ചങ്ങനാശേരി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പാർട്ടിപത്രത്തിലെ ലേഖനത്തിനു മറുപടിയുമായി എൻഎസ്എസ് ജനറൽസെക്രട്ടറി ജി.സുകുമാർ നായർ. എൻഎസ്എസിനെ ഒരു രാഷ്ട്രീയ പാർട്ടിക്കും ഹൈജാക്ക് ചെയ്യാനാകില്ലെന്നും വിശ്വാസികൾക്കൊപ്പമാണ് എൻഎസ്എസെന്നും സുകുമാരൻ നായർ പ്രസ്താവനയിൽ പറഞ്ഞു.
ശബരിമലസമരത്തിൽ അണിചേർന്നിരിക്കുന്ന എൻഎസ്എസ് അതിലെ അപകടം തിരിച്ചറിയണമെന്നാണ് ഈ ലേഖനത്തിലൂടെ കൊടിയേരി ആവശ്യപ്പെട്ടിരി ക്കുന്നതെന്നും അദ്ദേഹം ഉന്നയിച്ച കാര്യങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും സുകുമാരൻ നായർ തുറന്നടിച്ചു. ശബരിമലവിഷയത്തിൽ എൻഎസ്എസ് ഇടപെടാൻ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. 2006ൽ കേസിന്റെ ഉത്ഭവം മുതൽ കക്ഷിചേർന്ന് ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്നതിനുവേണ്ടി സുപ്രീംകോടതിയിൽ നിയമയുദ്ധം നടത്തിവരുകയാണ്. ഇത് നായർസമുദായാംഗങ്ങൾക്കെല്ലാം അറിവുള്ളതുമാണ്.
ശബരിമലയിൽ സ്ത്രീപ്രവേശനം ആകാമെന്ന വിധി വന്നപ്പോൾ ബന്ധപ്പെട്ടവരുമായി ആലോചിക്കാതെയും വിശ്വാസിസമൂഹത്തിന്റെ വികാരം കണക്കിലെടുക്കാതെയും സംസ്ഥാനസർക്കാരും തിരുവിതാംകൂർ ദേവസ്വംബോർഡും വിധി നടപ്പാക്കാൻ തിടുക്കത്തിൽ നടപടികൾ സ്വീകരിച്ചപ്പോഴാണ് വിശ്വാസികളുടെ വികാരം ഉണരാനിടയായത്. അങ്ങനെയാണ് വിശ്വാസം സംരക്ഷിക്കാൻ അവരോടൊപ്പം എൻഎസ്എസും പ്രവർത്തകരും സമാധാനപരമായ പ്രതിഷേധത്തിനുവേണ്ടി രംഗത്തിറങ്ങേണ്ടിവന്നത്. അതിൽ രാഷ്ട്രീയമോ ജാതിയോ മതമോ ഇല്ല. നിയമനടപടികൾക്കും അതോടൊപ്പം സമാധാനപരമായ പ്രതിഷേധച്ചടങ്ങുകൾക്കുമാണ് എൻഎസ്എസ് നേതൃത്വം നല്കിവരുന്നത്.
എൻഎസ്എസിൽ ഇടതിലും വലതിലും ബിജെപിയിലുംപെട്ട പ്രവർത്തകരുണ്ട്. അവരിൽ ബഹുഭൂരിപക്ഷവും എൻഎസ്എസിന്റെ ഏതു സംരംഭത്തിനും പ്രഥമപരിഗണന നല്കി സംഘടനയോടൊപ്പം നില്ക്കുന്നവരാണ്.അവർ ഈ പ്രതിഷേധത്തിൽ പങ്കെടുക്കുന്നത് രാഷ്ട്രീയമായിട്ടല്ല, അങ്ങനെ പങ്കെടുക്കരുതെന്ന് എൻഎസ്എസ് വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാൽ രാഷ്ട്രീയാടിസ്ഥാനത്തിൽ പ്രതിഷേധിക്കുന്ന സമുദായാംഗങ്ങളെ എൻഎസ്എസ് തടയുന്നുമില്ല. ഇതിന്റെ പേരിൽ ഏതെങ്കിലും രാഷ്ട്രീയപ്രസ്ഥാനം എൻഎസ്എസിനെ ഹൈജാക്ക് ചെയ്യുമെന്ന് കരുതുന്നില്ല. ഇതിനുമുന്പും പല അവസരങ്ങളിലും പല കാരണങ്ങളുടെയും പേരിൽ എസ്എസ്എസിനെ ഹൈജാക്ക് ചെയ്യാൻ രാഷ്ട്രീയപാർട്ടികൾ ശ്രമിച്ച് പരാജയപ്പെട്ട ചരിത്രമാണുള്ളത്. രാഷ്ട്രീയമായി കണ്ടുകൊണ്ട് ആരെങ്കിലും പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ടെങ്കിൽ അതിന് നായർ സർവീസ് സൊസൈറ്റി യാതൊരു പിന്തുണയും നല്കില്ല. രാഷ്ട്രീയത്തിന്റെ പേരുപറഞ്ഞും സവർണ-അവർണമുദ്ര കുത്തിയും ഈ സംരംഭത്തെ തടയാൻ ആരു ശ്രമിച്ചാലും എൻഎസ്എസ് ഇക്കാര്യത്തിൽ എടുത്തനിലപാടിൽ ഉറച്ചുതന്നെ നില്ക്കുമെന്നും സുകുമാരൻ നായർ പറഞ്ഞു.
ശബരിമലസമരത്തിൽ അണിചേർന്നിരിക്കുന്ന എൻഎസ്എസ് അതിലെ അപകടം തിരിച്ചറിയണമെന്നാണ് ഈ ലേഖനത്തിലൂടെ കൊടിയേരി ആവശ്യപ്പെട്ടിരി ക്കുന്നതെന്നും അദ്ദേഹം ഉന്നയിച്ച കാര്യങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും സുകുമാരൻ നായർ തുറന്നടിച്ചു. ശബരിമലവിഷയത്തിൽ എൻഎസ്എസ് ഇടപെടാൻ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. 2006ൽ കേസിന്റെ ഉത്ഭവം മുതൽ കക്ഷിചേർന്ന് ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്നതിനുവേണ്ടി സുപ്രീംകോടതിയിൽ നിയമയുദ്ധം നടത്തിവരുകയാണ്. ഇത് നായർസമുദായാംഗങ്ങൾക്കെല്ലാം അറിവുള്ളതുമാണ്.
ശബരിമലയിൽ സ്ത്രീപ്രവേശനം ആകാമെന്ന വിധി വന്നപ്പോൾ ബന്ധപ്പെട്ടവരുമായി ആലോചിക്കാതെയും വിശ്വാസിസമൂഹത്തിന്റെ വികാരം കണക്കിലെടുക്കാതെയും സംസ്ഥാനസർക്കാരും തിരുവിതാംകൂർ ദേവസ്വംബോർഡും വിധി നടപ്പാക്കാൻ തിടുക്കത്തിൽ നടപടികൾ സ്വീകരിച്ചപ്പോഴാണ് വിശ്വാസികളുടെ വികാരം ഉണരാനിടയായത്. അങ്ങനെയാണ് വിശ്വാസം സംരക്ഷിക്കാൻ അവരോടൊപ്പം എൻഎസ്എസും പ്രവർത്തകരും സമാധാനപരമായ പ്രതിഷേധത്തിനുവേണ്ടി രംഗത്തിറങ്ങേണ്ടിവന്നത്. അതിൽ രാഷ്ട്രീയമോ ജാതിയോ മതമോ ഇല്ല. നിയമനടപടികൾക്കും അതോടൊപ്പം സമാധാനപരമായ പ്രതിഷേധച്ചടങ്ങുകൾക്കുമാണ് എൻഎസ്എസ് നേതൃത്വം നല്കിവരുന്നത്.
എൻഎസ്എസിൽ ഇടതിലും വലതിലും ബിജെപിയിലുംപെട്ട പ്രവർത്തകരുണ്ട്. അവരിൽ ബഹുഭൂരിപക്ഷവും എൻഎസ്എസിന്റെ ഏതു സംരംഭത്തിനും പ്രഥമപരിഗണന നല്കി സംഘടനയോടൊപ്പം നില്ക്കുന്നവരാണ്.അവർ ഈ പ്രതിഷേധത്തിൽ പങ്കെടുക്കുന്നത് രാഷ്ട്രീയമായിട്ടല്ല, അങ്ങനെ പങ്കെടുക്കരുതെന്ന് എൻഎസ്എസ് വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാൽ രാഷ്ട്രീയാടിസ്ഥാനത്തിൽ പ്രതിഷേധിക്കുന്ന സമുദായാംഗങ്ങളെ എൻഎസ്എസ് തടയുന്നുമില്ല. ഇതിന്റെ പേരിൽ ഏതെങ്കിലും രാഷ്ട്രീയപ്രസ്ഥാനം എൻഎസ്എസിനെ ഹൈജാക്ക് ചെയ്യുമെന്ന് കരുതുന്നില്ല. ഇതിനുമുന്പും പല അവസരങ്ങളിലും പല കാരണങ്ങളുടെയും പേരിൽ എസ്എസ്എസിനെ ഹൈജാക്ക് ചെയ്യാൻ രാഷ്ട്രീയപാർട്ടികൾ ശ്രമിച്ച് പരാജയപ്പെട്ട ചരിത്രമാണുള്ളത്. രാഷ്ട്രീയമായി കണ്ടുകൊണ്ട് ആരെങ്കിലും പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ടെങ്കിൽ അതിന് നായർ സർവീസ് സൊസൈറ്റി യാതൊരു പിന്തുണയും നല്കില്ല. രാഷ്ട്രീയത്തിന്റെ പേരുപറഞ്ഞും സവർണ-അവർണമുദ്ര കുത്തിയും ഈ സംരംഭത്തെ തടയാൻ ആരു ശ്രമിച്ചാലും എൻഎസ്എസ് ഇക്കാര്യത്തിൽ എടുത്തനിലപാടിൽ ഉറച്ചുതന്നെ നില്ക്കുമെന്നും സുകുമാരൻ നായർ പറഞ്ഞു.