മട്ടന്നൂർ: ചായക്കടക്കാരനായിരുന്ന നരേന്ദ്രമോദി പ്രധാനമന്ത്രിയായശേഷം സാധാരണക്കാരെ മറന്ന് ലോകം ചുറ്റിയടിച്ചു സുഖിക്കുകയാണെന്ന് സിപിഐ ദേശീയ സമിതി അംഗം പന്ന്യൻ രവീന്ദ്രൻ.
മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി സിപിഐ കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കാൽനട പ്രചാരണ ജാഥയുടെ ഉദ്ഘാടനം മട്ടന്നൂരിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാവങ്ങളുടെ പണം തട്ടിയെടുത്ത് പണക്കാർക്കു കൊടുക്കുന്ന ഇടനിലക്കാരായി ബിജെപി സർക്കാർ മാറി. ഈ ഭരണം അപകടകരമാണ്. വൻകിട മുതലാളിമാരുടെ 12,000 കോടി രൂപ എഴുതിത്തള്ളിയപ്പോൾ പാവങ്ങളുടെ 15,000 കോടി രൂപ സ്റ്റേറ്റ് ബാങ്ക് തട്ടിയെടുത്തു. ആയുധങ്ങൾ വാങ്ങുന്നതിൽ പോലും അഴിമതിയാണ്. യുദ്ധവിമാനം വാങ്ങിയതിൽ ആയിരക്കണക്കിനു കോടിയാണ് അഴിമതി. മുതലാളിമാരും സർക്കാരും ഒത്തുകളിക്കുന്നു. അധികാരത്തിൽ വരുമ്പോൾ പറഞ്ഞതൊന്നുമല്ല കേന്ദ്ര സർക്കാർ നടപ്പാക്കുന്നതെന്നും പന്ന്യൻ പറഞ്ഞു.
കെ.വി.ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.സന്തോഷ്, വി.കെ.സുരേഷ് ബാബു, ജാഥാ ലീഡർ സി.വിജയൻ, വി.ദാമോദരൻ എന്നിവർ പ്രസംഗിച്ചു.
മട്ടന്നൂരിൽനിന്ന് ആരംഭിച്ച ജാഥ ഒക്ടോബർ രണ്ടിന് വൈകുന്നേരം കൂത്തുപറമ്പിൽ സമാപിക്കും. മട്ടന്നൂർ ബസ്സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച കാൽനട ജാഥയുടെ ഇന്നലത്തെ പര്യടനം ഉരുവച്ചാലിൽ സമാപിച്ചു.
മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി സിപിഐ കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കാൽനട പ്രചാരണ ജാഥയുടെ ഉദ്ഘാടനം മട്ടന്നൂരിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാവങ്ങളുടെ പണം തട്ടിയെടുത്ത് പണക്കാർക്കു കൊടുക്കുന്ന ഇടനിലക്കാരായി ബിജെപി സർക്കാർ മാറി. ഈ ഭരണം അപകടകരമാണ്. വൻകിട മുതലാളിമാരുടെ 12,000 കോടി രൂപ എഴുതിത്തള്ളിയപ്പോൾ പാവങ്ങളുടെ 15,000 കോടി രൂപ സ്റ്റേറ്റ് ബാങ്ക് തട്ടിയെടുത്തു. ആയുധങ്ങൾ വാങ്ങുന്നതിൽ പോലും അഴിമതിയാണ്. യുദ്ധവിമാനം വാങ്ങിയതിൽ ആയിരക്കണക്കിനു കോടിയാണ് അഴിമതി. മുതലാളിമാരും സർക്കാരും ഒത്തുകളിക്കുന്നു. അധികാരത്തിൽ വരുമ്പോൾ പറഞ്ഞതൊന്നുമല്ല കേന്ദ്ര സർക്കാർ നടപ്പാക്കുന്നതെന്നും പന്ന്യൻ പറഞ്ഞു.
കെ.വി.ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.സന്തോഷ്, വി.കെ.സുരേഷ് ബാബു, ജാഥാ ലീഡർ സി.വിജയൻ, വി.ദാമോദരൻ എന്നിവർ പ്രസംഗിച്ചു.
മട്ടന്നൂരിൽനിന്ന് ആരംഭിച്ച ജാഥ ഒക്ടോബർ രണ്ടിന് വൈകുന്നേരം കൂത്തുപറമ്പിൽ സമാപിക്കും. മട്ടന്നൂർ ബസ്സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച കാൽനട ജാഥയുടെ ഇന്നലത്തെ പര്യടനം ഉരുവച്ചാലിൽ സമാപിച്ചു.