തിരൂർ: ഭക്ഷ്യവിഷബാധയേറ്റ് കുടുംബനാഥൻ മരിച്ചു. ഭാര്യയും മകനും കൊച്ചുമകളും ആശുപത്രിയിൽ. തിരൂർ കൂട്ടായി സ്വദേശി അരയന്റെ പാടത്ത് കുഞ്ഞാവ (67) യാണ് ചികിത്സയ്ക്കിടെ മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം രണ്ടു മണിയോടെ തിരൂർ ജില്ലാ ആശുപത്രിയിലായിരുന്നു മരണം.
കുഞ്ഞാവയെ കൂടാതെ ഭാര്യ ഖദീജ, മകൻ കബീർ, മകളുടെ ഒന്നര വയസ് പ്രായമുള്ള പെണ്‍കുഞ്ഞ് റുഷ്ദ എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കുഞ്ഞാവയുടെ മരണത്തെ തുടർന്നു ഇവരെ മൂന്നു പേരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
വ്യാഴാഴ്ച രാത്രി ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ ഇവർക്ക് വെള്ളിയാഴ്ച രാവിലെ മുതൽ ശക്തമായ തോതിൽ ഛർദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ കുടുംബം ചികിത്സ തേടിയിരുന്നു. തുടർന്ന് ഉച്ചയ്ക്കുശേഷം അസുഖം മൂർച്ഛിച്ചതോടെ കുഞ്ഞാവ, ഖദീജ, കബീർ എന്നിവരെ തിരൂർ ജില്ലാ ആശുപത്രിയിലും റുഷ്ദയെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
കുഞ്ഞാവയുടെ മരണം ഹൃദയാഘാതം മൂലമാണെന്നാണ് പരിശോധിച്ച ജില്ലാ ആശുപത്രിയിലെ ഡോക്ടറുടെ നിഗമനം. ഇൻക്വസ്റ്റിനു ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോസ്റ്റുമോർട്ടത്തിനായി മാറ്റി.
കുഞ്ഞാവയെ കൂടാതെ ഭാര്യ ഖദീജ, മകൻ കബീർ, മകളുടെ ഒന്നര വയസ് പ്രായമുള്ള പെണ്‍കുഞ്ഞ് റുഷ്ദ എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കുഞ്ഞാവയുടെ മരണത്തെ തുടർന്നു ഇവരെ മൂന്നു പേരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
വ്യാഴാഴ്ച രാത്രി ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ ഇവർക്ക് വെള്ളിയാഴ്ച രാവിലെ മുതൽ ശക്തമായ തോതിൽ ഛർദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ കുടുംബം ചികിത്സ തേടിയിരുന്നു. തുടർന്ന് ഉച്ചയ്ക്കുശേഷം അസുഖം മൂർച്ഛിച്ചതോടെ കുഞ്ഞാവ, ഖദീജ, കബീർ എന്നിവരെ തിരൂർ ജില്ലാ ആശുപത്രിയിലും റുഷ്ദയെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
കുഞ്ഞാവയുടെ മരണം ഹൃദയാഘാതം മൂലമാണെന്നാണ് പരിശോധിച്ച ജില്ലാ ആശുപത്രിയിലെ ഡോക്ടറുടെ നിഗമനം. ഇൻക്വസ്റ്റിനു ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോസ്റ്റുമോർട്ടത്തിനായി മാറ്റി.