കോട്ടയം: വിശ്വാസകാര്യങ്ങളിൽ ഉണ്ടാകുന്ന അനാവശ്യ ഇടപെടലുകൾ ജനജീവിതത്തെ അസ്വസ്ഥമാക്കുമെന്ന് കത്തോലിക്ക കോണ്ഗ്രസ് ചങ്ങനാശേരി അതിരൂപത.
ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരേ വിശ്വാസിസമൂഹം ഉയർത്തിയ ചെറുത്തു നിൽപ്പുകൾ മനസിലാക്കി പുനഃപരിശോധനാ ഹർജി നൽകണം. പാരന്പര്യങ്ങളും വസ്തുതകളും ശരിയായി അവതരിപ്പിക്കാത്തതിന്റെ പാളിച്ച ഇക്കാര്യത്തിലുണ്ടായോയെന്നു പരിശോധിക്കണം. പ്രസിഡന്റ് വർഗീസ് ആന്റണി അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി രാജേഷ് ജോണ്, ഡയറക്ടർ ഫാ. ജോസ് മുകളേൽ, ബിജു സെബാസ്റ്റ്യൻ, തുടങ്ങിയവർ പ്രസംഗിച്ചു. സ്വവർഗപ്രേമവും വിവാഹേതര ലൈംഗിക ബന്ധങ്ങളും പ്രോത്സാഹിപ്പിക്കുന്ന വിധികൾ സമൂഹത്തിന്റെ ഗുണപരമായ മുന്നേറ്റത്തിനു വിഘാതമാണെന്നും യോഗം ചൂണ്ടിക്കാട്ടി.
ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരേ വിശ്വാസിസമൂഹം ഉയർത്തിയ ചെറുത്തു നിൽപ്പുകൾ മനസിലാക്കി പുനഃപരിശോധനാ ഹർജി നൽകണം. പാരന്പര്യങ്ങളും വസ്തുതകളും ശരിയായി അവതരിപ്പിക്കാത്തതിന്റെ പാളിച്ച ഇക്കാര്യത്തിലുണ്ടായോയെന്നു പരിശോധിക്കണം. പ്രസിഡന്റ് വർഗീസ് ആന്റണി അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി രാജേഷ് ജോണ്, ഡയറക്ടർ ഫാ. ജോസ് മുകളേൽ, ബിജു സെബാസ്റ്റ്യൻ, തുടങ്ങിയവർ പ്രസംഗിച്ചു. സ്വവർഗപ്രേമവും വിവാഹേതര ലൈംഗിക ബന്ധങ്ങളും പ്രോത്സാഹിപ്പിക്കുന്ന വിധികൾ സമൂഹത്തിന്റെ ഗുണപരമായ മുന്നേറ്റത്തിനു വിഘാതമാണെന്നും യോഗം ചൂണ്ടിക്കാട്ടി.