേഷാൽ ജനറൽ ബോഡി യോഗം വിളിച്ചു കൂട്ടുമെന്ന് അമ്മ വക്താവ് ജഗദീഷ്.
ഈ വിഷയത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റി ഏകകണ്ഠമായെടുത്ത തീരുമാനങ്ങൾ പ്രസിഡന്റ് മോഹൻലാലിന്റെ മാത്രം തലയിൽ കെട്ടിവച്ച് ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്നും ജഗദീഷ് പ്രസ്താവനയിൽ പറഞ്ഞു.
ദിലീപ് വിഷയത്തിൽ സാംസ്കാരിക കേരളത്തിന്റെ ഉത്കണ്ഠ കണക്കിലെടുത്തുകൊണ്ട് ജനറൽ ബോഡി യോഗത്തിൽ ചട്ടങ്ങൾക്കപ്പുറം ധാർമികതയിലൂന്നിയുള്ള ഉചിത തീരുമാനം കൈക്കൊള്ളാൻ കഴിയുമെന്ന് അമ്മ പ്രത്യാശിക്കുന്നതായും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു. പ്രശ്നത്തിൽ ഇടപെടാനുള്ള സന്നദ്ധത അറിയിച്ച് സാംസ്കാരികമന്ത്രി എ.കെ. ബാലൻ നടത്തിയ പ്രസ്താവന സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. ഡബ്ല്യുസിസിയിലെഅംഗങ്ങൾ ശനിയാഴ്ച വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തിൽ അമ്മയ്ക്കെതിരേ നടത്തിയ പരാമർശങ്ങൾക്കു മറുപടി എന്നു പറഞ്ഞാണ് ജഗദീഷ് പത്രക്കുറിപ്പ് പ്രസിദ്ധീകരണത്തിനു നൽകിയത്. നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ ദിലീപ് അപരാധിയാണെന്നോ നിരപരാധിയാണെന്നോ ഉള്ള നിലപാട് അമ്മ എടുത്തിട്ടില്ല. ആക്രമിക്കപ്പെട്ട നടിക്കു നീതി ലഭിക്കണം എന്ന നിലപാടാണ് അമ്മ നാളിതുവരെയും സ്വീകരിച്ചിട്ടുള്ളത്.
ഇത്തരം കേസുകളിൽ കുറ്റവാളി എന്നു കോടതി വിധിക്കുന്നതു വരെ കുറ്റാരോപിതൻ നിരപരാധിയാണ് എന്നു വാദിക്കുന്നവരുണ്ട്; കുറ്റാരോപിതൻ നിരപരാധിയാണ് എന്നു കോടതി വിധിക്കുന്നതു വരെ അയാളെ അപരാധിയായിട്ടു കണക്കാക്കണമെന്ന വാദവുമുണ്ട്. ആദ്യത്തെ അഭിപ്രായത്തിനു നിയമത്തിന്റെ പിൻബലവും രണ്ടാമത്തെ അഭിപ്രായത്തിനു ധാർമികതയുടെ അടിത്തറയുമാണുള്ളത്. ദിലീപിനെ പുറത്താക്കാൻ എക്സിക്യൂട്ടീവ് കമ്മിറ്റി എടുത്ത തീരുമാനത്തിനു നിയമസാധുത ഇല്ലെന്ന് കണ്ടെത്തി ആ തീരുമാനം മരവിപ്പിച്ച് ജനറൽ ബോഡിക്കു വിടാൻ തുടർന്നുകൂടിയ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമെടുത്തു. പുറത്താക്കാനുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനം ശരിയായിരുന്നില്ല എന്ന നിലപാടാണ് ജനറൽ ബോഡി എടുത്തത്. ഈ വിഷയം അമ്മ കൈകാര്യം ചെയ്ത രീതിയോടുള്ള വിയോജിപ്പ് രേഖപ്പെടുത്തിയ രേവതി, പാർവതി, പദ്മപ്രിയ എന്നിവരുമായി അമ്മ ചർച്ച നടത്തി. അവരുടെ ആവശ്യങ്ങൾ കേട്ട ശേഷം എല്ലാ കാര്യങ്ങളിലും ഒരു ഒത്തുതീർപ്പ് ഉണ്ടാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകാൻ എക്സിക്യൂട്ടീവ് കമ്മിറ്റിയും ചർച്ചയിൽ പങ്കെടുത്ത രേവതിയും പാർവതിയും പദ്മപ്രിയയും തമ്മിൽ ധാരണയായി.
അതനുസരിച്ച് ദിലീപിനെ പുറത്താക്കാനുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനം ജനറൽ ബോഡി റദ്ദാക്കിയത് വിദഗ്ധ നിയമോപദേശത്തിനു വിടാൻ ഇരുകൂട്ടരും തീരുമാനിച്ചു.
അമ്മയ്ക്കു ലഭിച്ച ഉപദേശം ഒരു ജനറൽ ബോഡി വിളിച്ചു കൂട്ടി തീരുമാനം എടുക്കണം എന്നതായിരുന്നു. എന്നാൽ, രേവതിക്കും പാർവതിക്കും പദ്മപ്രിയയ്ക്കും ലഭിച്ച ഉപദേശം എക്സിക്യൂട്ടീവ് കമ്മിറ്റിക്കു തന്നെ തീരുമാനമെടുക്കാം എന്നതായിരുന്നുവെന്നും ജഗദീഷ് വ്യക്തമാക്കി.
ഈ വിഷയത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റി ഏകകണ്ഠമായെടുത്ത തീരുമാനങ്ങൾ പ്രസിഡന്റ് മോഹൻലാലിന്റെ മാത്രം തലയിൽ കെട്ടിവച്ച് ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്നും ജഗദീഷ് പ്രസ്താവനയിൽ പറഞ്ഞു.
ദിലീപ് വിഷയത്തിൽ സാംസ്കാരിക കേരളത്തിന്റെ ഉത്കണ്ഠ കണക്കിലെടുത്തുകൊണ്ട് ജനറൽ ബോഡി യോഗത്തിൽ ചട്ടങ്ങൾക്കപ്പുറം ധാർമികതയിലൂന്നിയുള്ള ഉചിത തീരുമാനം കൈക്കൊള്ളാൻ കഴിയുമെന്ന് അമ്മ പ്രത്യാശിക്കുന്നതായും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു. പ്രശ്നത്തിൽ ഇടപെടാനുള്ള സന്നദ്ധത അറിയിച്ച് സാംസ്കാരികമന്ത്രി എ.കെ. ബാലൻ നടത്തിയ പ്രസ്താവന സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. ഡബ്ല്യുസിസിയിലെഅംഗങ്ങൾ ശനിയാഴ്ച വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തിൽ അമ്മയ്ക്കെതിരേ നടത്തിയ പരാമർശങ്ങൾക്കു മറുപടി എന്നു പറഞ്ഞാണ് ജഗദീഷ് പത്രക്കുറിപ്പ് പ്രസിദ്ധീകരണത്തിനു നൽകിയത്. നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ ദിലീപ് അപരാധിയാണെന്നോ നിരപരാധിയാണെന്നോ ഉള്ള നിലപാട് അമ്മ എടുത്തിട്ടില്ല. ആക്രമിക്കപ്പെട്ട നടിക്കു നീതി ലഭിക്കണം എന്ന നിലപാടാണ് അമ്മ നാളിതുവരെയും സ്വീകരിച്ചിട്ടുള്ളത്.
ഇത്തരം കേസുകളിൽ കുറ്റവാളി എന്നു കോടതി വിധിക്കുന്നതു വരെ കുറ്റാരോപിതൻ നിരപരാധിയാണ് എന്നു വാദിക്കുന്നവരുണ്ട്; കുറ്റാരോപിതൻ നിരപരാധിയാണ് എന്നു കോടതി വിധിക്കുന്നതു വരെ അയാളെ അപരാധിയായിട്ടു കണക്കാക്കണമെന്ന വാദവുമുണ്ട്. ആദ്യത്തെ അഭിപ്രായത്തിനു നിയമത്തിന്റെ പിൻബലവും രണ്ടാമത്തെ അഭിപ്രായത്തിനു ധാർമികതയുടെ അടിത്തറയുമാണുള്ളത്. ദിലീപിനെ പുറത്താക്കാൻ എക്സിക്യൂട്ടീവ് കമ്മിറ്റി എടുത്ത തീരുമാനത്തിനു നിയമസാധുത ഇല്ലെന്ന് കണ്ടെത്തി ആ തീരുമാനം മരവിപ്പിച്ച് ജനറൽ ബോഡിക്കു വിടാൻ തുടർന്നുകൂടിയ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമെടുത്തു. പുറത്താക്കാനുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനം ശരിയായിരുന്നില്ല എന്ന നിലപാടാണ് ജനറൽ ബോഡി എടുത്തത്. ഈ വിഷയം അമ്മ കൈകാര്യം ചെയ്ത രീതിയോടുള്ള വിയോജിപ്പ് രേഖപ്പെടുത്തിയ രേവതി, പാർവതി, പദ്മപ്രിയ എന്നിവരുമായി അമ്മ ചർച്ച നടത്തി. അവരുടെ ആവശ്യങ്ങൾ കേട്ട ശേഷം എല്ലാ കാര്യങ്ങളിലും ഒരു ഒത്തുതീർപ്പ് ഉണ്ടാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകാൻ എക്സിക്യൂട്ടീവ് കമ്മിറ്റിയും ചർച്ചയിൽ പങ്കെടുത്ത രേവതിയും പാർവതിയും പദ്മപ്രിയയും തമ്മിൽ ധാരണയായി.
അതനുസരിച്ച് ദിലീപിനെ പുറത്താക്കാനുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനം ജനറൽ ബോഡി റദ്ദാക്കിയത് വിദഗ്ധ നിയമോപദേശത്തിനു വിടാൻ ഇരുകൂട്ടരും തീരുമാനിച്ചു.
അമ്മയ്ക്കു ലഭിച്ച ഉപദേശം ഒരു ജനറൽ ബോഡി വിളിച്ചു കൂട്ടി തീരുമാനം എടുക്കണം എന്നതായിരുന്നു. എന്നാൽ, രേവതിക്കും പാർവതിക്കും പദ്മപ്രിയയ്ക്കും ലഭിച്ച ഉപദേശം എക്സിക്യൂട്ടീവ് കമ്മിറ്റിക്കു തന്നെ തീരുമാനമെടുക്കാം എന്നതായിരുന്നുവെന്നും ജഗദീഷ് വ്യക്തമാക്കി.