തിരുവനന്തപുരം: പ്രളയ പുനർ നിർമാണ ഫണ്ട് ശേഖരണത്തിനുള്ള അനുമതി ലഭിച്ച മുഖ്യമന്ത്രി പിണറായി വിജയൻ 17 മുതൽ 21 വരെ യുഎഇ സന്ദർശിക്കും. എന്നാൽ, മറ്റു മന്ത്രിമാരുടെ വിദേശ സന്ദർശനത്തിനുള്ള അനുമതി ഇന്നലെയും ലഭിച്ചില്ല.
മുഖ്യമന്ത്രി 17നു പുലർച്ചെ അബുദാബിക്കു പുറപ്പെടും. അന്ന് അബുദാബിയിലാണ് ഫണ്ട് ശേഖരണ പരിപാടി. 19നു ദുബായിലും 20നു ഷാർജയിലും ഫണ്ടു ശേഖരിച്ച ശേഷം 21നു മുഖ്യമന്ത്രി തിരുവനന്തപുരത്തു മടങ്ങിയെത്തും. നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവനും മുഖ്യമന്ത്രിയുടെ മാധ്യമോപദേഷ്ടാവ് ജോണ് ബ്രിട്ടാസുമാണു മുഖ്യമന്ത്രിയുടെ സംഘത്തിലുണ്ടാവുക. യാത്രയിൽ വിദേശ സർക്കാരിൽ നിന്ന് നേരിട്ടു സഹായം സ്വീകരിക്കുന്നതിനും ഭരണാധികാരികളെ കാണുന്നതിനും വിദേശകാര്യ മന്ത്രാലയത്തിന്റെ വിലക്കുണ്ട്.
ഗൾഫ് രാജ്യങ്ങളും സിംഗപ്പൂരും ശ്രീലങ്കയും അടക്കമുള്ളവയുടെ യാത്രാനുമതി ഇന്നു ലഭിക്കുമെന്നാണു സർക്കാർ കരുതുന്നത്. തിങ്കളാഴ്ചയോടെ ഇക്കാര്യത്തിൽ കേന്ദ്രതീരുമാനമറിയാനായേക്കും. എന്നാൽ, കേന്ദ്രത്തിന്റെ രാഷ്ട്രീയ തീരുമാനം ഇക്കാര്യത്തിൽ നിർണായകമാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്നു 5,000 കോടി രൂപയെങ്കിലും സമാഹരിക്കാനാണു ലക്ഷ്യമിട്ടിരുന്നത്.
അമേരിക്ക, കാനഡ, ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങളിലേക്ക് യാത്രാനുമതി ലഭിച്ചാൽ വീസാനടപടികൾക്കു വീണ്ടും കാലതാമസമുണ്ടാകുമെന്നതിനാൽ നിശ്ചയിച്ച ഷെഡ്യൂളിൽ യാത്രാ പരിപാടി തീരില്ല.
മുഖ്യമന്ത്രി 17നു പുലർച്ചെ അബുദാബിക്കു പുറപ്പെടും. അന്ന് അബുദാബിയിലാണ് ഫണ്ട് ശേഖരണ പരിപാടി. 19നു ദുബായിലും 20നു ഷാർജയിലും ഫണ്ടു ശേഖരിച്ച ശേഷം 21നു മുഖ്യമന്ത്രി തിരുവനന്തപുരത്തു മടങ്ങിയെത്തും. നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവനും മുഖ്യമന്ത്രിയുടെ മാധ്യമോപദേഷ്ടാവ് ജോണ് ബ്രിട്ടാസുമാണു മുഖ്യമന്ത്രിയുടെ സംഘത്തിലുണ്ടാവുക. യാത്രയിൽ വിദേശ സർക്കാരിൽ നിന്ന് നേരിട്ടു സഹായം സ്വീകരിക്കുന്നതിനും ഭരണാധികാരികളെ കാണുന്നതിനും വിദേശകാര്യ മന്ത്രാലയത്തിന്റെ വിലക്കുണ്ട്.
ഗൾഫ് രാജ്യങ്ങളും സിംഗപ്പൂരും ശ്രീലങ്കയും അടക്കമുള്ളവയുടെ യാത്രാനുമതി ഇന്നു ലഭിക്കുമെന്നാണു സർക്കാർ കരുതുന്നത്. തിങ്കളാഴ്ചയോടെ ഇക്കാര്യത്തിൽ കേന്ദ്രതീരുമാനമറിയാനായേക്കും. എന്നാൽ, കേന്ദ്രത്തിന്റെ രാഷ്ട്രീയ തീരുമാനം ഇക്കാര്യത്തിൽ നിർണായകമാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്നു 5,000 കോടി രൂപയെങ്കിലും സമാഹരിക്കാനാണു ലക്ഷ്യമിട്ടിരുന്നത്.
അമേരിക്ക, കാനഡ, ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങളിലേക്ക് യാത്രാനുമതി ലഭിച്ചാൽ വീസാനടപടികൾക്കു വീണ്ടും കാലതാമസമുണ്ടാകുമെന്നതിനാൽ നിശ്ചയിച്ച ഷെഡ്യൂളിൽ യാത്രാ പരിപാടി തീരില്ല.