ഗോഹട്ടി: ആസാമിൽ വ്യാജ ഏറ്റുമുട്ടലിൽ ഒന്പത് പേരെ കൊലപ്പെടുത്തിയ കേസിൽ ഏഴു സൈനിക ഉദ്യോഗസ്ഥർക്ക് സൈനിക കോടതി ജീവപര്യന്തം തടവ് വിധിച്ചു. ശനിയാഴ്ച ദിൻജാൻ ആർമി ക്യാന്പിലായിരുന്നു ശിക്ഷ വിധിച്ചത്. മേജർ ജനറൽ എ.കെ. ലാൽ, കേണൽ തോമസ് മാത്യു, കേണൽ ആർ.എസ്. സിബിരേൻ, ക്യാപ്റ്റൻ ദിലീപ് സിംഗ്, ക്യാപ്റ്റൻ ജഗ്ദേവ് സിംഗ്, നായിക് അൽബിന്ദർ സിംഗ്, നായിക് ശിവേന്ദർ സിംഗ് എന്നിവരെയാണു ശിക്ഷിച്ചത്.
തിൻസുകിയ ജില്ലയിൽ 1994 ഫെബ്രുവരി 17നും 19നും ഇടയിൽ ഒന്പത് ഓൾ ആസാം സ്റ്റുഡന്റ്സ് യൂണിയൻ പ്രവർത്തകരെ പിടികൂടി വധിച്ച കേസിലാണു ശിക്ഷ. ഉൾഫ തീവ്രവാദികൾ തേയിലത്തോട്ടം മാനേജർ കൊലപ്പെടുത്തിയതിനെത്തുടർന്നായിരുന്നു ഒന്പതു യുവാക്കളെ സൈന്യം പിടികൂടി വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത്.
തിൻസുകിയ ജില്ലയിൽ 1994 ഫെബ്രുവരി 17നും 19നും ഇടയിൽ ഒന്പത് ഓൾ ആസാം സ്റ്റുഡന്റ്സ് യൂണിയൻ പ്രവർത്തകരെ പിടികൂടി വധിച്ച കേസിലാണു ശിക്ഷ. ഉൾഫ തീവ്രവാദികൾ തേയിലത്തോട്ടം മാനേജർ കൊലപ്പെടുത്തിയതിനെത്തുടർന്നായിരുന്നു ഒന്പതു യുവാക്കളെ സൈന്യം പിടികൂടി വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത്.