തിരുവനന്തപുരം: കനത്ത മഴയും ചുഴലിക്കാറ്റുമുണ്ടാകുമെന്ന മുന്നറിയിപ്പിനേത്തുടർന്ന് ദേശീയ ദുരന്തനിവാരണസേനയുടെ 45 പേരടങ്ങുന്ന അഞ്ച് സംഘങ്ങൾ സംസ്ഥാനത്തെത്തി.
ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിൽ നാലു സംഘങ്ങളെ വിന്യസിക്കും. ഒരു സംഘം തൃശൂരിൽ ക്യാമ്പ് ചെയ്യും. ആവശ്യമായ നിർദേശങ്ങൾ നൽകാനായി അസിസ്റ്റന്റ് കമൻഡാന്റ് വിജയകുമാർ അടക്കമുള്ള ഉദ്യോഗസ്ഥർ തലസ്ഥാനത്ത് എത്തിയിട്ടുണ്ട്.
ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിൽ നാലു സംഘങ്ങളെ വിന്യസിക്കും. ഒരു സംഘം തൃശൂരിൽ ക്യാമ്പ് ചെയ്യും. ആവശ്യമായ നിർദേശങ്ങൾ നൽകാനായി അസിസ്റ്റന്റ് കമൻഡാന്റ് വിജയകുമാർ അടക്കമുള്ള ഉദ്യോഗസ്ഥർ തലസ്ഥാനത്ത് എത്തിയിട്ടുണ്ട്.