ബെള്ളൂർ(കാസർഗോഡ്): അയിത്തത്തിന്റെ പേരിൽ ജന്മി സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച ബെള്ളൂർ പഞ്ചായത്തിലെ പൊസളിഗെ തോട്ടദമൂല കോളനി നിവാസികള്‍ക്കായി കോൺക്രീറ്റ് റോഡ് നിർമിച്ചു സിപിഎം.
ബെള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു മണ്ണു നിരപ്പാക്കി ബസ്തി റോഡിൽനിന്ന് 175 മീറ്റർ കോൺക്രീറ്റ് റോഡ് പ്രവര്‍ത്തനത്തിന് തുടക്കംകുറിച്ചത്. ബെള്ളൂര്‍ ലോക്കല്‍ സെക്രട്ടറി കെ.സൂഫി, കാറഡുക്ക ഏരിയ സെക്രട്ടറി സിജി മാത്യു, കെ.ജയന്, നവീന്‍ കുമാര്‍, എം. ഗോപാലന്, ശശീധരന് ഗോളിത്തടുക്ക, ഉഷ, സീതാരാമ തുടങ്ങിയവര്‍ നേതൃത്വം നല്കി.
ഇവിടുത്തെ 90ഓളംവരുന്ന കോളനി നിവാസികൾക്കാണ് മൂന്നു പതിറ്റാണ്ടായി സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്നത്. കോളനിയിലേക്കുള്ള റോഡ് തടസപ്പെടുത്തിയതോടെ അസുഖം ബാധിച്ചവരെയുംമറ്റും ചുമന്നുകൊണ്ടാണ് ആശുപത്രിയില്‍ കൊണ്ടുപോയിരുന്നത്. ഏറ്റവുമൊടുവില്‍ പാമ്പു കടിയേറ്റതിനെത്തുടർന്ന് വാഹനം കടന്നുചെല്ലാനുള്ള തടസംകാരണം ഒരാൾ ചികിത്സ കിട്ടാതെ മരിച്ചതും അസുഖംമൂലം മരിച്ച സ്ത്രീയുടെ മൃതദേഹം ചുമന്നുകൊണ്ടു പോയതും ഏറെ വിവാദമായിരുന്നു.
ഇതേത്തുടര്‍ന്ന് കോളനിക്കുവേണ്ടിയുള്ള റോഡിനായി സിപിഎമ്മിന്റെയും പികെഎസിന്റെയും സമരസമിതിയുടെയും നേതൃത്വത്തിൽ നടത്തിയ പ്രക്ഷോഭങ്ങളെത്തുടർന്ന് എഡിഎം യോഗം വിളിച്ചുചേര്‍ക്കുകയും റോഡ് ഗതാഗതയോഗ്യമാക്കണമെന്ന തീരുമാനമെടുക്കുകയും ചെയ്തു. മൂന്നു തവണ ജില്ലാ ഭരണകൂടം നേരിട്ടു വിളിച്ചിട്ടും യോഗത്തിൽ പങ്കെടുക്കാൻ സ്ഥലത്തിനു തർക്കമുന്നയിക്കുന്ന ഭൂവുടമയുടെ മകനായ നവീൻകുമാർ തയാറായിരുന്നില്ല. എഡിഎം എൻ.ദേവീദാസ് റവന്യൂ ഉദ്യോഗസ്ഥർക്കൊപ്പം വീട്ടിലെത്തി സമവായത്തിനു ശ്രമിച്ചെങ്കിലും വിട്ടുവീഴ്ചയ്ക്കു തയാറായിരുന്നില്ല. ഇതോടെ റോഡ് പഞ്ചായത്ത് ഏറ്റെടുത്തു ഗതാഗതയോഗ്യമാക്കാൻ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ നിർദേശം നല്‍കിയിരുന്നു.
എന്നാൽ, ഫണ്ടില്ലാത്തതിനാൽ റോഡ് ടാർ ചെയ്യാനാവില്ലെന്ന നിലപാടാണ് പഞ്ചായത്ത് ഭരണസമിതി സ്വീകരിച്ചത്. മാത്രവുമല്ല അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തിനുശേഷം മാത്രമേ എംപി, എംഎൽഎ ഫണ്ടുകൾ ഉപയോഗിച്ച് റോഡ് ടാർ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കാൻ കഴിയുകയുള്ളൂവെന്നും പഞ്ചായത്ത് അറിയിച്ചു. ഇതോടെയാണ് റോഡ് നിർമാണത്തിനായി സിപിഎം രംഗത്തുവന്നത്.
ബെള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു മണ്ണു നിരപ്പാക്കി ബസ്തി റോഡിൽനിന്ന് 175 മീറ്റർ കോൺക്രീറ്റ് റോഡ് പ്രവര്‍ത്തനത്തിന് തുടക്കംകുറിച്ചത്. ബെള്ളൂര്‍ ലോക്കല്‍ സെക്രട്ടറി കെ.സൂഫി, കാറഡുക്ക ഏരിയ സെക്രട്ടറി സിജി മാത്യു, കെ.ജയന്, നവീന്‍ കുമാര്‍, എം. ഗോപാലന്, ശശീധരന് ഗോളിത്തടുക്ക, ഉഷ, സീതാരാമ തുടങ്ങിയവര്‍ നേതൃത്വം നല്കി.
ഇവിടുത്തെ 90ഓളംവരുന്ന കോളനി നിവാസികൾക്കാണ് മൂന്നു പതിറ്റാണ്ടായി സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്നത്. കോളനിയിലേക്കുള്ള റോഡ് തടസപ്പെടുത്തിയതോടെ അസുഖം ബാധിച്ചവരെയുംമറ്റും ചുമന്നുകൊണ്ടാണ് ആശുപത്രിയില്‍ കൊണ്ടുപോയിരുന്നത്. ഏറ്റവുമൊടുവില്‍ പാമ്പു കടിയേറ്റതിനെത്തുടർന്ന് വാഹനം കടന്നുചെല്ലാനുള്ള തടസംകാരണം ഒരാൾ ചികിത്സ കിട്ടാതെ മരിച്ചതും അസുഖംമൂലം മരിച്ച സ്ത്രീയുടെ മൃതദേഹം ചുമന്നുകൊണ്ടു പോയതും ഏറെ വിവാദമായിരുന്നു.
ഇതേത്തുടര്‍ന്ന് കോളനിക്കുവേണ്ടിയുള്ള റോഡിനായി സിപിഎമ്മിന്റെയും പികെഎസിന്റെയും സമരസമിതിയുടെയും നേതൃത്വത്തിൽ നടത്തിയ പ്രക്ഷോഭങ്ങളെത്തുടർന്ന് എഡിഎം യോഗം വിളിച്ചുചേര്‍ക്കുകയും റോഡ് ഗതാഗതയോഗ്യമാക്കണമെന്ന തീരുമാനമെടുക്കുകയും ചെയ്തു. മൂന്നു തവണ ജില്ലാ ഭരണകൂടം നേരിട്ടു വിളിച്ചിട്ടും യോഗത്തിൽ പങ്കെടുക്കാൻ സ്ഥലത്തിനു തർക്കമുന്നയിക്കുന്ന ഭൂവുടമയുടെ മകനായ നവീൻകുമാർ തയാറായിരുന്നില്ല. എഡിഎം എൻ.ദേവീദാസ് റവന്യൂ ഉദ്യോഗസ്ഥർക്കൊപ്പം വീട്ടിലെത്തി സമവായത്തിനു ശ്രമിച്ചെങ്കിലും വിട്ടുവീഴ്ചയ്ക്കു തയാറായിരുന്നില്ല. ഇതോടെ റോഡ് പഞ്ചായത്ത് ഏറ്റെടുത്തു ഗതാഗതയോഗ്യമാക്കാൻ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ നിർദേശം നല്‍കിയിരുന്നു.
എന്നാൽ, ഫണ്ടില്ലാത്തതിനാൽ റോഡ് ടാർ ചെയ്യാനാവില്ലെന്ന നിലപാടാണ് പഞ്ചായത്ത് ഭരണസമിതി സ്വീകരിച്ചത്. മാത്രവുമല്ല അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തിനുശേഷം മാത്രമേ എംപി, എംഎൽഎ ഫണ്ടുകൾ ഉപയോഗിച്ച് റോഡ് ടാർ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കാൻ കഴിയുകയുള്ളൂവെന്നും പഞ്ചായത്ത് അറിയിച്ചു. ഇതോടെയാണ് റോഡ് നിർമാണത്തിനായി സിപിഎം രംഗത്തുവന്നത്.