കോഴിക്കോട്: തടവുകാർക്ക് കോടതിയിലേക്കും തിരിച്ചുമുള്ള യാത്രാവേളയിൽ ഭക്ഷണത്തിനുള്ള തുക ആഭ്യന്തരവകുപ്പ് വർധിപ്പിച്ചു. പ്രതിദിനം ഒരു തടവുകാരന് 100 രൂപയായിരുന്നത് 150 രൂപ ആക്കി. 2015ലാണ് 100 രൂപയാക്കിയിരുന്നത്.
പ്രാതല്‍-40, ഉച്ചഭക്ഷണം-70, അത്താഴം -40 എന്നിങ്ങനെയാണ് പുതുക്കിയ തുക. പ്രിസണ്‍ എസ്കോര്‍ട്ട് ഡ്യൂട്ടിക്ക് അനുവദിച്ചിട്ടുള്ള ബത്ത കാലാനുസൃതമായി പരിഷ്കരിക്കണമെന്ന് പ്രിസണ്‍സ് ആൻഡ് കറക്ഷണല്‍ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പലപ്പോഴും പ്രതികളേയും കൊണ്ട് പോവുന്ന പോലീസ് സ്വന്തം പണമെടുത്ത് തടവുകാര്‍ക്ക് ഭക്ഷണം വാങ്ങിക്കൊടുക്കേണ്ട സ്ഥിതിയായിരുന്നു. പിന്നീട് ഇത് വാങ്ങിയെടുക്കാന്‍ കഴിയാത്ത അവസ്ഥയും നേരിട്ടിരുന്നു.
പ്രാതല്‍-40, ഉച്ചഭക്ഷണം-70, അത്താഴം -40 എന്നിങ്ങനെയാണ് പുതുക്കിയ തുക. പ്രിസണ്‍ എസ്കോര്‍ട്ട് ഡ്യൂട്ടിക്ക് അനുവദിച്ചിട്ടുള്ള ബത്ത കാലാനുസൃതമായി പരിഷ്കരിക്കണമെന്ന് പ്രിസണ്‍സ് ആൻഡ് കറക്ഷണല്‍ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പലപ്പോഴും പ്രതികളേയും കൊണ്ട് പോവുന്ന പോലീസ് സ്വന്തം പണമെടുത്ത് തടവുകാര്‍ക്ക് ഭക്ഷണം വാങ്ങിക്കൊടുക്കേണ്ട സ്ഥിതിയായിരുന്നു. പിന്നീട് ഇത് വാങ്ങിയെടുക്കാന്‍ കഴിയാത്ത അവസ്ഥയും നേരിട്ടിരുന്നു.