മൂവാറ്റുപുഴ: ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് നവംബർ ഒന്നിനു സംസ്ഥാനത്ത് ഒരു വിഭാഗം ബസുടമകൾ പണിമുടക്കു പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പ്രശ്നപരിഹാരം തേടി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ ബസുടമസ്ഥാ ഭാരവാഹികളുമായി 16നു ചർച്ച നടത്തും. മിനിമം ചാർജ് പത്തു രൂപയും വിദ്യാർഥികളുടെ ചാർജ് അഞ്ചു രൂപയുമാക്കി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റഴ്സ് അസോസിയേഷൻ കോ-ഓർഡിനേഷൻ കമ്മിറ്റിയാണു സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ മാർച്ച് ഒന്നിനു ബസ് ചാർജ് വർധിപ്പിക്കുന്പോൾ ഡീസൽ വില ലിറ്ററിന് 62 രൂപയായിരുന്നു. ഇപ്പോൾ 80ലേക്ക് അടുത്തെന്ന് ജനറൽ കണ്‍വീനർ ടി. ഗോപിനാഥ് പറഞ്ഞു. ഡീസൽ വിലക്കയറ്റംകൊണ്ട് ദിവസം 2000 രൂപയോളം അധികബാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു.
കഴിഞ്ഞ മാർച്ച് ഒന്നിനു ബസ് ചാർജ് വർധിപ്പിക്കുന്പോൾ ഡീസൽ വില ലിറ്ററിന് 62 രൂപയായിരുന്നു. ഇപ്പോൾ 80ലേക്ക് അടുത്തെന്ന് ജനറൽ കണ്‍വീനർ ടി. ഗോപിനാഥ് പറഞ്ഞു. ഡീസൽ വിലക്കയറ്റംകൊണ്ട് ദിവസം 2000 രൂപയോളം അധികബാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു.