തിരുവനന്തപുരം: തുലാമാസ പൂജയ്ക്കായി ശബരിമല നട തുറക്കുന്പോൾ പന്പയ്ക്കപ്പുറത്തേക്കു യുവതികൾ പ്രവേശിക്കുന്നതിനെ തടയുമെന്നു ശിവസേന. ബുധനാഴ്ച മുതൽ ഇതിലേക്കായി വനിതാ പ്രവർത്തകർ പന്പയിലേക്കു നീങ്ങുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
സുപ്രീംകോടതി വിധി തടയാൻ കേരള സർക്കാർ ഓർഡിനൻസ് കൊണ്ടുവരണമെന്ന് ബിജെപി ആവശ്യപ്പെടുന്നതിൽ അത്മാർഥതയില്ല. ഇതിനായി ബിജെപി സർക്കാർ ബദൽമാർഗം തേടണം. ശബരിമല ദേശീയ തീർത്ഥാടനകേന്ദ്രമാക്കുമെന്ന ബിജെപി തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കണം. ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന നിലപാടു ധിക്കാരപരമാണെന്നും അവർ പറഞ്ഞു.
പത്രസമ്മേളനത്തിൽ ശിവസേന ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല അജി, നേതാക്കളായ കോട്ടുകാൽ ഷൈജു, ഒറ്റശേഖരമംഗലം കൃഷ്ണൻകുട്ടി, ഇരുട്ടുകാല അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
സുപ്രീംകോടതി വിധി തടയാൻ കേരള സർക്കാർ ഓർഡിനൻസ് കൊണ്ടുവരണമെന്ന് ബിജെപി ആവശ്യപ്പെടുന്നതിൽ അത്മാർഥതയില്ല. ഇതിനായി ബിജെപി സർക്കാർ ബദൽമാർഗം തേടണം. ശബരിമല ദേശീയ തീർത്ഥാടനകേന്ദ്രമാക്കുമെന്ന ബിജെപി തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കണം. ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന നിലപാടു ധിക്കാരപരമാണെന്നും അവർ പറഞ്ഞു.
പത്രസമ്മേളനത്തിൽ ശിവസേന ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല അജി, നേതാക്കളായ കോട്ടുകാൽ ഷൈജു, ഒറ്റശേഖരമംഗലം കൃഷ്ണൻകുട്ടി, ഇരുട്ടുകാല അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.