തിരുവനന്തപുരം: കെഎസ്ആർടിസി ഓണ്‍ലൈൻ റിസർവേഷൻ കൗണ്ടറുകൾ ഇന്നു മുതൽ കുടുബശ്രീക്ക്. ഇതുസംബന്ധിച്ച ഉത്തരവ് ഇന്നലെ പുറത്തിറങ്ങി. കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളും കേന്ദ്രീകരിച്ചും ഓണ്‍ലൈൻ റിസർവേഷൻ സംവിധാനം നടപ്പിലാക്കാനാണ് മാനേജ്മെന്റ് തീരുമാനിച്ചിക്കുന്നത്.
നൂറോളം വനിതകൾക്ക് ഇതി നായി പരിശീലനവും നൽകി. സ്റ്റേഷനുകൾ സ്ഥലം വിട്ടുനൽകും; വാടക, വൈദ്യുതി എന്നിവയടക്കം മറ്റെല്ലാ ചെലവുകളും കുടുബശ്രീ തന്നെ വഹിക്കണം. നേരത്തെ റിസർവേഷൻ കരാർ എറ്റെടുത്തിരുന്ന കന്പനിക്കു നൽകിയതുപോലെ 4.5 ശതമാനം കമ്മീഷനാണു കുടുംബശ്രീക്കു നൽകുക. കുടുംബശ്രീക്ക് റിസർവേഷൻ കൗണ്ടറുകൾ കൈമാറാനുള്ള മാനേജ്മെന്റ് തീരുമാനത്തിനെതിരേ വലിയ ഉപരോധ സമരം നടത്താൻ എഐടിയുസിയുടെ തൊഴിലാളി സംഘടനയായ കെഎസ്ടിഇയു തീരുമാനിച്ചിട്ടുണ്ട്.
ഇന്നു രാവിലെ ആറിനാണ് റിസർവേഷൻ കൗണ്ടറുകൾ തുറക്കുക. രാവിലെ അഞ്ചു മുതൽ കൗണ്ടറുകൾ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ഉപരോധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കുടുംബശ്രീ ജീവനക്കാരിൽ ഒരാളെപ്പോലും കൗണ്ടറിൽ കയറാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് സംഘടനാ ഭാരവാഹികൾ.
തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ 100 സമരക്കാരാണ് രാവിലെ അഞ്ചിന് എത്തുക. കൊട്ടാരക്കരയിൽ 50 പേരും ആലപ്പുഴ, വൈറ്റില, എറണാകുളം, കോട്ടയം, തൃശൂർ, ഗുരുവായൂർ, പാലക്കാട്, കണ്ണൂർ, കോഴിക്കോട്, കൽപ്പറ്റ, സുൽത്താൻ ബത്തേരി, മലപ്പുറം, പെരിന്തൽമണ്ണ, നിലന്പൂർ, പൊന്നാനി, കാസർഗോഡ് എന്നീ യൂണിറ്റുകളിൽ 75 പേർ വീതവും എത്തിച്ചേരും.
നൂറോളം വനിതകൾക്ക് ഇതി നായി പരിശീലനവും നൽകി. സ്റ്റേഷനുകൾ സ്ഥലം വിട്ടുനൽകും; വാടക, വൈദ്യുതി എന്നിവയടക്കം മറ്റെല്ലാ ചെലവുകളും കുടുബശ്രീ തന്നെ വഹിക്കണം. നേരത്തെ റിസർവേഷൻ കരാർ എറ്റെടുത്തിരുന്ന കന്പനിക്കു നൽകിയതുപോലെ 4.5 ശതമാനം കമ്മീഷനാണു കുടുംബശ്രീക്കു നൽകുക. കുടുംബശ്രീക്ക് റിസർവേഷൻ കൗണ്ടറുകൾ കൈമാറാനുള്ള മാനേജ്മെന്റ് തീരുമാനത്തിനെതിരേ വലിയ ഉപരോധ സമരം നടത്താൻ എഐടിയുസിയുടെ തൊഴിലാളി സംഘടനയായ കെഎസ്ടിഇയു തീരുമാനിച്ചിട്ടുണ്ട്.
ഇന്നു രാവിലെ ആറിനാണ് റിസർവേഷൻ കൗണ്ടറുകൾ തുറക്കുക. രാവിലെ അഞ്ചു മുതൽ കൗണ്ടറുകൾ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ഉപരോധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കുടുംബശ്രീ ജീവനക്കാരിൽ ഒരാളെപ്പോലും കൗണ്ടറിൽ കയറാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് സംഘടനാ ഭാരവാഹികൾ.
തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ 100 സമരക്കാരാണ് രാവിലെ അഞ്ചിന് എത്തുക. കൊട്ടാരക്കരയിൽ 50 പേരും ആലപ്പുഴ, വൈറ്റില, എറണാകുളം, കോട്ടയം, തൃശൂർ, ഗുരുവായൂർ, പാലക്കാട്, കണ്ണൂർ, കോഴിക്കോട്, കൽപ്പറ്റ, സുൽത്താൻ ബത്തേരി, മലപ്പുറം, പെരിന്തൽമണ്ണ, നിലന്പൂർ, പൊന്നാനി, കാസർഗോഡ് എന്നീ യൂണിറ്റുകളിൽ 75 പേർ വീതവും എത്തിച്ചേരും.