പയ്യന്നൂര്‍: ഏഴിമല പരത്തിക്കാട് ശ്രീവിദ്യാശ്രമം നടത്തിവന്ന സ്വാമി ഗോപാല്‍ജിയെ കൊന്നതാണെന്ന വിവാദമായ വെളിപ്പെടുത്തലിനു പിന്നിലെ സത്യാവസ്ഥയറിയാനും ദുരൂഹതകളുടെ ചുരുളഴിക്കാനും പോലീസ്. ഇതിനായി വിവാദ വെളിപ്പെടുത്തല്‍ നടത്തിയ പയ്യന്നൂര്‍ അമ്പലം റോഡിലെ ഗോപാലകൃഷ്ണനെ പോലീസ് ചോദ്യംചെയ്യും.
ഗോപാല്‍ജിയുടെ തിരോധാനത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രതികരണ വേദിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച പയ്യന്നൂർ പുതിയ ബസ്സ്റ്റാൻഡിനു സമീപം പ്രതിഷേധജ്വാല നടത്തിയിരുന്നു. ഈ പരിപാടിയിലാണ് 2003-ല്‍ കാണാതായ ഗോപാല്‍ജിയുടെ തിരോധാനത്തിന്റെ നിഗൂഢതകള്‍ മറനീക്കിക്കൊണ്ടുള്ള ഗോപാലകൃഷ്ണ ഷേണായിയുടെ വിവാദ വെളിപ്പെടുത്തലുണ്ടായത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെ ഗോപാലകൃഷ്ണ ഷേണായിയില്നിന്ന് സത്യാവസ്ഥയറിയാനുള്ള ശ്രമം പോലീസ് ആരംഭിച്ചു.
ഗോപാല്‍ജിയുടെ തിരോധാനം സംബന്ധിച്ച് ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ അന്വേഷണം തുടരണമെന്ന ഉത്തരവ് നിലനില്‍ക്കുന്നതിനാലാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയ ഗോപാലകൃഷ്ണ ഷേണായിയെ ചോദ്യംചെയ്യുന്നതെന്ന് പയ്യന്നൂര്‍ എസ്ഐ കെ.പി. ഷൈന്‍ പറഞ്ഞു.
പഴയങ്ങാടി വെങ്ങര സ്വദേശിയായ തൂണോളി ഹൗസിലെ ടി.വി. ഗോപാലൻ എന്ന സ്വാമി ഗോപാല്‍ജി കുന്നരു മൂകാംബിക ക്ഷേത്രത്തിനു സമീപം ആശ്രമം സ്ഥാപിച്ച് കുറേനാള്‍ താമസിച്ചിരുന്നു. മലമുകളിൽ ഹനുമാൻ പ്രതിമ സ്ഥാപിക്കണമെന്ന് ഇദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. ജനങ്ങളില്‍നിന്ന് ലഭിച്ച സംഭാവന ഉപയോഗിച്ച് ഹനുമാന് പ്രതിമയുടെ നിര്‍മാണം പരത്തിക്കാട്ട് ആരംഭിക്കുകയും ചെയ്തു. പ്രതിമ മുക്കാല്‍ ഭാഗത്തോളമായപ്പോഴാണ് 2003 നവംബറില്‍ അദ്ദേഹത്തെ കാണാതായത്. കോടതി നിര്‍ദേശപ്രകാരം പോലീസ് ഉത്തരേന്ത്യയിലുള്‍പ്പെടെ അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല.
ഗോപാല്‍ജിയുടെ തിരോധാനത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രതികരണ വേദിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച പയ്യന്നൂർ പുതിയ ബസ്സ്റ്റാൻഡിനു സമീപം പ്രതിഷേധജ്വാല നടത്തിയിരുന്നു. ഈ പരിപാടിയിലാണ് 2003-ല്‍ കാണാതായ ഗോപാല്‍ജിയുടെ തിരോധാനത്തിന്റെ നിഗൂഢതകള്‍ മറനീക്കിക്കൊണ്ടുള്ള ഗോപാലകൃഷ്ണ ഷേണായിയുടെ വിവാദ വെളിപ്പെടുത്തലുണ്ടായത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെ ഗോപാലകൃഷ്ണ ഷേണായിയില്നിന്ന് സത്യാവസ്ഥയറിയാനുള്ള ശ്രമം പോലീസ് ആരംഭിച്ചു.
ഗോപാല്‍ജിയുടെ തിരോധാനം സംബന്ധിച്ച് ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ അന്വേഷണം തുടരണമെന്ന ഉത്തരവ് നിലനില്‍ക്കുന്നതിനാലാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയ ഗോപാലകൃഷ്ണ ഷേണായിയെ ചോദ്യംചെയ്യുന്നതെന്ന് പയ്യന്നൂര്‍ എസ്ഐ കെ.പി. ഷൈന്‍ പറഞ്ഞു.
പഴയങ്ങാടി വെങ്ങര സ്വദേശിയായ തൂണോളി ഹൗസിലെ ടി.വി. ഗോപാലൻ എന്ന സ്വാമി ഗോപാല്‍ജി കുന്നരു മൂകാംബിക ക്ഷേത്രത്തിനു സമീപം ആശ്രമം സ്ഥാപിച്ച് കുറേനാള്‍ താമസിച്ചിരുന്നു. മലമുകളിൽ ഹനുമാൻ പ്രതിമ സ്ഥാപിക്കണമെന്ന് ഇദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. ജനങ്ങളില്‍നിന്ന് ലഭിച്ച സംഭാവന ഉപയോഗിച്ച് ഹനുമാന് പ്രതിമയുടെ നിര്‍മാണം പരത്തിക്കാട്ട് ആരംഭിക്കുകയും ചെയ്തു. പ്രതിമ മുക്കാല്‍ ഭാഗത്തോളമായപ്പോഴാണ് 2003 നവംബറില്‍ അദ്ദേഹത്തെ കാണാതായത്. കോടതി നിര്‍ദേശപ്രകാരം പോലീസ് ഉത്തരേന്ത്യയിലുള്‍പ്പെടെ അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല.