ഭുവനേശ്വർ: തിത്ത്ലി ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ ശക്തമായ മഴയിലും കാറ്റിലും ഒഡീഷയിൽ വ്യാപക നാശനഷ്ടം. ഗജപതി ജില്ലയിലെ ബർഘാര ഗ്രാമത്തിൽ മണ്ണിടിഞ്ഞു കാണാതായ 18 പേരിൽ 15 പേരുടെ മൃതദേഹങ്ങൾ ഇന്നലെ അഗ്നിരക്ഷാസേന കണ്ടെടുത്തു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ നാലു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഒക്ടോബർ 11നാണ് തിത്ത്ലി ഒഡീഷ തീരത്തെത്തിയത്. ബർഘാരയിൽനിന്ന് 78 കുടുംബങ്ങളെ മുൻകരുതൽ നടപടികളുടെ ഭാഗമായി ഒഴിപ്പിച്ചിരുന്നു.
മഴയിൽനിന്നു രക്ഷനേടാൻ അടുത്തുള്ള ഗുഹയിൽ അഭയം തേടിയവരാണു മണ്ണിടിച്ചിലിൽ കുടുങ്ങിയത്. അഞ്ചുകുട്ടികളും മരിച്ചവരിൽ പെടുന്നു.
മഴയിൽനിന്നു രക്ഷനേടാൻ അടുത്തുള്ള ഗുഹയിൽ അഭയം തേടിയവരാണു മണ്ണിടിച്ചിലിൽ കുടുങ്ങിയത്. അഞ്ചുകുട്ടികളും മരിച്ചവരിൽ പെടുന്നു.