കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ടു താരസംഘടനയായ അമ്മ (എഎംഎംഎ) നേതൃത്വത്തിനെതിരേ രൂക്ഷവിമർശനവുമായി വിമൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി). ആരോപണ വിധേയനായ നടൻ ദിലീപിനെതിരേ നടപടിയെടുക്കുമെന്നു പറഞ്ഞു പറ്റിച്ചെന്നും സംഘടനാ നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും നടിമാരായ പത്മപ്രിയ, പാർവതി, രേവതി എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
അമ്മയുമായി നേരത്തെ നടത്തിയ ചർച്ചയിൽ മുന്നോട്ടുവച്ചതു നാല് ആവശ്യങ്ങളായിരുന്നു. ഇതിൽ ദിലീപിനെ സംഘടനയിൽനിന്നു പുറത്താക്കുന്നതു സംബന്ധിച്ച ഒന്നാമത്തെ ആവശ്യം ബൈലോയുടെ ലംഘനമാകുമെന്നും ജനറൽ ബോഡിക്കേ അതുസംബന്ധിച്ച തീരുമാനം എടുക്കാൻ കഴിയൂവെന്നും പ്രസിഡന്റ് മോഹൻലാൽ പറഞ്ഞു.
ഇരയായ നടിയെ സംഘടനയിലേക്കു തിരികെ വിളിക്കുക, രാജിവച്ച നടിമാരായ രമ്യ നന്പീശൻ, ഗീതു മോഹൻദാസ്, റിമ കല്ലിങ്കൽ എന്നിവരെ തിരിച്ചെടുക്കുക, ബൈലോയിൽ മാറ്റം വരുത്തുക എന്നീ ആവശ്യങ്ങൾ പരിഗണിക്കാമെന്നും പറഞ്ഞെങ്കിലും തങ്ങൾക്കു നൽകിയ മറുപടി കത്തിൽ ഈ ആവശ്യങ്ങൾ സംബന്ധിച്ചു പരാമർശമൊന്നും ഉണ്ടായില്ല. തങ്ങളുടെ പേര് പറയാതെ മൂന്നു നടിമാർ എന്നാണ് തങ്ങളെ അദ്ദേഹം സംബോധന ചെയ്തത്. ഇത് തങ്ങൾക്ക് വേദനയുണ്ടാക്കിയെന്നും നേതൃത്വത്തെ വിശ്വസിച്ച തങ്ങൾ വഞ്ചിതരായെന്നും രേവതി പറഞ്ഞു.
ഇന്ത്യ മുഴുവനും മീ ടു മൂവ്മെന്റ് നടക്കുകയാണ്. സ്ത്രീകൾ പറയുന്നതു സർക്കാരും അധികാരികളും കേൾക്കുകയും നടപടിയെടുക്കുകയും ചെയ്യുന്നു. മീ ടു വെളിപ്പെടുത്തലിലെ ആരോപണവിധേയരെ മറ്റിടങ്ങളിലെ സിനിമ മേഖലയിൽനിന്നു മാറ്റിനിർത്തുന്പോൾ മലയാള സിനിമയിലാകട്ടെ ആരോപണ വിധേയനായ നടനെ പ്രധാനകഥാപാത്രമാക്കി സിനിമ പ്രഖ്യാപിച്ചിരിക്കുകയാണെന്നു നടി റിമാ കല്ലിങ്കൽ പറഞ്ഞു. കുറ്റാരോപിതനായ വ്യക്തി സംഘടനയ്ക്കകത്തും പീഡനം അനുഭവിക്കേണ്ടിവന്ന ഇര പുറത്തും നിൽക്കുന്ന ഇരട്ടനീതിയാണ് ഇവിടെയെന്നും റിമ കുറ്റപ്പെടുത്തി.
കേരളത്തിൽ താരങ്ങൾക്കുവേണ്ടി സംഘടന എന്ന നിലയിൽ എഎംഎംഎ മാത്രമേയുള്ളു. സംഘടനയിൽനിന്നു പുറത്തുപോകാൻ ആലോചിക്കുന്നില്ല. മറിച്ചു സംഘടനയ്ക്കുള്ളിൽനിന്നു മാറ്റത്തിനുവേണ്ടി യുദ്ധം ചെയ്യാനാണു തീരുമാനം. നല്ല കുടുംബം എന്നൊക്കെ പറയുന്നത് വെറും പൊള്ളത്തരമാണ്. ഒരുപാട് നാണംകെട്ട കാര്യങ്ങൾ നടക്കുന്നുണ്ട്. ഇതോക്കെ പിന്നീട് വെളിപ്പെട്ടുവരും. ഉള്ളിലൊതുക്കിവച്ച കാര്യങ്ങൾ സമ്മർദമേറുന്പോൾ പുറത്തേക്ക് വരാതിരിക്കില്ലല്ലോ.
ഇനിയുള്ള തലമുറയ്ക്കുവേണ്ടിയെങ്കിലും മലയാള സിനിമ മേഖലയിൽ സുരക്ഷ ഉറപ്പാക്കണം. 17 വയസുള്ള കുട്ടി വാതിലിൽ മുട്ടിയിട്ട് എന്നെ രക്ഷിക്കൂ എന്നു പറഞ്ഞ സംഭവം ഓർമയിലുണ്ടെന്നു നടി രേവതി പറഞ്ഞു. മമ്മൂട്ടി നായകനായ പുള്ളിക്കാരൻ സാറാ എന്ന സിനിമ സെറ്റിൽ തനിക്കുണ്ടായ ദുരനുഭവവും നടി അർച്ചന പത്മിനി വെളിപ്പെടുത്തി. കത്ത് മുഖേനയും നേരിട്ടും ഫെഫ്ക നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും അവർ പറഞ്ഞു.
ഇത്തരം സംഭവങ്ങൾ ഇനി ഉണ്ടാകാൻ പാടില്ല. ആക്രമിക്കപ്പെട്ട നടിയുടെ മനോവീര്യമാണു ഞങ്ങളുടെ പോരാട്ടത്തിന്റെ ഊർജം. അതിന്റെ തുടക്കമാണിത്. മുകേഷിനെതിരായ ആരോപണത്തിൽ ഇരയ്ക്കൊപ്പമാണ്. കൂടുതൽ ആരോപണങ്ങൾ അദ്ദേഹത്തിനെതിരേ ഉയരുന്നുണ്ട്. ജനപ്രതിനിധികൂടിയായതിനാൽ സർക്കാരിന്റെ ഭാഗത്തെ നടപടിക്കായി കാത്തിരിക്കുകയാണെന്നും നടിമാർ പറഞ്ഞു. ഡബ്ല്യുസിസി അംഗങ്ങളായ ബീനാ പോൾ, അഞ്ജലി മേനോൻ, രമ്യാ നന്പീശൻ, വിധു വിൻസന്റ്, ദീദി ദാമോദരൻ, സജിത മഠത്തിൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അമ്മയുമായി നേരത്തെ നടത്തിയ ചർച്ചയിൽ മുന്നോട്ടുവച്ചതു നാല് ആവശ്യങ്ങളായിരുന്നു. ഇതിൽ ദിലീപിനെ സംഘടനയിൽനിന്നു പുറത്താക്കുന്നതു സംബന്ധിച്ച ഒന്നാമത്തെ ആവശ്യം ബൈലോയുടെ ലംഘനമാകുമെന്നും ജനറൽ ബോഡിക്കേ അതുസംബന്ധിച്ച തീരുമാനം എടുക്കാൻ കഴിയൂവെന്നും പ്രസിഡന്റ് മോഹൻലാൽ പറഞ്ഞു.
ഇരയായ നടിയെ സംഘടനയിലേക്കു തിരികെ വിളിക്കുക, രാജിവച്ച നടിമാരായ രമ്യ നന്പീശൻ, ഗീതു മോഹൻദാസ്, റിമ കല്ലിങ്കൽ എന്നിവരെ തിരിച്ചെടുക്കുക, ബൈലോയിൽ മാറ്റം വരുത്തുക എന്നീ ആവശ്യങ്ങൾ പരിഗണിക്കാമെന്നും പറഞ്ഞെങ്കിലും തങ്ങൾക്കു നൽകിയ മറുപടി കത്തിൽ ഈ ആവശ്യങ്ങൾ സംബന്ധിച്ചു പരാമർശമൊന്നും ഉണ്ടായില്ല. തങ്ങളുടെ പേര് പറയാതെ മൂന്നു നടിമാർ എന്നാണ് തങ്ങളെ അദ്ദേഹം സംബോധന ചെയ്തത്. ഇത് തങ്ങൾക്ക് വേദനയുണ്ടാക്കിയെന്നും നേതൃത്വത്തെ വിശ്വസിച്ച തങ്ങൾ വഞ്ചിതരായെന്നും രേവതി പറഞ്ഞു.
ഇന്ത്യ മുഴുവനും മീ ടു മൂവ്മെന്റ് നടക്കുകയാണ്. സ്ത്രീകൾ പറയുന്നതു സർക്കാരും അധികാരികളും കേൾക്കുകയും നടപടിയെടുക്കുകയും ചെയ്യുന്നു. മീ ടു വെളിപ്പെടുത്തലിലെ ആരോപണവിധേയരെ മറ്റിടങ്ങളിലെ സിനിമ മേഖലയിൽനിന്നു മാറ്റിനിർത്തുന്പോൾ മലയാള സിനിമയിലാകട്ടെ ആരോപണ വിധേയനായ നടനെ പ്രധാനകഥാപാത്രമാക്കി സിനിമ പ്രഖ്യാപിച്ചിരിക്കുകയാണെന്നു നടി റിമാ കല്ലിങ്കൽ പറഞ്ഞു. കുറ്റാരോപിതനായ വ്യക്തി സംഘടനയ്ക്കകത്തും പീഡനം അനുഭവിക്കേണ്ടിവന്ന ഇര പുറത്തും നിൽക്കുന്ന ഇരട്ടനീതിയാണ് ഇവിടെയെന്നും റിമ കുറ്റപ്പെടുത്തി.
കേരളത്തിൽ താരങ്ങൾക്കുവേണ്ടി സംഘടന എന്ന നിലയിൽ എഎംഎംഎ മാത്രമേയുള്ളു. സംഘടനയിൽനിന്നു പുറത്തുപോകാൻ ആലോചിക്കുന്നില്ല. മറിച്ചു സംഘടനയ്ക്കുള്ളിൽനിന്നു മാറ്റത്തിനുവേണ്ടി യുദ്ധം ചെയ്യാനാണു തീരുമാനം. നല്ല കുടുംബം എന്നൊക്കെ പറയുന്നത് വെറും പൊള്ളത്തരമാണ്. ഒരുപാട് നാണംകെട്ട കാര്യങ്ങൾ നടക്കുന്നുണ്ട്. ഇതോക്കെ പിന്നീട് വെളിപ്പെട്ടുവരും. ഉള്ളിലൊതുക്കിവച്ച കാര്യങ്ങൾ സമ്മർദമേറുന്പോൾ പുറത്തേക്ക് വരാതിരിക്കില്ലല്ലോ.
ഇനിയുള്ള തലമുറയ്ക്കുവേണ്ടിയെങ്കിലും മലയാള സിനിമ മേഖലയിൽ സുരക്ഷ ഉറപ്പാക്കണം. 17 വയസുള്ള കുട്ടി വാതിലിൽ മുട്ടിയിട്ട് എന്നെ രക്ഷിക്കൂ എന്നു പറഞ്ഞ സംഭവം ഓർമയിലുണ്ടെന്നു നടി രേവതി പറഞ്ഞു. മമ്മൂട്ടി നായകനായ പുള്ളിക്കാരൻ സാറാ എന്ന സിനിമ സെറ്റിൽ തനിക്കുണ്ടായ ദുരനുഭവവും നടി അർച്ചന പത്മിനി വെളിപ്പെടുത്തി. കത്ത് മുഖേനയും നേരിട്ടും ഫെഫ്ക നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും അവർ പറഞ്ഞു.
ഇത്തരം സംഭവങ്ങൾ ഇനി ഉണ്ടാകാൻ പാടില്ല. ആക്രമിക്കപ്പെട്ട നടിയുടെ മനോവീര്യമാണു ഞങ്ങളുടെ പോരാട്ടത്തിന്റെ ഊർജം. അതിന്റെ തുടക്കമാണിത്. മുകേഷിനെതിരായ ആരോപണത്തിൽ ഇരയ്ക്കൊപ്പമാണ്. കൂടുതൽ ആരോപണങ്ങൾ അദ്ദേഹത്തിനെതിരേ ഉയരുന്നുണ്ട്. ജനപ്രതിനിധികൂടിയായതിനാൽ സർക്കാരിന്റെ ഭാഗത്തെ നടപടിക്കായി കാത്തിരിക്കുകയാണെന്നും നടിമാർ പറഞ്ഞു. ഡബ്ല്യുസിസി അംഗങ്ങളായ ബീനാ പോൾ, അഞ്ജലി മേനോൻ, രമ്യാ നന്പീശൻ, വിധു വിൻസന്റ്, ദീദി ദാമോദരൻ, സജിത മഠത്തിൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.