രാമപുരം: കൊച്ചിൻ റിഫൈനറിയിൽ ജോലി വാഗ്ദാനം ചെയ്ത് അന്‍പതിലധികം യുവാക്കളെ വഞ്ചിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു.
പാലാ ഇടപ്പാടി സ്വദേശികളായ നിഖിൽ ജോസ് (35), തങ്കച്ചൻ ലൂയിസ് (41) എന്നിവരെയാണ് ഇന്നലെ രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഉദ്യോഗാർഥികളിൽ നിന്നും പതിനായിരം മുതൽ പതിനയ്യായിരം രൂപ വരെ ഇവർ കൈപ്പറ്റി. രാമപുരം ടൗണിലെ കണ്ണാട്ട് ബിൽഡിംഗിന്റെ രണ്ടാം നിലയിൽ മുറി വാടകയ്ക്കെടുത്ത് ആർ.ടി. അസോസിയേറ്റ്സ് എന്ന് ബോർഡും വച്ചാണ് തട്ടിപ്പ് നടത്തിയത്. ഗ്ലോബൽ എൻജിനിയേഴ്സ് ആൻഡ് കണ്‍സ്ട്രക്ഷൻസ് എന്ന പേരിലാണ് ഓഫർ ലെറ്റർ ഉദ്യോഗാർഥികൾക്കു നൽകിയത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉദ്യോഗാർഥികളാണ് തട്ടിപ്പിന് ഇരയായത്. ഇതിൽ 16 പേർ ഇന്നലെത്തന്നെ രാമപുരത്തെത്തി പോലീസിൽ പരാതി നൽകി. കൊച്ചിൻ റിഫൈനറിയിൽ നിരവധി തസ്തികകളിൽ ഒഴിവുകളുണ്ടെന്നു പരസ്യം നൽകി മലപ്പുറം, പത്തനംതിട്ട, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നുള്ള അൻപതിലധികം ആളുകളിൽ നിന്നായാണ് തുക കൈപ്പറ്റിയത്. തിങ്കൾ, ചൊവ്വാ ദിവസങ്ങളിൽ എറണാകുളത്ത് കൊച്ചിൻ റിഫൈനറിയുടെ സേഫ്റ്റി ക്ലാസിൽ പങ്കെടുക്കാൻ എത്തണമെന്നും, നാളെ ജോലിക്കു ജോയിൻ ചെയ്യണമെന്നും പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം മുതൽ കൊച്ചിൻ റിഫൈനറിയുടെ പരിസരത്ത് എത്തിയ ഉദ്യോഗാർഥികൾക്ക് ഇവരെ കണ്ടെത്താനായില്ല. തുടർന്ന് രാമപുരത്ത് ഓഫീസ് നടത്തിയ നിഖിലിനെ വിളിക്കുകയും അയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാൽ കൂട്ടമായി രാമപുരത്തെ ഓഫീസിൽ എത്തുകയും ചെയ്തപ്പോഴാണ് തട്ടിപ്പ് മനസിലാവുന്നത്. ഓഫീസിന്റെ ബോർഡുപോലും എടുത്തു മാറ്റിയിരുന്നു. തുടർന്ന് രാമപുരം പോലീസിൽ പരാതി നൽകുകയായിരുന്നു.
പ്രതികളെ രാമപുരം പോലീസ് പാലാ ടൗണിൽ നിന്നും ഇന്നലെ പിടികൂടി. രാമപുരം ബസ് സ്റ്റാൻഡ് പരിസരത്ത് വാടകയ്ക്ക് താമസിക്കുന്ന അനീഷ് എന്ന ആളാണ് ഓഫീസ് റൂം വാടകയ്ക്ക് എടുത്ത് നൽകിയതെന്ന് കെട്ടിട ഉടമ പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുവരുകയാണെന്ന് സർക്കിൾ ഇൻസ്പെക്ടർ ജോയി മാത്യു പറഞ്ഞു.
പാലാ ഇടപ്പാടി സ്വദേശികളായ നിഖിൽ ജോസ് (35), തങ്കച്ചൻ ലൂയിസ് (41) എന്നിവരെയാണ് ഇന്നലെ രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഉദ്യോഗാർഥികളിൽ നിന്നും പതിനായിരം മുതൽ പതിനയ്യായിരം രൂപ വരെ ഇവർ കൈപ്പറ്റി. രാമപുരം ടൗണിലെ കണ്ണാട്ട് ബിൽഡിംഗിന്റെ രണ്ടാം നിലയിൽ മുറി വാടകയ്ക്കെടുത്ത് ആർ.ടി. അസോസിയേറ്റ്സ് എന്ന് ബോർഡും വച്ചാണ് തട്ടിപ്പ് നടത്തിയത്. ഗ്ലോബൽ എൻജിനിയേഴ്സ് ആൻഡ് കണ്‍സ്ട്രക്ഷൻസ് എന്ന പേരിലാണ് ഓഫർ ലെറ്റർ ഉദ്യോഗാർഥികൾക്കു നൽകിയത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉദ്യോഗാർഥികളാണ് തട്ടിപ്പിന് ഇരയായത്. ഇതിൽ 16 പേർ ഇന്നലെത്തന്നെ രാമപുരത്തെത്തി പോലീസിൽ പരാതി നൽകി. കൊച്ചിൻ റിഫൈനറിയിൽ നിരവധി തസ്തികകളിൽ ഒഴിവുകളുണ്ടെന്നു പരസ്യം നൽകി മലപ്പുറം, പത്തനംതിട്ട, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നുള്ള അൻപതിലധികം ആളുകളിൽ നിന്നായാണ് തുക കൈപ്പറ്റിയത്. തിങ്കൾ, ചൊവ്വാ ദിവസങ്ങളിൽ എറണാകുളത്ത് കൊച്ചിൻ റിഫൈനറിയുടെ സേഫ്റ്റി ക്ലാസിൽ പങ്കെടുക്കാൻ എത്തണമെന്നും, നാളെ ജോലിക്കു ജോയിൻ ചെയ്യണമെന്നും പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം മുതൽ കൊച്ചിൻ റിഫൈനറിയുടെ പരിസരത്ത് എത്തിയ ഉദ്യോഗാർഥികൾക്ക് ഇവരെ കണ്ടെത്താനായില്ല. തുടർന്ന് രാമപുരത്ത് ഓഫീസ് നടത്തിയ നിഖിലിനെ വിളിക്കുകയും അയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാൽ കൂട്ടമായി രാമപുരത്തെ ഓഫീസിൽ എത്തുകയും ചെയ്തപ്പോഴാണ് തട്ടിപ്പ് മനസിലാവുന്നത്. ഓഫീസിന്റെ ബോർഡുപോലും എടുത്തു മാറ്റിയിരുന്നു. തുടർന്ന് രാമപുരം പോലീസിൽ പരാതി നൽകുകയായിരുന്നു.
പ്രതികളെ രാമപുരം പോലീസ് പാലാ ടൗണിൽ നിന്നും ഇന്നലെ പിടികൂടി. രാമപുരം ബസ് സ്റ്റാൻഡ് പരിസരത്ത് വാടകയ്ക്ക് താമസിക്കുന്ന അനീഷ് എന്ന ആളാണ് ഓഫീസ് റൂം വാടകയ്ക്ക് എടുത്ത് നൽകിയതെന്ന് കെട്ടിട ഉടമ പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുവരുകയാണെന്ന് സർക്കിൾ ഇൻസ്പെക്ടർ ജോയി മാത്യു പറഞ്ഞു.