ഉദയംപേരൂർ: പായ് വഞ്ചി തകർന്നു ദുരന്തത്തിൽപ്പെട്ട് അപകടാവസ്ഥയിലായ അഭിലാഷ് ടോമിയുടെ ഉദയംപേരൂർ കണ്ടനാട് സുരഭിനഗറിലെ വീട്ടിൽ ഇന്നലെ സന്തോഷത്തിന്റെ നിമിഷങ്ങളായിരുന്നു.
ശോകമൂകമായിരുന്ന വീട് അഭിലാഷിനെ രക്ഷപ്പെടുത്തിയെന്ന വാർത്ത അറിഞ്ഞതു മുതൽ ആഹ്ലാദത്തിലായി. നിരവധി പേരാണ് ഈ സന്തോഷ വാർത്ത പങ്കു വയ്ക്കുന്നതിനായി അഭിലാഷിന്റെ വീട്ടിലേക്ക് ഇന്നലെ എത്തിയത്. ഇന്ത്യൻ കപ്പലിലെ ഡോക്ടർമാർ പരിശോധിച്ച ശേഷം ഇന്ത്യയിലേക്ക് കൊണ്ടു വരുമെന്നാണ് അറിയിച്ചിട്ടുള്ളതെന്ന് അഭിലാഷിന്റെ പിതാവ് റിട്ട. ലെഫ് കമാൻഡർ. വി. സി. ടോമി പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എം. സ്വരാജ് എംഎൽഎ തുടങ്ങിയവർ വീട്ടിലെത്തിയിരുന്നു. അഭിലാഷിന്റെ സഹോദരൻ അനീഷ് ഓസ്ട്രേലിയയിലാണ്. അഭിലാഷിന്റെ അച്ഛനും അമ്മയും മാത്രമാണ് വീട്ടിൽ ഉള്ളത്.
ശോകമൂകമായിരുന്ന വീട് അഭിലാഷിനെ രക്ഷപ്പെടുത്തിയെന്ന വാർത്ത അറിഞ്ഞതു മുതൽ ആഹ്ലാദത്തിലായി. നിരവധി പേരാണ് ഈ സന്തോഷ വാർത്ത പങ്കു വയ്ക്കുന്നതിനായി അഭിലാഷിന്റെ വീട്ടിലേക്ക് ഇന്നലെ എത്തിയത്. ഇന്ത്യൻ കപ്പലിലെ ഡോക്ടർമാർ പരിശോധിച്ച ശേഷം ഇന്ത്യയിലേക്ക് കൊണ്ടു വരുമെന്നാണ് അറിയിച്ചിട്ടുള്ളതെന്ന് അഭിലാഷിന്റെ പിതാവ് റിട്ട. ലെഫ് കമാൻഡർ. വി. സി. ടോമി പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എം. സ്വരാജ് എംഎൽഎ തുടങ്ങിയവർ വീട്ടിലെത്തിയിരുന്നു. അഭിലാഷിന്റെ സഹോദരൻ അനീഷ് ഓസ്ട്രേലിയയിലാണ്. അഭിലാഷിന്റെ അച്ഛനും അമ്മയും മാത്രമാണ് വീട്ടിൽ ഉള്ളത്.