ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി റഫാൽ കരാറിൽ നേരിട്ടു ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹത്തിനു കൂടുതൽ കാര്യങ്ങൾ ഒളിച്ചുവയ്ക്കാനുണ്ടെന്നും കോൺഗ്രസ്. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന് (എച്ച്എഎൽ) ഓഫ്സെറ്റ് കരാർ ലഭിക്കില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമാണ് അറിഞ്ഞിരുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമ പറഞ്ഞു.
എന്താണു കരാറിൽ നടക്കുന്നതെന്ന് പ്രധാനമന്ത്രിക്കു മാത്രം അറിയുന്ന രഹസ്യമായിരുന്നു. രാജ്യസുരക്ഷയുടെ കാര്യത്തെക്കുറിച്ച് സംസാരിക്കുന്ന പ്രധാനമന്ത്രി, തനിക്കെതിരേയുള്ള ആരോപണത്തിൽ മൗനം ഭജിക്കുകയാണ്.
കൂടുതൽ കാര്യങ്ങൾ ഒളിച്ചുവയ്ക്കാനുള്ള തന്ത്രമാണ് മൗനത്തിനു പിന്നിൽ. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് റഫാൽ ഇടപാട്. സംയുക്ത പാർലമെന്ററി കമ്മിറ്റി അന്വേഷണം നടത്തണമെന്നാണ് കോൺഗ്രസിന്റെ ആവശ്യമെന്നും ശർമ പറഞ്ഞു.
റഫാൽ ഇടപാട് നടക്കുന്നതിനു പ്രതിരോധമന്ത്രി നിർമല സീതാരാമന്റെ ഫ്രാൻസ് സന്ദർശനവും ശർമ ചോദ്യം ചെയ്തു. ദസോ ഏവിയേഷനിൽനിന്ന് 36 റഫാൽ യുദ്ധവിമാനങ്ങൾ 58,000 കോടി രൂപയ്ക്കാണ് ഇന്ത്യ വാങ്ങുന്നത്. പൊതുമേഖലാ സ്ഥാപനമായ എച്ച്എഎലിനെ കരാറിൽനിന്നു നീക്കിയതെന്താണെന്നു ബിജെപി വ്യക്തമാക്കണമെന്നും ശർമ ആവശ്യപ്പെട്ടു.
എന്താണു കരാറിൽ നടക്കുന്നതെന്ന് പ്രധാനമന്ത്രിക്കു മാത്രം അറിയുന്ന രഹസ്യമായിരുന്നു. രാജ്യസുരക്ഷയുടെ കാര്യത്തെക്കുറിച്ച് സംസാരിക്കുന്ന പ്രധാനമന്ത്രി, തനിക്കെതിരേയുള്ള ആരോപണത്തിൽ മൗനം ഭജിക്കുകയാണ്.
കൂടുതൽ കാര്യങ്ങൾ ഒളിച്ചുവയ്ക്കാനുള്ള തന്ത്രമാണ് മൗനത്തിനു പിന്നിൽ. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് റഫാൽ ഇടപാട്. സംയുക്ത പാർലമെന്ററി കമ്മിറ്റി അന്വേഷണം നടത്തണമെന്നാണ് കോൺഗ്രസിന്റെ ആവശ്യമെന്നും ശർമ പറഞ്ഞു.
റഫാൽ ഇടപാട് നടക്കുന്നതിനു പ്രതിരോധമന്ത്രി നിർമല സീതാരാമന്റെ ഫ്രാൻസ് സന്ദർശനവും ശർമ ചോദ്യം ചെയ്തു. ദസോ ഏവിയേഷനിൽനിന്ന് 36 റഫാൽ യുദ്ധവിമാനങ്ങൾ 58,000 കോടി രൂപയ്ക്കാണ് ഇന്ത്യ വാങ്ങുന്നത്. പൊതുമേഖലാ സ്ഥാപനമായ എച്ച്എഎലിനെ കരാറിൽനിന്നു നീക്കിയതെന്താണെന്നു ബിജെപി വ്യക്തമാക്കണമെന്നും ശർമ ആവശ്യപ്പെട്ടു.