ആലുവ: കോളജ് വിദ്യാർഥികൾ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ടു മെട്രോ തൂണിലിടിച്ച് ഒരാൾ മരിച്ചു, രണ്ടു പേർക്ക് പരിക്കേറ്റു. കൊടുങ്ങല്ലൂർ എടവനക്കാട് മുഹമ്മദ് ബഷീറിന്റെ മകൻ ആദിൽ ബഷീർ (20) ആണ് മരിച്ചത്. കടുങ്ങല്ലൂർ പണിക്കവീട്ടിൽ മുഹമ്മദ് സബീൽ നിഷാൽ, പെരിങ്ങാല കാരാക്കുന്നത്ത് മുഹമ്മദ് ബിലാൽ എന്നിവരെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂന്നു പേരും വാഴക്കുളം മാറന്പിള്ളി എംഇഎസ് കോളജിലെ വിദ്യാർഥികളാണ്. ആലുവയിൽനിന്ന് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു കാർ വെള്ളിയാഴ്ച രാത്രി 11-ഓടെ ആലുവ അന്പാട്ടുകാവ് 139-ാം നന്പർ മെട്രോ തൂണിലിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാറിന്റ ഇടതുവശം പൂർണമായും തകർന്നു. കാറിലുണ്ടായിരുന്ന മൂന്നു പേരെയും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ആദ്യം എറണാകുളം ഗവണ്മെന്റ് മെഡിക്കൽ കോളജിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മുഹമ്മദ് സബീൽ നിഷാലിനെയും മുഹമ്മദ് ബിലാലിനേയും ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആദിൽ ബഷീറിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തലയ്ക്ക് പരിക്കേറ്റ ആദിൽ ഇന്നലെ വൈകുന്നേരമാണ് മരിച്ചത്. മുഹമ്മദ് ബിലാലിന്റെ കാലിനും മുഹമ്മദ് സാബിൽ നിഷാലിന്റെ എടുപ്പെല്ലിനുമാണ് പരിക്ക്. ഇരുവരേയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി.
ആദിലിന്റെ മൃതദേഹം ബന്ധുകൾക്ക് വിട്ടുനൽകി.
മൂന്നു പേരും വാഴക്കുളം മാറന്പിള്ളി എംഇഎസ് കോളജിലെ വിദ്യാർഥികളാണ്. ആലുവയിൽനിന്ന് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു കാർ വെള്ളിയാഴ്ച രാത്രി 11-ഓടെ ആലുവ അന്പാട്ടുകാവ് 139-ാം നന്പർ മെട്രോ തൂണിലിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാറിന്റ ഇടതുവശം പൂർണമായും തകർന്നു. കാറിലുണ്ടായിരുന്ന മൂന്നു പേരെയും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ആദ്യം എറണാകുളം ഗവണ്മെന്റ് മെഡിക്കൽ കോളജിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മുഹമ്മദ് സബീൽ നിഷാലിനെയും മുഹമ്മദ് ബിലാലിനേയും ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആദിൽ ബഷീറിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തലയ്ക്ക് പരിക്കേറ്റ ആദിൽ ഇന്നലെ വൈകുന്നേരമാണ് മരിച്ചത്. മുഹമ്മദ് ബിലാലിന്റെ കാലിനും മുഹമ്മദ് സാബിൽ നിഷാലിന്റെ എടുപ്പെല്ലിനുമാണ് പരിക്ക്. ഇരുവരേയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി.
ആദിലിന്റെ മൃതദേഹം ബന്ധുകൾക്ക് വിട്ടുനൽകി.