തിരുവനന്തപുരം: സമഗ്രസംഭാവനാ പുരസ്കാരവും സൗജന്യപാസും ഒഴിവാക്കിക്കൊണ്ട് ആർഭാടങ്ങളില്ലാതെ രാജ്യാന്തര ചലച്ചിത്രമേള സംഘടിപ്പിക്കാൻ ധാരണ. ഡെലിഗേറ്റ് ഫീസ് 650 രൂപയിൽനിന്ന് 1,500-2,000 രൂപയായി ഉയർത്താനും വിദ്യാർഥികൾക്കു നൽകുന്ന പാസ് നിരക്കിലെ ഇളവ് റദ്ദാക്കുന്ന കാര്യവും ചലച്ചിത്ര അക്കാദമിയുടെ പരിഗണനയിലുണ്ട്.
ചെലവുചുരുക്കി മേള നടത്താമെന്ന നിർദേശം മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിച്ചതോടെയാണ് ആർഭാടങ്ങൾ കുറച്ച് ചലച്ചിത്രമേള സംഘടിപ്പിക്കാൻ ചലച്ചിത്ര അക്കാഡമി പുതിയ മാർഗങ്ങൾ തേടുന്നത്. ഇതുസംബന്ധിച്ച അന്തിമതീരുമാനം കൈക്കൊള്ളുന്നതിനായി 27 ന് മന്ത്രി എ.കെ. ബാലന്റെ അധ്യക്ഷതയിൽ യോഗം ചേരും.
സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തുക അഞ്ചു ലക്ഷം രൂപ ഈ വർഷം മുതൽ 10 ലക്ഷം രൂപയായി ഉയർത്താൻ നേരത്തേ തീരുമാനിച്ചിരുന്നു. എന്നാൽ, പ്രളയത്തത്തുടർന്നുള്ള ചെലവുചുരുക്കലിന്റെ ഭാഗമായി തീരുമാനം അടുത്ത വർഷം മുതലായിരിക്കും നടപ്പിലാക്കുക. സൗജന്യ പാസുകൾ ഇക്കുറി നൽകേണ്ടതില്ലെന്ന കാര്യവും പരിഗണനയിലുണ്ട്.
കഴിഞ്ഞ വർഷം സംഘടനകൾക്കും വ്യക്തികൾക്കുമായി 2500 സൗജന്യ പാസുകളാണ് വിതരണം ചെയ്തത്. കഴിഞ്ഞ വർഷം 12,500 ഡെലിഗേറ്റ് പാസുകളാണ് നൽകിയത്.
ചെലവുചുരുക്കി മേള നടത്താമെന്ന നിർദേശം മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിച്ചതോടെയാണ് ആർഭാടങ്ങൾ കുറച്ച് ചലച്ചിത്രമേള സംഘടിപ്പിക്കാൻ ചലച്ചിത്ര അക്കാഡമി പുതിയ മാർഗങ്ങൾ തേടുന്നത്. ഇതുസംബന്ധിച്ച അന്തിമതീരുമാനം കൈക്കൊള്ളുന്നതിനായി 27 ന് മന്ത്രി എ.കെ. ബാലന്റെ അധ്യക്ഷതയിൽ യോഗം ചേരും.
സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തുക അഞ്ചു ലക്ഷം രൂപ ഈ വർഷം മുതൽ 10 ലക്ഷം രൂപയായി ഉയർത്താൻ നേരത്തേ തീരുമാനിച്ചിരുന്നു. എന്നാൽ, പ്രളയത്തത്തുടർന്നുള്ള ചെലവുചുരുക്കലിന്റെ ഭാഗമായി തീരുമാനം അടുത്ത വർഷം മുതലായിരിക്കും നടപ്പിലാക്കുക. സൗജന്യ പാസുകൾ ഇക്കുറി നൽകേണ്ടതില്ലെന്ന കാര്യവും പരിഗണനയിലുണ്ട്.
കഴിഞ്ഞ വർഷം സംഘടനകൾക്കും വ്യക്തികൾക്കുമായി 2500 സൗജന്യ പാസുകളാണ് വിതരണം ചെയ്തത്. കഴിഞ്ഞ വർഷം 12,500 ഡെലിഗേറ്റ് പാസുകളാണ് നൽകിയത്.