കൊച്ചി: ശബരിമല സ്ത്രീ പ്രവേശനവിഷയത്തിലെ സുപ്രീംകോടതി വിധിയുടെ പശ്ചാതലത്തിൽ ‘റെഡി ടു വെയിറ്റ്’ കാന്പയിൻ കൂടുതൽ ശക്തമാക്കുമെന്ന് കാന്പയിന് തുടക്കംകുറിച്ച പദ്മ പിള്ള പത്രസമ്മേളനത്തിൽ അറിയിച്ചു. സേവ് ശബരിമല എന്ന വിഷയം മുൻനിർത്തിയാണ് റെഡി ടു വെയിറ്റിന്റെ രണ്ടാം ഘട്ട പ്രക്ഷോഭങ്ങൾക്ക് രൂപം നൽകുന്നതെന്നും അവർ അറിയിച്ചു.
അയ്യപ്പഭക്തന്മാർ ഏറെയുള്ള തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചായിരുക്കും റെഡി ടു വെയിറ്റിന്റെ പ്രവർത്തനങ്ങൾ ശക്തമാക്കുന്നത്. ഇവിടിത്തെ ജനപ്രതിനിധികളോട് വിഷയത്തിൽ നിലപാട് തേടുകയാണ് പ്രാഥമിക ലക്ഷ്യം. അയപ്പഭക്തർക്ക് ഇ-മെയിൽ, മൊബൈൽ, കത്ത് വഴി ജനപ്രതിനിധികളോട് ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച ആശങ്കകൾ വ്യക്തമാക്കും. വിധി പുനഃപരിശോധിക്കാനുള്ള റിവ്യൂ പെറ്റീഷൻ പരിഗണിക്കാൻ ദക്ഷിണേന്ത്യയിൽ നിന്നുള്ള ജഡ്ജി വേണമെന്നും ആവശ്യപ്പെടും.
എന്നാൽ ശബരിമലയിലേക്ക് പോകുന്ന സ്ത്രീകളെ തടയാൻ ഉദ്ദേശ്യമില്ലെന്നും പദ്മ പിള്ള പറഞ്ഞു. ശബരമല വിഷയം സ്ത്രീസമത്വവുമായി കൂട്ടിക്കുഴയ്ക്കുന്നത് ശരിയായ പ്രവണതയല്ലെന്ന് നടി രഞ്ജിനി പറഞ്ഞു. സ്ത്രീകൾക്കെതിരേ നടക്കുന്ന അതിക്രമങ്ങളിൽ മൗനം പാലിക്കുന്നവർ ശബരിമലയിൽ സമത്വത്തിനു വേണ്ടി വാദിക്കുന്നത് കാപഠ്യമാണ്. റെഡി ടു വെയിറ്റ് കാന്പയിൻ അംഗങ്ങളായ സ്മിതയും ശ്രുതിയും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അയ്യപ്പഭക്തന്മാർ ഏറെയുള്ള തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചായിരുക്കും റെഡി ടു വെയിറ്റിന്റെ പ്രവർത്തനങ്ങൾ ശക്തമാക്കുന്നത്. ഇവിടിത്തെ ജനപ്രതിനിധികളോട് വിഷയത്തിൽ നിലപാട് തേടുകയാണ് പ്രാഥമിക ലക്ഷ്യം. അയപ്പഭക്തർക്ക് ഇ-മെയിൽ, മൊബൈൽ, കത്ത് വഴി ജനപ്രതിനിധികളോട് ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച ആശങ്കകൾ വ്യക്തമാക്കും. വിധി പുനഃപരിശോധിക്കാനുള്ള റിവ്യൂ പെറ്റീഷൻ പരിഗണിക്കാൻ ദക്ഷിണേന്ത്യയിൽ നിന്നുള്ള ജഡ്ജി വേണമെന്നും ആവശ്യപ്പെടും.
എന്നാൽ ശബരിമലയിലേക്ക് പോകുന്ന സ്ത്രീകളെ തടയാൻ ഉദ്ദേശ്യമില്ലെന്നും പദ്മ പിള്ള പറഞ്ഞു. ശബരമല വിഷയം സ്ത്രീസമത്വവുമായി കൂട്ടിക്കുഴയ്ക്കുന്നത് ശരിയായ പ്രവണതയല്ലെന്ന് നടി രഞ്ജിനി പറഞ്ഞു. സ്ത്രീകൾക്കെതിരേ നടക്കുന്ന അതിക്രമങ്ങളിൽ മൗനം പാലിക്കുന്നവർ ശബരിമലയിൽ സമത്വത്തിനു വേണ്ടി വാദിക്കുന്നത് കാപഠ്യമാണ്. റെഡി ടു വെയിറ്റ് കാന്പയിൻ അംഗങ്ങളായ സ്മിതയും ശ്രുതിയും പത്രസമ്മേളനത്തിൽ പങ്കെടുത്തു.