കൊച്ചി: ദേവസ്വം കമ്മീഷണറായി അഹിന്ദുവിനെ നിയമിക്കാൻ കഴിയുന്ന തരത്തിൽ തിരുവിതാംകൂർ കൊച്ചി ഹിന്ദുമതസ്ഥാപന നിയമത്തിൽ സർക്കാർ കൊണ്ടുവന്ന ഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനാണു ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.
നിയമത്തിലെ 29 -ാം സെക്ഷനിലാണ് ഭേദഗതി കൊണ്ടുവന്നത്. ഈ ഭേദഗതിയുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കുന്നത് സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ദേവസ്വം കമ്മീഷണറെ നിയമിക്കാനുള്ള അവകാശം ദേവസ്വം ബോർഡിൽനിന്ന് എടുത്തുകളഞ്ഞെന്നും ഒരു ഹിന്ദുവിനെ ദേവസ്വം കമ്മീഷണറായി നിയമിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കിയെന്നും ഹിന്ദുക്കളുടെ മതാവകാശത്തിനുമേലുള്ള കടന്നുകയറ്റമാണ് ഈ നടപടിയെന്നും ഹർജിയിൽ പറയുന്നു.
സംസ്ഥാന സർക്കാരിനു പുറമേ നിയമ വകുപ്പു സെക്രട്ടറിയെയും തിരുവിതാംകൂർ ദേവസ്വം ബോർഡിനെയും എതിർകക്ഷികളാക്കി സമർപ്പിച്ച ഹർജി ഹൈക്കോടതി അടുത്ത ദിവസം പരിഗണിക്കും.
നിയമത്തിലെ 29 -ാം സെക്ഷനിലാണ് ഭേദഗതി കൊണ്ടുവന്നത്. ഈ ഭേദഗതിയുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കുന്നത് സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ദേവസ്വം കമ്മീഷണറെ നിയമിക്കാനുള്ള അവകാശം ദേവസ്വം ബോർഡിൽനിന്ന് എടുത്തുകളഞ്ഞെന്നും ഒരു ഹിന്ദുവിനെ ദേവസ്വം കമ്മീഷണറായി നിയമിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കിയെന്നും ഹിന്ദുക്കളുടെ മതാവകാശത്തിനുമേലുള്ള കടന്നുകയറ്റമാണ് ഈ നടപടിയെന്നും ഹർജിയിൽ പറയുന്നു.
സംസ്ഥാന സർക്കാരിനു പുറമേ നിയമ വകുപ്പു സെക്രട്ടറിയെയും തിരുവിതാംകൂർ ദേവസ്വം ബോർഡിനെയും എതിർകക്ഷികളാക്കി സമർപ്പിച്ച ഹർജി ഹൈക്കോടതി അടുത്ത ദിവസം പരിഗണിക്കും.