കൊച്ചി: ചേകന്നൂർ മൗലവിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ വിചാരണക്കോടതി ഇരട്ട ജീവപര്യന്തം കഠിനതടവിനു ശിക്ഷിച്ച ഒന്നാം പ്രതി വി.വി ഹംസയെ ഹൈക്കോടതി വെറുതേവിട്ടു. മതിയായ തെളിവില്ലെന്ന് വ്യക്തമാക്കിയാണ് ശിക്ഷ റദ്ദാക്കിയത്. 1993 ജൂലൈ 31 നാണ് ചേകന്നൂർ മൗലവിയെ കാണാനില്ലെന്ന് ബന്ധുക്കൾ പൊന്നാനി പോലീസിൽ കേസ് നൽകിയത്. ഒന്നാം പ്രതി ഹംസയടക്കമുള്ളവർ ജൂലൈ 29ന് വീട്ടിൽനിന്ന് മൗലവിയെ കൂട്ടിക്കൊണ്ടുപോയെന്നും പിന്നീട് തിരിച്ചു വന്നില്ലെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു.
പിന്നീട് 1995 നവംബർ 10ന് അന്വേഷണം സിബിഐക്കുവിട്ടു. മൗലവി കൊല്ലപ്പെട്ടെന്ന നിഗമനത്തിലാണ് സിബിഐ എത്തിച്ചേർന്നത്. ഹംസയടക്കം ഒന്പത് പ്രതികൾക്കെതിരെ അന്വേഷണസംഘം കുറ്റപത്രം നൽകിയിരുന്നു. തുടർന്ന് 2010 സെപ്റ്റംബർ 29 ന് ഹംസയ്ക്കു മാത്രം ശിക്ഷ വിധിച്ച സിബിഐ കോടതി മറ്റു പ്രതികളെ വെറുതേവിട്ടു. ശിക്ഷയ്ക്കെതിരെ ഹംസ നൽകിയ അപ്പീലും കേസിലെ നാലാം പ്രതി മുഹമ്മദ് ബഷീറിനെ വെറുതേ വിട്ടതിനെതിരെ സിബിഐയും വിചാരണക്കോടതിയുടെ വിധി പുന: പരിശോധിക്കണമെന്നാവശ്യപ്പെട്ട് മൗലവിയുടെ അമ്മാവൻ സലീം ഹാജിയും നൽകിയ ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്. ഇതിൽ സലിം ഹാജിയുടെയും സിബിഐയുടെയും ഹർജികൾ ഹൈക്കോടതി തള്ളി.
ചേകന്നൂർ മൗലവിയെ കൊലപ്പെടുത്തിയതാണെന്ന് വിലയിരുത്തി എറണാകുളം സിബിഐ കോടതി വിധിച്ച ശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്. ചേകന്നൂർ മൗലവി കൊല്ലപ്പെട്ടതാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇതിന് തെളിവുകളില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. മൗലവി കൊല്ലപ്പെട്ടെന്ന് ഉറപ്പില്ലെന്നും മൃതദേഹം കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. ചില കേസുകളിൽ മൃതദേഹം ലഭിച്ചില്ലെങ്കിലും മരണം ഉറപ്പിക്കാനാവും.
ഇതിനായി ദൃക്സാക്ഷി മൊഴിയും സാഹചര്യത്തെളിവുകളും വേണം. പ്രതികളെ പിടികൂടിയ അന്വേഷണ സംഘത്തിന് മൗലവിയെ ഇവർ എന്തു ചെയ്തെന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
പിന്നീട് 1995 നവംബർ 10ന് അന്വേഷണം സിബിഐക്കുവിട്ടു. മൗലവി കൊല്ലപ്പെട്ടെന്ന നിഗമനത്തിലാണ് സിബിഐ എത്തിച്ചേർന്നത്. ഹംസയടക്കം ഒന്പത് പ്രതികൾക്കെതിരെ അന്വേഷണസംഘം കുറ്റപത്രം നൽകിയിരുന്നു. തുടർന്ന് 2010 സെപ്റ്റംബർ 29 ന് ഹംസയ്ക്കു മാത്രം ശിക്ഷ വിധിച്ച സിബിഐ കോടതി മറ്റു പ്രതികളെ വെറുതേവിട്ടു. ശിക്ഷയ്ക്കെതിരെ ഹംസ നൽകിയ അപ്പീലും കേസിലെ നാലാം പ്രതി മുഹമ്മദ് ബഷീറിനെ വെറുതേ വിട്ടതിനെതിരെ സിബിഐയും വിചാരണക്കോടതിയുടെ വിധി പുന: പരിശോധിക്കണമെന്നാവശ്യപ്പെട്ട് മൗലവിയുടെ അമ്മാവൻ സലീം ഹാജിയും നൽകിയ ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്. ഇതിൽ സലിം ഹാജിയുടെയും സിബിഐയുടെയും ഹർജികൾ ഹൈക്കോടതി തള്ളി.
ചേകന്നൂർ മൗലവിയെ കൊലപ്പെടുത്തിയതാണെന്ന് വിലയിരുത്തി എറണാകുളം സിബിഐ കോടതി വിധിച്ച ശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്. ചേകന്നൂർ മൗലവി കൊല്ലപ്പെട്ടതാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇതിന് തെളിവുകളില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. മൗലവി കൊല്ലപ്പെട്ടെന്ന് ഉറപ്പില്ലെന്നും മൃതദേഹം കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. ചില കേസുകളിൽ മൃതദേഹം ലഭിച്ചില്ലെങ്കിലും മരണം ഉറപ്പിക്കാനാവും.
ഇതിനായി ദൃക്സാക്ഷി മൊഴിയും സാഹചര്യത്തെളിവുകളും വേണം. പ്രതികളെ പിടികൂടിയ അന്വേഷണ സംഘത്തിന് മൗലവിയെ ഇവർ എന്തു ചെയ്തെന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.