കൊച്ചി: താരസംഘടനയായ "അമ്മ’യുടെ നിലപാടുകൾക്കെതിരെ പരസ്യവിമർശനമുന്നയിച്ചതിനു പിന്നാലെ സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ കളക്ടീവ് (ഡബ്ല്യുസിസി)ന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നടിമാർക്കെതിരേ അസഭ്യവർഷം. താരസംഘടനയുടെ തലപ്പത്തുള്ള പ്രമുഖ നടന്മാരുടെ ആരാധകരാണെന്ന് അവകാശപ്പെട്ടുകൊണ്ടാണു പലരും ഫേസ്ബുക്ക് പേജിൽ നടിമാർക്കെതിരേ അശ്ലീല പദപ്രയോഗങ്ങളിലൂടെ സൈബർ ആക്രമണവുമായി പ്രത്യക്ഷപ്പെട്ടത്.
ഡബ്ല്യുസിസി എറണാകുളം പ്രസ് ക്ലബിൽ കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനം സംഘടനയുടെ പേജിൽ ലൈവായി ഷെയർ ചെയ്തിരുന്നു. ആ പോസ്റ്റിനു പിന്നാലെയാണ് രൂക്ഷമായ പദപ്രയോഗത്തിലൂടെ നടിമാർക്കെതിരായ ആക്രമണം. പത്രസമ്മേളനം നടത്തിയ നടിമാരായ രേവതി, പാർവതി, പദ്മപ്രിയ എന്നിവരെ ഫീൽഡ് ഔട്ട് ആയ നടിമാർ എന്നാണു വിശേഷിപ്പിച്ചിട്ടുള്ളത്. മോഹൻലാൽ നടിമാരെന്നു വിശേഷിപ്പിച്ചത് എങ്ങനെ അപമാനമാകുമെന്നും അമ്മയുടെ പ്രസിഡന്റിനെ അയാൾ എന്നു വിളിക്കുന്നത് ശരിയാണോയെന്നും ചിലർ ചോദിക്കുന്നു. ദീലിപിനെ പിന്തുണച്ചുള്ള പോസ്റ്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. പേരെടുത്തു പറഞ്ഞ് ഓരോ നടിയെയും അവഹേളിക്കുന്നതോടൊപ്പം ഇനി തിയറ്ററിൽ അവരുടെ സിനിമകൾ ഇറങ്ങുന്പോൾ കാണിച്ചു തരാമെന്ന ഭീഷണിയും മുഴക്കുന്നുണ്ട്.
തൊഴിലിടങ്ങളിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഇനി മുതൽ തന്റെ സിനിമകളിൽ കംപ്ലയിന്റ് കമ്മിറ്റി ഉണ്ടാകുമെന്ന് ആഷിക് അബു. തൊഴിലിടങ്ങളിലെ എല്ലാവിധ ചൂഷണങ്ങളും സ്ത്രീകൾക്ക് ഇവിടെ റിപ്പോർട്ട് ചെയ്യാം. ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി(ഐസിസി) എന്ന പേരിൽ തുടങ്ങുന്ന പുതിയ സംരംഭം ആഷിഖ് അബു ഫേസ്ബുക്ക് കുറിപ്പിലൂടെയാണു പുറത്തുവിട്ടത്. സിനിമയിലെ വനിതാ കൂട്ടായ്മ ഡബ്ല്യുസിസി കഴിഞ്ഞ ദിവസം കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിൽ സിനിമാ മേഖലയിൽ സ്ത്രീകൾക്കു ഭയമില്ലാതെ ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, എഎംഎംഎയുടെ നിലവിലെ നേതൃത്വം ഇതിനെ ഗൗരവത്തോടെ കാണുന്നില്ലെന്നും ഡബ്ല്യുസിസി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഡബ്ല്യുസിസി എറണാകുളം പ്രസ് ക്ലബിൽ കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനം സംഘടനയുടെ പേജിൽ ലൈവായി ഷെയർ ചെയ്തിരുന്നു. ആ പോസ്റ്റിനു പിന്നാലെയാണ് രൂക്ഷമായ പദപ്രയോഗത്തിലൂടെ നടിമാർക്കെതിരായ ആക്രമണം. പത്രസമ്മേളനം നടത്തിയ നടിമാരായ രേവതി, പാർവതി, പദ്മപ്രിയ എന്നിവരെ ഫീൽഡ് ഔട്ട് ആയ നടിമാർ എന്നാണു വിശേഷിപ്പിച്ചിട്ടുള്ളത്. മോഹൻലാൽ നടിമാരെന്നു വിശേഷിപ്പിച്ചത് എങ്ങനെ അപമാനമാകുമെന്നും അമ്മയുടെ പ്രസിഡന്റിനെ അയാൾ എന്നു വിളിക്കുന്നത് ശരിയാണോയെന്നും ചിലർ ചോദിക്കുന്നു. ദീലിപിനെ പിന്തുണച്ചുള്ള പോസ്റ്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. പേരെടുത്തു പറഞ്ഞ് ഓരോ നടിയെയും അവഹേളിക്കുന്നതോടൊപ്പം ഇനി തിയറ്ററിൽ അവരുടെ സിനിമകൾ ഇറങ്ങുന്പോൾ കാണിച്ചു തരാമെന്ന ഭീഷണിയും മുഴക്കുന്നുണ്ട്.
തൊഴിലിടങ്ങളിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഇനി മുതൽ തന്റെ സിനിമകളിൽ കംപ്ലയിന്റ് കമ്മിറ്റി ഉണ്ടാകുമെന്ന് ആഷിക് അബു. തൊഴിലിടങ്ങളിലെ എല്ലാവിധ ചൂഷണങ്ങളും സ്ത്രീകൾക്ക് ഇവിടെ റിപ്പോർട്ട് ചെയ്യാം. ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി(ഐസിസി) എന്ന പേരിൽ തുടങ്ങുന്ന പുതിയ സംരംഭം ആഷിഖ് അബു ഫേസ്ബുക്ക് കുറിപ്പിലൂടെയാണു പുറത്തുവിട്ടത്. സിനിമയിലെ വനിതാ കൂട്ടായ്മ ഡബ്ല്യുസിസി കഴിഞ്ഞ ദിവസം കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിൽ സിനിമാ മേഖലയിൽ സ്ത്രീകൾക്കു ഭയമില്ലാതെ ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, എഎംഎംഎയുടെ നിലവിലെ നേതൃത്വം ഇതിനെ ഗൗരവത്തോടെ കാണുന്നില്ലെന്നും ഡബ്ല്യുസിസി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.