തിരുവനന്തപുരം: വിശ്വാസികളോടു യുദ്ധ പ്രഖ്യാപനം നടത്തി ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കാനൊരുങ്ങുന്ന സംസ്ഥാന സർക്കാരിന്റെ നിലപാടുകളാണു ബിജെപിയെ രാഷ്ട്രീയ സമരത്തിലേക്ക് ഇറങ്ങാൻ പ്രേരിപ്പിച്ചതെന്നു പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്.
വിശ്വാസി സമൂഹത്തിലെ ഭൂരിഭാഗം സ്ത്രീകളുടെയും ആവശ്യത്തെ പരിഹാസപൂർവം തള്ളിക്കളയുന്ന സർക്കാർ ഇക്കാര്യത്തിൽ വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
വിശ്വാസികളുടെ മുന്നേറ്റത്തിനൊപ്പമാണ് ബിജെപിയും ആർഎസ്എസും. സ്ത്രീ വിശ്വാസികളുടെ നാമജപ ഘോഷയാത്രയെ പോലീസിനെ കൊണ്ട് അടിച്ചമർത്താൻ ശ്രമിച്ചാൽ പാർട്ടി ഇടപെടും. ഇതു സംബന്ധിച്ചു സുപ്രീംകോടതിവിധി വന്നപ്പോൾ ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കാൻ ബിജെപി തയാറായിരുന്നില്ല. എന്നാൽ, ഭൂരിഭാഗത്തിന്റെയും എതിർപ്പ് മറികടന്നു സ്ത്രീ പ്രവേശനം നടപ്പാക്കുമെന്ന സർക്കാർ നിലപാടു വിശ്വാസി സമൂഹത്തോടു സർക്കാർ നടത്തുന്ന വെല്ലുവിളിയാണ്.
ആചാരങ്ങൾ മാറ്റേണ്ടത് ആചാരസഭ ചർച്ച ചെയ്താണ്. ഇതിനെ ജുഡീഷൽ- എക്സിക്യൂട്ടീവ് അധികൃതരുടെ ഉത്തരവിലൂടെ മാറ്റാൻ കഴിയില്ല. സുപ്രീംകോടതി വിധിക്കെതിരേ സംസ്ഥാന സർക്കാർ പുനഃപരിശോധനാ ഹർജി ഫയൽ ചെയ്യണം. നബാറുകളുടെ ദൂരപരിധി 500 മീറ്ററാക്കി ഉയർത്തിയ സുപ്രീംകോടതി വിധിക്കെതിരേ സംസ്ഥാനം റിവ്യൂ ഹർജി ഫയൽ ചെയ്തിരുന്നു. ശബരിമല സ്ത്രീ പ്രവേശനത്തിൽ മാത്രം വിധി ഉടൻ നടപ്പാക്കുമെന്ന സർക്കാർ തീരുമാനം യുദ്ധ പ്രഖ്യാപനമാണെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസി സമൂഹത്തിലെ ഭൂരിഭാഗം സ്ത്രീകളുടെയും ആവശ്യത്തെ പരിഹാസപൂർവം തള്ളിക്കളയുന്ന സർക്കാർ ഇക്കാര്യത്തിൽ വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
വിശ്വാസികളുടെ മുന്നേറ്റത്തിനൊപ്പമാണ് ബിജെപിയും ആർഎസ്എസും. സ്ത്രീ വിശ്വാസികളുടെ നാമജപ ഘോഷയാത്രയെ പോലീസിനെ കൊണ്ട് അടിച്ചമർത്താൻ ശ്രമിച്ചാൽ പാർട്ടി ഇടപെടും. ഇതു സംബന്ധിച്ചു സുപ്രീംകോടതിവിധി വന്നപ്പോൾ ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കാൻ ബിജെപി തയാറായിരുന്നില്ല. എന്നാൽ, ഭൂരിഭാഗത്തിന്റെയും എതിർപ്പ് മറികടന്നു സ്ത്രീ പ്രവേശനം നടപ്പാക്കുമെന്ന സർക്കാർ നിലപാടു വിശ്വാസി സമൂഹത്തോടു സർക്കാർ നടത്തുന്ന വെല്ലുവിളിയാണ്.
ആചാരങ്ങൾ മാറ്റേണ്ടത് ആചാരസഭ ചർച്ച ചെയ്താണ്. ഇതിനെ ജുഡീഷൽ- എക്സിക്യൂട്ടീവ് അധികൃതരുടെ ഉത്തരവിലൂടെ മാറ്റാൻ കഴിയില്ല. സുപ്രീംകോടതി വിധിക്കെതിരേ സംസ്ഥാന സർക്കാർ പുനഃപരിശോധനാ ഹർജി ഫയൽ ചെയ്യണം. നബാറുകളുടെ ദൂരപരിധി 500 മീറ്ററാക്കി ഉയർത്തിയ സുപ്രീംകോടതി വിധിക്കെതിരേ സംസ്ഥാനം റിവ്യൂ ഹർജി ഫയൽ ചെയ്തിരുന്നു. ശബരിമല സ്ത്രീ പ്രവേശനത്തിൽ മാത്രം വിധി ഉടൻ നടപ്പാക്കുമെന്ന സർക്കാർ തീരുമാനം യുദ്ധ പ്രഖ്യാപനമാണെന്നും അദ്ദേഹം പറഞ്ഞു.