കൊച്ചി: സിനിമ മേഖലയുമായി ബന്ധപ്പെട്ടു തങ്ങൾ ഉന്നയിച്ച പ്രശ്നങ്ങളെ നിസാരവത്കരിക്കുന്ന നിലപാടാണ് അമ്മ സെക്രട്ടറി സിദ്ദിഖും കെപിഎസി ലളിതയും സ്വീകരിച്ചിരിക്കുന്നതെന്നു നടി പാർവതി. സിനിമയിൽ സുരക്ഷിതമായ തൊഴിലിടത്തിനു വേണ്ടിയാണു തങ്ങൾ ചർച്ച തുടങ്ങിയത്.
ഇതിനെ ഗൂഢാലോചന ആണെന്നും അജൻഡയാണെന്നും പറയുന്നതിൽ സങ്കടമുണ്ട്. നീതിക്കുവേണ്ടിയാണ് പോരാടുന്നത്. ഇതിന്റെ പേരിൽ അമ്മ ഔദ്യോഗിക നടപടി എടുക്കുന്നത് കണ്ടാൽ അതിൽ സന്തോഷമേയുള്ളൂവെന്നും ഡബ്ല്യുസിസി അംഗംകൂടിയായ പാർവതി പറഞ്ഞു. ജഗദീഷ് പുറത്തുവിട്ട പത്രക്കുറിപ്പാണോ സിദ്ദിഖും കെപിഎസി ലളിതയും സംസാരിച്ചതാണോ അമ്മയുടെ ഔദ്യോഗിക പ്രതികരണമെന്നു വ്യക്തമാക്കണം. നടൻ മഹേഷ് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നാണ്. ഇതിൽ ആരുപറയുന്നതാണ് വിശ്വസിക്കേണ്ടതെന്നും പാർവതി ചോദിച്ചു.
തങ്ങളുടെ സുഹൃത്തിന് ഇങ്ങനെയൊരു അനുഭവം ഉണ്ടായതിനുശേഷവും അങ്ങനെയൊന്ന് ഇവിടെ ഇല്ലെന്നാണു സിദ്ദിഖ് പറയുന്നത്. മറ്റുള്ള തൊഴിലിടങ്ങളിലെ പോലെ ഒക്കെ തന്നെയല്ലെ ഇവിടെയും ഉള്ളൂ എന്നു പറഞ്ഞു നിസാരവത്കരിക്കുകയാണ് കെപിഎസി ലളിത. ഇങ്ങനെയൊരു സംഭവം ഇവിടെ നടക്കുന്നേ ഇല്ലെന്നാണ് ഇവർ വീണ്ടും വീണ്ടും പറയുന്നത്. കഠിനഹൃദയം ഉള്ളവർക്കേ ഇങ്ങനെയൊക്കെ കള്ളം പറയാൻ കഴിയൂവെന്നും പാർവതി പറഞ്ഞു.
ഇതിനെ ഗൂഢാലോചന ആണെന്നും അജൻഡയാണെന്നും പറയുന്നതിൽ സങ്കടമുണ്ട്. നീതിക്കുവേണ്ടിയാണ് പോരാടുന്നത്. ഇതിന്റെ പേരിൽ അമ്മ ഔദ്യോഗിക നടപടി എടുക്കുന്നത് കണ്ടാൽ അതിൽ സന്തോഷമേയുള്ളൂവെന്നും ഡബ്ല്യുസിസി അംഗംകൂടിയായ പാർവതി പറഞ്ഞു. ജഗദീഷ് പുറത്തുവിട്ട പത്രക്കുറിപ്പാണോ സിദ്ദിഖും കെപിഎസി ലളിതയും സംസാരിച്ചതാണോ അമ്മയുടെ ഔദ്യോഗിക പ്രതികരണമെന്നു വ്യക്തമാക്കണം. നടൻ മഹേഷ് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നാണ്. ഇതിൽ ആരുപറയുന്നതാണ് വിശ്വസിക്കേണ്ടതെന്നും പാർവതി ചോദിച്ചു.
തങ്ങളുടെ സുഹൃത്തിന് ഇങ്ങനെയൊരു അനുഭവം ഉണ്ടായതിനുശേഷവും അങ്ങനെയൊന്ന് ഇവിടെ ഇല്ലെന്നാണു സിദ്ദിഖ് പറയുന്നത്. മറ്റുള്ള തൊഴിലിടങ്ങളിലെ പോലെ ഒക്കെ തന്നെയല്ലെ ഇവിടെയും ഉള്ളൂ എന്നു പറഞ്ഞു നിസാരവത്കരിക്കുകയാണ് കെപിഎസി ലളിത. ഇങ്ങനെയൊരു സംഭവം ഇവിടെ നടക്കുന്നേ ഇല്ലെന്നാണ് ഇവർ വീണ്ടും വീണ്ടും പറയുന്നത്. കഠിനഹൃദയം ഉള്ളവർക്കേ ഇങ്ങനെയൊക്കെ കള്ളം പറയാൻ കഴിയൂവെന്നും പാർവതി പറഞ്ഞു.