അടിമാലി: മുനിയറയ്ക്ക് സമീപം ഇല്ലിസിറ്റിയിൽ ഗൃഹനാഥനെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. തനിച്ച് താമസിക്കുന്ന മന്നാട്ട് നാരായണന്റെ (കുഞ്ഞുമോൻ-58) മൃതദേഹമാണ് വീട്ടിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെ പത്തോടെയായിരുന്നു മൃതദേഹം വീടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിൽ അയൽവാസികൾ കണ്ടെത്തിയത്. ഭാര്യ മരിച്ചശേഷം ഇയാൾ വീട്ടിൽ തനിച്ചാണ് താമസിച്ചിരുന്നത്. രണ്ട് പെണ്മക്കൾ വിവാഹിതരും ഏക മകൻ വിദേശത്തുമാണ്.
നിത്യവും രാവിലെ കടയിൽ പോകാറുള്ള നാരായണനെ കാണാതായതിനെത്തുടർന്ന് അയൽവാസികൾ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം വീടിനുള്ളിൽ കണ്ടത്. മൃതദേഹത്തിൽ വെട്ടേറ്റതായും മർദിച്ചതായുള്ള പാടുകളും പോലീസ് കണ്ടെത്തി. വസ്ത്രങ്ങൾ കീറിപ്പറിഞ്ഞ നിലയിലായിരുന്നു. നാരായണന്റേതെന്നു സംശയിക്കുന്ന മൊബൈൽഫോണ്‍ ചിന്നിച്ചിതറിയ നിലയിൽ മൃതദേഹത്തിനരികിൽ നിന്നു പോലീസ് കണ്ടെടുത്തു. കുറുവടിയും മുറിക്കുള്ളിൽനിന്നു ലഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയിലാണ് കൊലപാതകം നടന്നതെന്നാണ് സംശയം.
നാരായണന്റെ വീട്ടിൽ കൃഷിപ്പണികൾ നടത്തിവന്നിരുന്നയാളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം. അടുത്ത നാളിൽ ഇരുവരും സ്വരചേർച്ചയിലായിരുന്നില്ലെങ്കിലും വെള്ളിയാഴ്ച വൈകുന്നേരം ഇയാൾ വീട്ടിലെത്തിയതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാൽ, മൂന്നാർ ഡിവൈഎസ്പി ഡി.ബി.സുനിഷ് കുമാർ എന്നിവർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.
ഇടുക്കിയിൽനിന്നും പോലീസ് നായയും വിരലടയാള വിദ്ഗധരും പരിശോധന നടത്തി. ഇൻക്വസ്റ്റ് തയാറാക്കിയശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഇന്നലെ രാവിലെ പത്തോടെയായിരുന്നു മൃതദേഹം വീടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിൽ അയൽവാസികൾ കണ്ടെത്തിയത്. ഭാര്യ മരിച്ചശേഷം ഇയാൾ വീട്ടിൽ തനിച്ചാണ് താമസിച്ചിരുന്നത്. രണ്ട് പെണ്മക്കൾ വിവാഹിതരും ഏക മകൻ വിദേശത്തുമാണ്.
നിത്യവും രാവിലെ കടയിൽ പോകാറുള്ള നാരായണനെ കാണാതായതിനെത്തുടർന്ന് അയൽവാസികൾ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം വീടിനുള്ളിൽ കണ്ടത്. മൃതദേഹത്തിൽ വെട്ടേറ്റതായും മർദിച്ചതായുള്ള പാടുകളും പോലീസ് കണ്ടെത്തി. വസ്ത്രങ്ങൾ കീറിപ്പറിഞ്ഞ നിലയിലായിരുന്നു. നാരായണന്റേതെന്നു സംശയിക്കുന്ന മൊബൈൽഫോണ്‍ ചിന്നിച്ചിതറിയ നിലയിൽ മൃതദേഹത്തിനരികിൽ നിന്നു പോലീസ് കണ്ടെടുത്തു. കുറുവടിയും മുറിക്കുള്ളിൽനിന്നു ലഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയിലാണ് കൊലപാതകം നടന്നതെന്നാണ് സംശയം.
നാരായണന്റെ വീട്ടിൽ കൃഷിപ്പണികൾ നടത്തിവന്നിരുന്നയാളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം. അടുത്ത നാളിൽ ഇരുവരും സ്വരചേർച്ചയിലായിരുന്നില്ലെങ്കിലും വെള്ളിയാഴ്ച വൈകുന്നേരം ഇയാൾ വീട്ടിലെത്തിയതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാൽ, മൂന്നാർ ഡിവൈഎസ്പി ഡി.ബി.സുനിഷ് കുമാർ എന്നിവർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.
ഇടുക്കിയിൽനിന്നും പോലീസ് നായയും വിരലടയാള വിദ്ഗധരും പരിശോധന നടത്തി. ഇൻക്വസ്റ്റ് തയാറാക്കിയശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.