ചെമ്പേരി(കണ്ണൂർ): നിരവധി വർഷങ്ങളായി വിവിധയിനം ബോൺസായി സസ്യങ്ങളുടെ ഉത്പാദനത്തിലും പരിചരണത്തിലും വ്യാപൃതനായതിലൂടെ ശ്രദ്ധേയനായിട്ടുള്ള ഡോ. പോൾ വാഴപ്പിള്ളിൽ അപൂർവ പൂച്ചെടിക്കൃഷിയുടെ തിരക്കിലാണിപ്പോൾ.
അലങ്കാരത്തിനൊപ്പം ആഹാരത്തിനും ഉപയോഗിക്കാവുന്ന ‘ടോർച്ച് ജിഞ്ചർ’എന്ന ചെടിയുടെ പൂക്കൾ ഏറെ മനോഹരമാണ്. ഇഞ്ചി വർഗത്തിൽപ്പെടുന്ന ഈ ചെടി ഫിലിപ്പീൻസ്, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് ധാരാളമായി കണ്ടുവരുന്നത്. സുലഭമല്ലെങ്കിലും ഇവ ഇന്ത്യയിലും വളരുന്നുണ്ട്. വിവിധ പേരുകൾ ഈ ചെടിക്കുണ്ടെങ്കിലും എറ്റ്ലിൻജറ ഇലേറ്റർ എന്നതാണ് കൂടുതലായി ഉപയോഗിച്ചുവരുന്ന ശാസ്ത്രീയനാമം.
നീളമുള്ള തണ്ടിന്റെ അഗ്രഭാഗത്ത് വിടർന്നുവരുന്ന പൂവ് കത്തിനിൽക്കുന്ന പന്തം പോലെയായതിനാലാകാം ടോർച്ച് ജിഞ്ചർ എന്ന പേരുണ്ടാകാൻ കാരണം. മലേഷ്യക്കാരുടെ ഇഷ്ടപ്പെട്ട ഭക്ഷ്യവിഭവങ്ങളായ അസംലക്സ്, നാസി കെറബു എന്നിവ ഈ ചെടിയുടെ തണ്ടും പൂക്കളും ചേർത്താണ് പാകംചെയ്യുന്നത്. ചുവപ്പ്, ഓറഞ്ച്, പിങ്ക് എന്നീ നിറങ്ങളിൽ കാണപ്പെടുന്ന ഇതിന്റെ പൂക്കൾ അരിഞ്ഞു സാലഡുകളിൽ ചേർക്കുന്നതും മലേഷ്യയിൽ സാധാരണമാണ്. ഡോ. പോൾ തന്റെ വീട്ടുവളപ്പിൽ നട്ടു വളർത്തുന്ന ചെടികളിൽ വിരിഞ്ഞ വലിയ ചുവന്ന പൂക്കൾ ഏറെ ആകർഷകമാണ്. നിശ്ചിത അളവിൽ പൊട്ടാസ്യം കലർന്ന മണ്ണിലാണ് ഇവ നന്നായി വളരുക. ഒരടി താഴ്ചയുള്ള തടങ്ങളിൽ മണ്ണുപരിശോധന നടത്തി വേണ്ടത്ര പൊട്ടാസ്യം അടങ്ങിയ കൂട്ടുവളം ചേർത്തുകൊടുക്കണം. ചെടിയുടെ കിഴങ്ങുകളാണ് സാധാരണ നടാറുള്ളത്. ചെടികളിലെ പൂക്കളിൽനിന്ന് പാകമായ വിത്തുകൾ ശേഖരിച്ച് പാകി മുളപ്പിച്ചും കൃഷിചെയ്യാറുണ്ട്. ഭാഗികമായോ പൂർണമായോ തണലുള്ളയിടങ്ങളിൽ ഇവ സമൃദ്ധമായി വളരും.
അന്തരീക്ഷ താപം പത്ത് ഡിഗ്രി സെന്റിഗ്രേഡിൽ കുറവുള്ള സ്ഥലങ്ങളിൽ വളരാൻ പ്രയാസമാണ്. വിത്തുകൾ ഒരു രാത്രി വെള്ളത്തിൽ കുതിർത്തുവച്ച ശേഷമാണ് നടുക. നടുന്ന മണ്ണിൽ എപ്പോഴും നനവുണ്ടായിരിക്കണം. വെള്ളം കെട്ടിനിൽക്കാനിടയായാൽ വിത്തുകൾ ചീഞ്ഞുനശിക്കും. 40-50 ദിവസങ്ങൾ വേണം വിത്തുമുളയ്ക്കാൻ. മുളച്ച ചെടിയിൽ നാല് ഇലകളായാൽ മൂന്നടി വീതം അകലത്തിലുണ്ടാക്കിയ തടങ്ങളിലേക്ക് പറിച്ചുനടാം. തടങ്ങളിൽ ചെടിയുടെ വേരുപിടിച്ചശേഷം ജൈവ കമ്പോസ്റ്റോ കോഴിവളമോ മണ്ണിൽ ചേർത്തിളക്കി ആഴ്ചയിൽ മൂന്നുതവണ ജലസേചനവും നടത്തണം. ചെടിയുടെ ചുവട്ടിൽ പുതയിടുന്നത് മണ്ണിൽ തണുപ്പ് നിലനിർത്താനും ചുറ്റും കളകൾ വളരുന്നതു തടയാനും സഹായിക്കും. ആതുര സേവനത്തിനിടയിലും വിവിധതരം പൂച്ചെടികളുടെയും പച്ചക്കറി ഇനങ്ങളുടെയും ജൈവക്കൃഷിയിൽ വിജയം കൊയ്ത ചരിത്രമാണ് എഴുപത്തിമൂന്നുകാരനായ ഡോ. പോളിനുള്ളത്. ശ്രീകണ്ഠപുരത്തെ നിവിൽ ആശുപത്രിയുടെ ആരംഭകാലം മുതൽ അവിടെ ജനറൽ സർജനായും പിന്നീട് ഏറെക്കാലം പരിയാരം മെഡിക്കൽ കോളജിൽ പ്രഫസറും കൺസൾട്ടന്റ് സർജനുമായും സേവനമനുഷ്ഠിച്ചിട്ടുള്ള ഡോ. പോൾ വാഴപ്പിള്ളി എക്കാലവും കൃഷിയെ സ്നേഹിച്ചുജീവിക്കുന്ന ജനകീയ ഭിഷഗ്വരൻകൂടിയാണ്. ഫോൺ: 9447305004.
ബേബി സെബാസ്റ്റ്യൻ
അലങ്കാരത്തിനൊപ്പം ആഹാരത്തിനും ഉപയോഗിക്കാവുന്ന ‘ടോർച്ച് ജിഞ്ചർ’എന്ന ചെടിയുടെ പൂക്കൾ ഏറെ മനോഹരമാണ്. ഇഞ്ചി വർഗത്തിൽപ്പെടുന്ന ഈ ചെടി ഫിലിപ്പീൻസ്, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് ധാരാളമായി കണ്ടുവരുന്നത്. സുലഭമല്ലെങ്കിലും ഇവ ഇന്ത്യയിലും വളരുന്നുണ്ട്. വിവിധ പേരുകൾ ഈ ചെടിക്കുണ്ടെങ്കിലും എറ്റ്ലിൻജറ ഇലേറ്റർ എന്നതാണ് കൂടുതലായി ഉപയോഗിച്ചുവരുന്ന ശാസ്ത്രീയനാമം.
നീളമുള്ള തണ്ടിന്റെ അഗ്രഭാഗത്ത് വിടർന്നുവരുന്ന പൂവ് കത്തിനിൽക്കുന്ന പന്തം പോലെയായതിനാലാകാം ടോർച്ച് ജിഞ്ചർ എന്ന പേരുണ്ടാകാൻ കാരണം. മലേഷ്യക്കാരുടെ ഇഷ്ടപ്പെട്ട ഭക്ഷ്യവിഭവങ്ങളായ അസംലക്സ്, നാസി കെറബു എന്നിവ ഈ ചെടിയുടെ തണ്ടും പൂക്കളും ചേർത്താണ് പാകംചെയ്യുന്നത്. ചുവപ്പ്, ഓറഞ്ച്, പിങ്ക് എന്നീ നിറങ്ങളിൽ കാണപ്പെടുന്ന ഇതിന്റെ പൂക്കൾ അരിഞ്ഞു സാലഡുകളിൽ ചേർക്കുന്നതും മലേഷ്യയിൽ സാധാരണമാണ്. ഡോ. പോൾ തന്റെ വീട്ടുവളപ്പിൽ നട്ടു വളർത്തുന്ന ചെടികളിൽ വിരിഞ്ഞ വലിയ ചുവന്ന പൂക്കൾ ഏറെ ആകർഷകമാണ്. നിശ്ചിത അളവിൽ പൊട്ടാസ്യം കലർന്ന മണ്ണിലാണ് ഇവ നന്നായി വളരുക. ഒരടി താഴ്ചയുള്ള തടങ്ങളിൽ മണ്ണുപരിശോധന നടത്തി വേണ്ടത്ര പൊട്ടാസ്യം അടങ്ങിയ കൂട്ടുവളം ചേർത്തുകൊടുക്കണം. ചെടിയുടെ കിഴങ്ങുകളാണ് സാധാരണ നടാറുള്ളത്. ചെടികളിലെ പൂക്കളിൽനിന്ന് പാകമായ വിത്തുകൾ ശേഖരിച്ച് പാകി മുളപ്പിച്ചും കൃഷിചെയ്യാറുണ്ട്. ഭാഗികമായോ പൂർണമായോ തണലുള്ളയിടങ്ങളിൽ ഇവ സമൃദ്ധമായി വളരും.
അന്തരീക്ഷ താപം പത്ത് ഡിഗ്രി സെന്റിഗ്രേഡിൽ കുറവുള്ള സ്ഥലങ്ങളിൽ വളരാൻ പ്രയാസമാണ്. വിത്തുകൾ ഒരു രാത്രി വെള്ളത്തിൽ കുതിർത്തുവച്ച ശേഷമാണ് നടുക. നടുന്ന മണ്ണിൽ എപ്പോഴും നനവുണ്ടായിരിക്കണം. വെള്ളം കെട്ടിനിൽക്കാനിടയായാൽ വിത്തുകൾ ചീഞ്ഞുനശിക്കും. 40-50 ദിവസങ്ങൾ വേണം വിത്തുമുളയ്ക്കാൻ. മുളച്ച ചെടിയിൽ നാല് ഇലകളായാൽ മൂന്നടി വീതം അകലത്തിലുണ്ടാക്കിയ തടങ്ങളിലേക്ക് പറിച്ചുനടാം. തടങ്ങളിൽ ചെടിയുടെ വേരുപിടിച്ചശേഷം ജൈവ കമ്പോസ്റ്റോ കോഴിവളമോ മണ്ണിൽ ചേർത്തിളക്കി ആഴ്ചയിൽ മൂന്നുതവണ ജലസേചനവും നടത്തണം. ചെടിയുടെ ചുവട്ടിൽ പുതയിടുന്നത് മണ്ണിൽ തണുപ്പ് നിലനിർത്താനും ചുറ്റും കളകൾ വളരുന്നതു തടയാനും സഹായിക്കും. ആതുര സേവനത്തിനിടയിലും വിവിധതരം പൂച്ചെടികളുടെയും പച്ചക്കറി ഇനങ്ങളുടെയും ജൈവക്കൃഷിയിൽ വിജയം കൊയ്ത ചരിത്രമാണ് എഴുപത്തിമൂന്നുകാരനായ ഡോ. പോളിനുള്ളത്. ശ്രീകണ്ഠപുരത്തെ നിവിൽ ആശുപത്രിയുടെ ആരംഭകാലം മുതൽ അവിടെ ജനറൽ സർജനായും പിന്നീട് ഏറെക്കാലം പരിയാരം മെഡിക്കൽ കോളജിൽ പ്രഫസറും കൺസൾട്ടന്റ് സർജനുമായും സേവനമനുഷ്ഠിച്ചിട്ടുള്ള ഡോ. പോൾ വാഴപ്പിള്ളി എക്കാലവും കൃഷിയെ സ്നേഹിച്ചുജീവിക്കുന്ന ജനകീയ ഭിഷഗ്വരൻകൂടിയാണ്. ഫോൺ: 9447305004.
ബേബി സെബാസ്റ്റ്യൻ