ചേർത്തല: ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ മറ്റൊരു ലോറിയിടിച്ചു രണ്ടുപേർ മരിച്ചു. വടകര ചെന്പോല വലിയപറന്പത്ത് ഭാസ്കരന്റെ മകൻ ജിജി (34), പയ്യന്നൂർ കാറമേൽ കോട്ടത്തിന് സമീപത്തെ പുതുമന തെക്കേതിൽ തങ്കപ്പന്റെ മകൻ മനോജ്(46) എന്നിവരാണു മരിച്ചത്. അപകടത്തിൽ ഒരാൾക്കു ഗുരുതര പരിക്കേറ്റു.
ദേശീയപാതയിൽ എസ്എൻ കോളജിനു തെക്ക് ഇന്നലെ പുലർച്ചെ 5.30 ഓടെയായിരുന്നു അപകടം.
ടയർ പഞ്ചറായതിനെത്തുടർന്ന് ദേശീയപാതയുടെ അരികിൽ നിർത്തി ടയർ മാറ്റുന്നതിനിടെ പിറകെ വരികയായിരുന്ന ലോറി ഇടിച്ചു കയറുകയായിരുന്നു. ഇടിച്ച ലോറിയുടെ ഡ്രൈവറും നിർത്തിയിട്ടിരുന്ന ലോറിയുടെ ക്ലീനറുമാണ് മരിച്ചത്.
ലോറിയുടെ അടിയിൽപെട്ടുപോയ ക്ലീനറെയും കാബിനിൽ കുടുങ്ങിയ ഡ്രൈവറെയും മാരാരിക്കുളം പോലീസും ഹൈവേ പോലീസും ചേർത്തല അഗ്നിശമനസേനയും ചേർന്നാണു പുറത്തെടുത്തത്. അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. മാരാരിക്കുളം പോലീസ് കേസെടുത്തു.
സുഷമയാണ് മനോജിന്റെ ഭാര്യ. മക്കൾ: മീനു (അവസാന വർഷ ഡിഗ്രി വിദ്യാർഥി), മിഥുൻ (ഒന്നാം വർഷ ഡിഗ്രി വിദ്യാർഥി).
ദേശീയപാതയിൽ എസ്എൻ കോളജിനു തെക്ക് ഇന്നലെ പുലർച്ചെ 5.30 ഓടെയായിരുന്നു അപകടം.
ടയർ പഞ്ചറായതിനെത്തുടർന്ന് ദേശീയപാതയുടെ അരികിൽ നിർത്തി ടയർ മാറ്റുന്നതിനിടെ പിറകെ വരികയായിരുന്ന ലോറി ഇടിച്ചു കയറുകയായിരുന്നു. ഇടിച്ച ലോറിയുടെ ഡ്രൈവറും നിർത്തിയിട്ടിരുന്ന ലോറിയുടെ ക്ലീനറുമാണ് മരിച്ചത്.
ലോറിയുടെ അടിയിൽപെട്ടുപോയ ക്ലീനറെയും കാബിനിൽ കുടുങ്ങിയ ഡ്രൈവറെയും മാരാരിക്കുളം പോലീസും ഹൈവേ പോലീസും ചേർത്തല അഗ്നിശമനസേനയും ചേർന്നാണു പുറത്തെടുത്തത്. അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. മാരാരിക്കുളം പോലീസ് കേസെടുത്തു.
സുഷമയാണ് മനോജിന്റെ ഭാര്യ. മക്കൾ: മീനു (അവസാന വർഷ ഡിഗ്രി വിദ്യാർഥി), മിഥുൻ (ഒന്നാം വർഷ ഡിഗ്രി വിദ്യാർഥി).