തൊടുപുഴ: വാഹനാപകടത്തിൽപ്പെടുന്നവർക്ക് അവർ പോലുമറിയാതെ തങ്ങളുടെ കേസ് കൈകാര്യം ചെയ്യാനായി ഒരു കോടതി. അപകടമുണ്ടായ ശേഷം നഷ്ടപരിഹാരം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ഈ കോടതിയിൽ ഹാജരാകണമെന്ന അറിയിപ്പു ലഭിക്കുന്പോൾ മാത്രമാണു പലരും ഈ കോടതിയെക്കുറിച്ചു കേൾക്കുന്നതു തന്നെ. ഇത്തരത്തിലുള്ള രാജ്യത്തെ ഏക കോടതിയാണ് ഇടുക്കി ജില്ലയിലെ മുട്ടത്തു മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നത്. എഐആർ കോടതിയെന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കോടതിയെ സംബന്ധിച്ചു പലർക്കും അറിയില്ലെന്നതാണ് സത്യം. വാഹനാപകടമുണ്ടായാൽ പോലീസ് നൽകുന്ന ആക്സിഡന്റ് ഇൻഫർമേഷൻ റിപ്പോർട്ട് അനുസരിച്ചാണു കോടതിയിൽ കേസ് പരിഗണിക്കുന്നത്.
അഭിഭാഷകന്റെ പരിശ്രമം
രാജ്യത്ത് എല്ലാ സ്ഥലത്തും വാഹനാപകട കേസുകളുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള കോടതികൾ സ്ഥാപിക്കണമെന്നതു സുപ്രീം കോടതി നിർദേശമായിരുന്നു. നാഷണൽ ഇൻഷ്വറൻസ് കന്പനിയുമായി ബന്ധപ്പെട്ടുള്ള വാഹനാപകട നഷ്ടപരിഹാരക്കേസുമായി ബന്ധപ്പെട്ടാണ് 2009 ഡിസംബർ 17നു കോടതി ഇത്തരമൊരു ഉത്തരവിട്ടത്. 2010 ഡിസംബറിനു മുന്പായി ഉത്തരവ് നടപ്പാക്കാനായിരുന്നു നിർദേശം. എന്നാൽ, രാജ്യത്ത് ആകെ പോലീസ് നേരിട്ടു നൽകുന്ന റിപ്പോർട്ട് പ്രകാരം വാഹനാപകട നഷ്ടപരിഹാര കേസുകൾ കൈകാര്യം ചെയ്യുന്ന എഐആർ കോടതി സ്ഥാപിതമായത് ഇടുക്കിയിൽ മാത്രമാണ്. രണ്ടു വർഷം മുന്പ് ഇവിടെ കോടതി സ്ഥാപിതമായതിനു പിന്നിൽ ഒരു അഭിഭാഷകന്റെ പ്രയത്നമുണ്ട്. വിവരാവകാശ പ്രവർത്തകൻ കൂടിയായ ടോം പൂച്ചാലിൽ സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ സുപ്രീം കോടതി, ഹൈക്കോടതി രജിസ്ട്രാർമാർക്ക് ഉത്തരവു നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു നിവേദനം നൽകി. പിന്നീട് ഡിജിപിയായിരുന്ന ടി.പി. സെൻകുമാറിന്റെ അടുത്തും അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാണിച്ചു. ഹൈക്കോടതി നിർദേശപ്രകാരം സെൻകുമാർ ഡിജിപിയായിരുന്ന കാലയളവിൽ സംസ്ഥാനത്താകെ കോടതിക്കുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടന്നെങ്കിലും ഇപ്പോഴത്തെ ഡിജിപി ലോക്നാഥ് ബഹ്റയാണ് ഇടുക്കിയിൽ കോടതി ആരംഭിക്കാനുള്ള പോലീസ് നടപടി പൂർത്തിയാക്കിയത്. എ.വി.ജോർജ് ഇടുക്കി എസ്പിയായിരുന്നപ്പോൾ കോടതി പ്രവർത്തനം തുടങ്ങി.
വക്കീൽ ഫീസില്ല
സാധാരണ നഷ്ടപരിഹാര കേസുകൾക്കു മാത്രമായി മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ ആണ് പ്രവർത്തിക്കുന്നത്. അപകടം സംഭവിച്ചു നടപടിക്രമം പൂർത്തിയായാൽ ആവശ്യമായ രേഖകൾ സഹിതം പരാതിക്കാരനോ അഭിഭാഷകനോ കോടതിയെ സമീപിക്കണം. എന്നാൽ, എഐആർ കോടതിയിൽ പോലീസാണ് ആവശ്യമായ രേഖ നൽകുന്നത്. അതതു സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കാണു ചുമതല. സെൻട്രൽ മോട്ടോർ വെഹിക്കിൾ റൂൾസ് 1989 പ്രകാരം ഫോം 54-ലാണ് പോലീസ് കേസ് ഫയൽ ചെയ്യേണ്ടത്. റിപ്പോർട്ട് പ്രകാരം കോടതി വാഹനാപകടത്തിൽ പരിക്കേറ്റയാൾക്കു നോട്ടീസ് അയയ്ക്കും. പരിക്കേറ്റയാൾ കോടതി ഫീസോ ലീഗൽ ബെനഫിറ്റ് ഫണ്ടോ വക്കീൽ ഫീസോ നൽകേണ്ടതില്ലായെന്നതാണ് പ്രത്യേകത.
കേസ് വൈകില്ല
അപകടത്തിൽപ്പെട്ടയാൾക്കു നേരിട്ടു കോടതിയിലെത്തി നഷ്ടപരിഹാരത്തിന് അപേക്ഷ നൽകാം. എംഎസിടി കോടതിയിൽ തന്നെ പ്രവർത്തിക്കുന്ന ഇവിടെ ഉച്ചകഴിഞ്ഞ് 2.30നു ശേഷമാണ് എല്ലാ ദിവസവും സിറ്റിംഗ് നടക്കുന്നത്. ഹാജരാകുന്ന കക്ഷിയുടെ വിശദീകരണം കേട്ട ശേഷം കേസ് എംഎസിടിക്കു കൈമാറും. കക്ഷി ഹാജരായില്ലെങ്കിൽ കേസ് തീർപ്പാക്കും. കാലതാമസം കൂടാതെ കേസ് തീർപ്പാകും എന്നതും ഒരപകടത്തിൽത്തന്നെ കൂടുതൽ പേർക്കു പരിക്കേറ്റാൽ ഒരു കേസ് നന്പരിൽ എല്ലാവർക്കും നഷ്ടപരിഹാരം ലഭിക്കുമെന്നതും കക്ഷിക്കു പ്രയോജനകരമാകും. മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ ജഡ്ജിയായ ജസ്റ്റീസ് പി.സി.പോളച്ചനാണ് ഇവിടെയും ജഡ്ജി.
സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും ഇത്തരം കോടതികൾ രാജ്യത്ത് മറ്റെവിടെയും സ്ഥാപിക്കപ്പെട്ടിട്ടില്ല. എന്നാൽ തൊടുപുഴ മുട്ടത്തു പ്രവർത്തിക്കുന്ന എഐആർ കോടതിയിൽ വാഹനാപകട കേസുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നു സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ചുമതലയുള്ള എൻ.ജി. ശ്രീമോൻ പറഞ്ഞു. കൂടാതെ വാഹനാപകടത്തിൽപ്പെട്ടവരുടെ ആശുപത്രി ബില്ലുകൾ ഇൻഷ്വറൻസ് കന്പനികൾ വഹിക്കണമെന്നും ഇൻഷ്വറൻസ് ഇല്ലാത്ത വാഹനമാണെങ്കിൽ സെക്യൂരിറ്റി വാങ്ങിയേ വിട്ടു നൽകാവൂ എന്നും കോടതി ഈ ഉത്തരവിനൊപ്പം വ്യക്തമാക്കിയിരുന്നു.
ടി.പി. സന്തോഷ്കുമാർ
അഭിഭാഷകന്റെ പരിശ്രമം
രാജ്യത്ത് എല്ലാ സ്ഥലത്തും വാഹനാപകട കേസുകളുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള കോടതികൾ സ്ഥാപിക്കണമെന്നതു സുപ്രീം കോടതി നിർദേശമായിരുന്നു. നാഷണൽ ഇൻഷ്വറൻസ് കന്പനിയുമായി ബന്ധപ്പെട്ടുള്ള വാഹനാപകട നഷ്ടപരിഹാരക്കേസുമായി ബന്ധപ്പെട്ടാണ് 2009 ഡിസംബർ 17നു കോടതി ഇത്തരമൊരു ഉത്തരവിട്ടത്. 2010 ഡിസംബറിനു മുന്പായി ഉത്തരവ് നടപ്പാക്കാനായിരുന്നു നിർദേശം. എന്നാൽ, രാജ്യത്ത് ആകെ പോലീസ് നേരിട്ടു നൽകുന്ന റിപ്പോർട്ട് പ്രകാരം വാഹനാപകട നഷ്ടപരിഹാര കേസുകൾ കൈകാര്യം ചെയ്യുന്ന എഐആർ കോടതി സ്ഥാപിതമായത് ഇടുക്കിയിൽ മാത്രമാണ്. രണ്ടു വർഷം മുന്പ് ഇവിടെ കോടതി സ്ഥാപിതമായതിനു പിന്നിൽ ഒരു അഭിഭാഷകന്റെ പ്രയത്നമുണ്ട്. വിവരാവകാശ പ്രവർത്തകൻ കൂടിയായ ടോം പൂച്ചാലിൽ സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ സുപ്രീം കോടതി, ഹൈക്കോടതി രജിസ്ട്രാർമാർക്ക് ഉത്തരവു നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു നിവേദനം നൽകി. പിന്നീട് ഡിജിപിയായിരുന്ന ടി.പി. സെൻകുമാറിന്റെ അടുത്തും അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാണിച്ചു. ഹൈക്കോടതി നിർദേശപ്രകാരം സെൻകുമാർ ഡിജിപിയായിരുന്ന കാലയളവിൽ സംസ്ഥാനത്താകെ കോടതിക്കുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടന്നെങ്കിലും ഇപ്പോഴത്തെ ഡിജിപി ലോക്നാഥ് ബഹ്റയാണ് ഇടുക്കിയിൽ കോടതി ആരംഭിക്കാനുള്ള പോലീസ് നടപടി പൂർത്തിയാക്കിയത്. എ.വി.ജോർജ് ഇടുക്കി എസ്പിയായിരുന്നപ്പോൾ കോടതി പ്രവർത്തനം തുടങ്ങി.
വക്കീൽ ഫീസില്ല
സാധാരണ നഷ്ടപരിഹാര കേസുകൾക്കു മാത്രമായി മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ ആണ് പ്രവർത്തിക്കുന്നത്. അപകടം സംഭവിച്ചു നടപടിക്രമം പൂർത്തിയായാൽ ആവശ്യമായ രേഖകൾ സഹിതം പരാതിക്കാരനോ അഭിഭാഷകനോ കോടതിയെ സമീപിക്കണം. എന്നാൽ, എഐആർ കോടതിയിൽ പോലീസാണ് ആവശ്യമായ രേഖ നൽകുന്നത്. അതതു സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കാണു ചുമതല. സെൻട്രൽ മോട്ടോർ വെഹിക്കിൾ റൂൾസ് 1989 പ്രകാരം ഫോം 54-ലാണ് പോലീസ് കേസ് ഫയൽ ചെയ്യേണ്ടത്. റിപ്പോർട്ട് പ്രകാരം കോടതി വാഹനാപകടത്തിൽ പരിക്കേറ്റയാൾക്കു നോട്ടീസ് അയയ്ക്കും. പരിക്കേറ്റയാൾ കോടതി ഫീസോ ലീഗൽ ബെനഫിറ്റ് ഫണ്ടോ വക്കീൽ ഫീസോ നൽകേണ്ടതില്ലായെന്നതാണ് പ്രത്യേകത.
കേസ് വൈകില്ല
അപകടത്തിൽപ്പെട്ടയാൾക്കു നേരിട്ടു കോടതിയിലെത്തി നഷ്ടപരിഹാരത്തിന് അപേക്ഷ നൽകാം. എംഎസിടി കോടതിയിൽ തന്നെ പ്രവർത്തിക്കുന്ന ഇവിടെ ഉച്ചകഴിഞ്ഞ് 2.30നു ശേഷമാണ് എല്ലാ ദിവസവും സിറ്റിംഗ് നടക്കുന്നത്. ഹാജരാകുന്ന കക്ഷിയുടെ വിശദീകരണം കേട്ട ശേഷം കേസ് എംഎസിടിക്കു കൈമാറും. കക്ഷി ഹാജരായില്ലെങ്കിൽ കേസ് തീർപ്പാക്കും. കാലതാമസം കൂടാതെ കേസ് തീർപ്പാകും എന്നതും ഒരപകടത്തിൽത്തന്നെ കൂടുതൽ പേർക്കു പരിക്കേറ്റാൽ ഒരു കേസ് നന്പരിൽ എല്ലാവർക്കും നഷ്ടപരിഹാരം ലഭിക്കുമെന്നതും കക്ഷിക്കു പ്രയോജനകരമാകും. മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ ജഡ്ജിയായ ജസ്റ്റീസ് പി.സി.പോളച്ചനാണ് ഇവിടെയും ജഡ്ജി.
സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും ഇത്തരം കോടതികൾ രാജ്യത്ത് മറ്റെവിടെയും സ്ഥാപിക്കപ്പെട്ടിട്ടില്ല. എന്നാൽ തൊടുപുഴ മുട്ടത്തു പ്രവർത്തിക്കുന്ന എഐആർ കോടതിയിൽ വാഹനാപകട കേസുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നു സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ചുമതലയുള്ള എൻ.ജി. ശ്രീമോൻ പറഞ്ഞു. കൂടാതെ വാഹനാപകടത്തിൽപ്പെട്ടവരുടെ ആശുപത്രി ബില്ലുകൾ ഇൻഷ്വറൻസ് കന്പനികൾ വഹിക്കണമെന്നും ഇൻഷ്വറൻസ് ഇല്ലാത്ത വാഹനമാണെങ്കിൽ സെക്യൂരിറ്റി വാങ്ങിയേ വിട്ടു നൽകാവൂ എന്നും കോടതി ഈ ഉത്തരവിനൊപ്പം വ്യക്തമാക്കിയിരുന്നു.
ടി.പി. സന്തോഷ്കുമാർ