കൊച്ചി: കൊച്ചിയിലും ചാലക്കുടിയിലും എടിഎം കവർച്ച നടത്തിയ പ്രതികൾ സെക്കന്ദരാബാദിൽ എത്തിയതായി സൂചന. ചാലക്കുടിയിലെ കവർച്ചാശ്രമത്തിനുശേഷം ട്രെയിൻമാർഗം കടന്ന ഏഴംഗ സംഘം സെക്കന്ദരാബാദിൽ എത്തിയതായാണു പോലീസിനു വിവരം ലഭിച്ചിരിക്കുന്നത്.
സെക്കന്ദരാബാദിലെ മാർക്കറ്റിൽ സംഘത്തിന്റെ മുഖസാദൃശ്യമുള്ളവരെ കണ്ടെത്തിയതിന്റെ ചിത്രങ്ങൾ ലഭിച്ചിട്ടുണ്ട്. അവിടുത്തെ പോലീസ് ഈ ചിത്രങ്ങൾ കേരള പോലീസിനു കൈമാറി. അന്വേഷണസംഘം ഇതു പരിശോധിച്ചുവരികയാണെന്നും അന്വേഷണം സംസ്ഥാനത്തിനു പുറത്തേക്ക് വ്യാപിപ്പിക്കുമെന്നും തൃക്കാക്കര എസിപി പി.പി.ഷംസ് പറഞ്ഞു.
കേസ് അന്വേഷണത്തിനായി കളമശേരി, ഹിൽപാലസ് എസ്ഐമാരുടെയും എറണാകുളം സൗത്ത് സിഐയുടെയും നേതൃത്വത്തിൽ മൂന്നു സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് ലഭിച്ചശേഷമായിരിക്കും തുടർനടപടികൾ. സംഘത്തിനു സഹായം ലഭിച്ചതായി സംശയമുണ്ടെങ്കിലും ഇതുസംബന്ധിച്ച സൂചനയൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് എസിപി പറഞ്ഞു. അതേസമയം, എടിഎം കവർച്ച നടന്ന ചാലക്കുടിയിലും കവർച്ചാശ്രമം നടന്ന കോട്ടയത്തും പോലീസ് വീണ്ടും പരിശോധന നടത്തും. കവർച്ചക്കാർ വാഹനം മോഷ്ടിച്ച കോട്ടയത്തും വാഹനം ഉപേക്ഷിച്ച ചാലക്കുടിയിലുമാണ് അന്വേഷണ സംഘം വീണ്ടും എത്തുക.
സെക്കന്ദരാബാദിലെ മാർക്കറ്റിൽ സംഘത്തിന്റെ മുഖസാദൃശ്യമുള്ളവരെ കണ്ടെത്തിയതിന്റെ ചിത്രങ്ങൾ ലഭിച്ചിട്ടുണ്ട്. അവിടുത്തെ പോലീസ് ഈ ചിത്രങ്ങൾ കേരള പോലീസിനു കൈമാറി. അന്വേഷണസംഘം ഇതു പരിശോധിച്ചുവരികയാണെന്നും അന്വേഷണം സംസ്ഥാനത്തിനു പുറത്തേക്ക് വ്യാപിപ്പിക്കുമെന്നും തൃക്കാക്കര എസിപി പി.പി.ഷംസ് പറഞ്ഞു.
കേസ് അന്വേഷണത്തിനായി കളമശേരി, ഹിൽപാലസ് എസ്ഐമാരുടെയും എറണാകുളം സൗത്ത് സിഐയുടെയും നേതൃത്വത്തിൽ മൂന്നു സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് ലഭിച്ചശേഷമായിരിക്കും തുടർനടപടികൾ. സംഘത്തിനു സഹായം ലഭിച്ചതായി സംശയമുണ്ടെങ്കിലും ഇതുസംബന്ധിച്ച സൂചനയൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് എസിപി പറഞ്ഞു. അതേസമയം, എടിഎം കവർച്ച നടന്ന ചാലക്കുടിയിലും കവർച്ചാശ്രമം നടന്ന കോട്ടയത്തും പോലീസ് വീണ്ടും പരിശോധന നടത്തും. കവർച്ചക്കാർ വാഹനം മോഷ്ടിച്ച കോട്ടയത്തും വാഹനം ഉപേക്ഷിച്ച ചാലക്കുടിയിലുമാണ് അന്വേഷണ സംഘം വീണ്ടും എത്തുക.