കൊച്ചി: പഠനമേഖലയിൽ നേരിടേണ്ടി വരുന്ന മാനസിക സംഘർഷങ്ങളാണു വിദ്യാർഥികളെ ലഹരിക്ക് അടിമകളാക്കുന്നതെന്ന് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്. കേരള ആർത്രൈറ്റിസ് ആൻഡ് റുമാറ്റിസം സൊസൈറ്റിയുടെയും ഡോ. ഷേണായീസ് കെയറിന്റെയും ആഭിമുഖ്യത്തിൽ എറണാകുളം ടൗണ് ഹാളിൽ നടന്ന ലോക വാതരോഗ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എ പ്ലസ് എന്ന ചിന്തയാണ് ഒട്ടു മിക്ക കുട്ടികളെയും മാനസിക സംഘർഷത്തിലേക്കു നയിക്കുന്നത്. എക്സൈസ് കമ്മീഷണറായ ശേഷം 570 സ്കൂളുകളിലെ വിദ്യാർഥികളുമായി നേരിട്ടു സംസാരിക്കാൻ കഴിഞ്ഞിട്ടുണ്ട്. മറ്റുള്ളവരേക്കാൾ മുൻപന്തിയിൽ തന്റെ കുട്ടി എത്തണമെന്ന മാതാപിതാക്കളുടെ ആഗ്രഹമാണു കുട്ടികളിൽ മാനസിക പിരിമുറുക്കം സൃഷ്ടിക്കുന്നത്. 2016ലെ കണക്കുകൾ പ്രകാരം രാജ്യത്ത് 9,000 വിദ്യാർഥികളാണ് ആത്മഹത്യ ചെയ്തത്. ഇതേ വർഷം 60,000 വിദ്യാർഥികൾ വീടു വിട്ട് പോയി. ഇവയെല്ലാം വിരൽ ചൂണ്ടുന്നതു കുട്ടികൾ നേരിടുന്ന മാനസിക സംഘർഷത്തിലേക്കാണ്. ഈ അവസ്ഥ മാറേണ്ടതുണ്ട്.
തെറ്റായ ജീവിത ശൈലികളാണു പല രോഗങ്ങൾക്കും കാരണം. രാജ്യത്തെ 70 ശതമാനം സ്ത്രീകളെ പരിശോധിച്ചാൽ അതിൽ അഞ്ച് ശതമാനം സ്ത്രീകളും ആർത്രൈറ്റിസ് രോഗബാധിതരാണ്. പണം വർധിക്കുന്പോൾ രോഗവും വർധിക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. ആരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമവും ശീലമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. നിർധനരായ ആങ്കിലോസിംഗ് പോണ്ടിലൈറ്റിസ് വാതരോഗികൾക്കു സൗജന്യമായി ബയോളജിക്കൽ ഇഞ്ചക്ഷൻ നൽകാനായി കെയറും വാതരോഗികളുടെ സംഘടനയായ ആസിഫും ചേർന്ന് ആവിഷ്കരിച്ച ’പുഞ്ചിരി’ പദ്ധതിക്കും ലൂപ്പസ് രോഗികളുടെ ചികിത്സയ്ക്കും പുനരധിവാസത്തിനുമായി രൂപീകരിച്ച ലൂപ്പസ് ട്രസ്റ്റ് ഇന്ത്യയ്ക്കും ചടങ്ങിൽ തുടക്കമായി. ലൂപ്പസ് ട്രസ്റ്റ് ഇന്ത്യയുടെ ലോഗോ ഐഎംഎ കൊച്ചി പ്രസിഡന്റ് ഡോ. എം.ഐ. ജുനൈദ് റഹ്മാൻ പ്രകാശനം ചെയ്തു.
എ പ്ലസ് എന്ന ചിന്തയാണ് ഒട്ടു മിക്ക കുട്ടികളെയും മാനസിക സംഘർഷത്തിലേക്കു നയിക്കുന്നത്. എക്സൈസ് കമ്മീഷണറായ ശേഷം 570 സ്കൂളുകളിലെ വിദ്യാർഥികളുമായി നേരിട്ടു സംസാരിക്കാൻ കഴിഞ്ഞിട്ടുണ്ട്. മറ്റുള്ളവരേക്കാൾ മുൻപന്തിയിൽ തന്റെ കുട്ടി എത്തണമെന്ന മാതാപിതാക്കളുടെ ആഗ്രഹമാണു കുട്ടികളിൽ മാനസിക പിരിമുറുക്കം സൃഷ്ടിക്കുന്നത്. 2016ലെ കണക്കുകൾ പ്രകാരം രാജ്യത്ത് 9,000 വിദ്യാർഥികളാണ് ആത്മഹത്യ ചെയ്തത്. ഇതേ വർഷം 60,000 വിദ്യാർഥികൾ വീടു വിട്ട് പോയി. ഇവയെല്ലാം വിരൽ ചൂണ്ടുന്നതു കുട്ടികൾ നേരിടുന്ന മാനസിക സംഘർഷത്തിലേക്കാണ്. ഈ അവസ്ഥ മാറേണ്ടതുണ്ട്.
തെറ്റായ ജീവിത ശൈലികളാണു പല രോഗങ്ങൾക്കും കാരണം. രാജ്യത്തെ 70 ശതമാനം സ്ത്രീകളെ പരിശോധിച്ചാൽ അതിൽ അഞ്ച് ശതമാനം സ്ത്രീകളും ആർത്രൈറ്റിസ് രോഗബാധിതരാണ്. പണം വർധിക്കുന്പോൾ രോഗവും വർധിക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. ആരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമവും ശീലമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. നിർധനരായ ആങ്കിലോസിംഗ് പോണ്ടിലൈറ്റിസ് വാതരോഗികൾക്കു സൗജന്യമായി ബയോളജിക്കൽ ഇഞ്ചക്ഷൻ നൽകാനായി കെയറും വാതരോഗികളുടെ സംഘടനയായ ആസിഫും ചേർന്ന് ആവിഷ്കരിച്ച ’പുഞ്ചിരി’ പദ്ധതിക്കും ലൂപ്പസ് രോഗികളുടെ ചികിത്സയ്ക്കും പുനരധിവാസത്തിനുമായി രൂപീകരിച്ച ലൂപ്പസ് ട്രസ്റ്റ് ഇന്ത്യയ്ക്കും ചടങ്ങിൽ തുടക്കമായി. ലൂപ്പസ് ട്രസ്റ്റ് ഇന്ത്യയുടെ ലോഗോ ഐഎംഎ കൊച്ചി പ്രസിഡന്റ് ഡോ. എം.ഐ. ജുനൈദ് റഹ്മാൻ പ്രകാശനം ചെയ്തു.