തിരുവനന്തപുരം: എൻഡിഎയുടെ ആഭിമുഖ്യത്തിൽ പന്തളത്തുനിന്നാരംഭിച്ച ശബരിമല സംരക്ഷണയാത്ര നാളെ തിരുവനന്തപുരത്തു സമാപിക്കും. നാളെ രാവിലെ 10.30 -ന് പട്ടത്തുനിന്നു യാത്ര തുടങ്ങും. എൻഡിഎ സംസ്ഥാന നേതാക്കളോടൊപ്പം ബിജെപി ദേശീയ നേതാക്കളും യാത്രയിൽ പങ്കെടുക്കും.
സെക്രട്ടേറിയറ്റിനു മുന്നിൽ ബിജെപി അഖിലേന്ത്യാ ജനറൽ സെക്രട്ടറി മുരളീധർ റാവു പ്രസംഗിക്കും. ജനരക്ഷാ യാത്രയിൽ പങ്കെടുക്കുന്ന വാഹനങ്ങൾ ആറ്റുകാൽ ഗ്രൗണ്ടിൽ പാർക്ക് ചെയ്യുമെന്നും പോലീസിന്റെ നിർദേശങ്ങൾ പാലിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
ഇന്നു രാവിലെ 10.30ന് ആലംകോട്ട് ആരംഭിക്കുന്ന യാത്ര സുരേഷ്ഗോപി എംപി ഉദ്ഘാടനം ചെയ്യും.
കർണാടക എംഎൽഎമാരായ ഡോ. ഭരത് ഷെഡി, ഡോ. ഹരീഷ്പുഞ്ച എന്നിവർ സംബന്ധിക്കും. ഉച്ചയ്ക്ക് ഒന്നിന് ആറ്റിങ്ങൽ മൂന്നുമുക്കിൽ എത്തിച്ചേരും. വൈകുന്നേരം നാലിനു പള്ളിപ്പുറം സിആർപി ക്യാന്പിനു സമീപം തോന്നൽ ക്ഷേത്ര സന്നിധിയിൽനിന്ന് യാത്ര തുടങ്ങും. കഴക്കൂട്ടത്തു സമാപിക്കുന്ന യോഗത്തിൽ ഒ. രാജഗോപാൽ എംഎൽഎ പ്രസംഗിക്കും.
അരലക്ഷത്തോളം പേർ ജില്ലയിലെ വിവിധ സ്വീകരണ പരിപാടികളിലായി പങ്കെടുക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് പത്രസമ്മേളനത്തിൽ അറിയിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ പാപ്പനംകോട് സജി, ബിജു പി. നായർ എന്നിവർ പങ്കെടുത്തു.
സെക്രട്ടേറിയറ്റിനു മുന്നിൽ ബിജെപി അഖിലേന്ത്യാ ജനറൽ സെക്രട്ടറി മുരളീധർ റാവു പ്രസംഗിക്കും. ജനരക്ഷാ യാത്രയിൽ പങ്കെടുക്കുന്ന വാഹനങ്ങൾ ആറ്റുകാൽ ഗ്രൗണ്ടിൽ പാർക്ക് ചെയ്യുമെന്നും പോലീസിന്റെ നിർദേശങ്ങൾ പാലിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
ഇന്നു രാവിലെ 10.30ന് ആലംകോട്ട് ആരംഭിക്കുന്ന യാത്ര സുരേഷ്ഗോപി എംപി ഉദ്ഘാടനം ചെയ്യും.
കർണാടക എംഎൽഎമാരായ ഡോ. ഭരത് ഷെഡി, ഡോ. ഹരീഷ്പുഞ്ച എന്നിവർ സംബന്ധിക്കും. ഉച്ചയ്ക്ക് ഒന്നിന് ആറ്റിങ്ങൽ മൂന്നുമുക്കിൽ എത്തിച്ചേരും. വൈകുന്നേരം നാലിനു പള്ളിപ്പുറം സിആർപി ക്യാന്പിനു സമീപം തോന്നൽ ക്ഷേത്ര സന്നിധിയിൽനിന്ന് യാത്ര തുടങ്ങും. കഴക്കൂട്ടത്തു സമാപിക്കുന്ന യോഗത്തിൽ ഒ. രാജഗോപാൽ എംഎൽഎ പ്രസംഗിക്കും.
അരലക്ഷത്തോളം പേർ ജില്ലയിലെ വിവിധ സ്വീകരണ പരിപാടികളിലായി പങ്കെടുക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് പത്രസമ്മേളനത്തിൽ അറിയിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ പാപ്പനംകോട് സജി, ബിജു പി. നായർ എന്നിവർ പങ്കെടുത്തു.