കോഴിക്കോട്: ആദിവാസി നേതാവ് സി.കെ. ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ സഭ രണ്ടരവര്‍ഷക്കാലത്തെ എന്‍ഡിഎ ബന്ധം അവസാനിപ്പിച്ച് മുന്നണി വിട്ടു. വാഗ്ദാനലംഘനങ്ങളുടെ പശ്ചാത്തലത്തിലാണ് താല്‍ക്കാലികമായി മുന്നണി വിടുന്നതെന്നും ആദിവാസി-ദളിത് വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുന്ന ഏത് രാഷ്ട്രീയ മുന്നണിയുമായും ചര്‍ച്ചയ്ക്ക് തയാറാണെന്നും ജെആര്‍എസ് അധ്യക്ഷ സി.കെ. ജാനു അറിയിച്ചു. കോഴിക്കോട്ട് ചേര്‍ന്ന ജെആര്‍എസ് സംസ്ഥാനസമിതിയോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് ജാനുവിന്റെ പ്രഖ്യാപനം.
ബോർഡ്, കോര്പറേഷന് സ്ഥാനങ്ങളിലേക്ക് പരിഗണിക്കണമെന്നും ഭരണഘടനയിലെ 244-ാം വകുപ്പ് വിഭാവന ചെയ്യുന്ന തരത്തില്‍ കേരളത്തിലെ ആദിവാസി അധിവാസ പ്രദേശങ്ങൾ പട്ടികവര്ഗമേഖലകളായി പ്രഖ്യാപിക്കണമെന്നുമുള്ള ആവശ്യങ്ങൾ ഇതുവരെ പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് മുന്നണി വിടുന്നതെന്ന് ഇവർ വിശദീകരിച്ചു. അമിത് ഷാ ഉള്‍പ്പെടെയുള്ളവരെ വിവരങ്ങള്‍ ധരിപ്പിച്ചെങ്കിലും മുന്നണിരൂപീകരണ സമയത്ത് പറഞ്ഞ വാക്കുകളൊന്നും പാലിക്കപ്പെട്ടില്ലെന്നും ജാനു കൂട്ടിച്ചേര്‍ത്തു.
ബോർഡ്, കോര്പറേഷന് സ്ഥാനങ്ങളിലേക്ക് പരിഗണിക്കണമെന്നും ഭരണഘടനയിലെ 244-ാം വകുപ്പ് വിഭാവന ചെയ്യുന്ന തരത്തില്‍ കേരളത്തിലെ ആദിവാസി അധിവാസ പ്രദേശങ്ങൾ പട്ടികവര്ഗമേഖലകളായി പ്രഖ്യാപിക്കണമെന്നുമുള്ള ആവശ്യങ്ങൾ ഇതുവരെ പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് മുന്നണി വിടുന്നതെന്ന് ഇവർ വിശദീകരിച്ചു. അമിത് ഷാ ഉള്‍പ്പെടെയുള്ളവരെ വിവരങ്ങള്‍ ധരിപ്പിച്ചെങ്കിലും മുന്നണിരൂപീകരണ സമയത്ത് പറഞ്ഞ വാക്കുകളൊന്നും പാലിക്കപ്പെട്ടില്ലെന്നും ജാനു കൂട്ടിച്ചേര്‍ത്തു.