എടപ്പാൾ: തവനൂർ വൃദ്ധസദനത്തിൽ രണ്ടു ദിവസത്തിനിടെ നാലുപേർ മരിച്ച സംഭവത്തിൽ അസ്വാഭാവികതയില്ലെന്നു റിപ്പോർട്ട്. മരിച്ച നാലു പേരുടെയും പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് മരണ കാരണം വാർധക്യസഹജമായ അസുഖങ്ങളാണെന്ന് കണ്ടെത്തിയത്. ഇതോടെ തുടരന്വേഷണം പോലീസ് ഉപേക്ഷിച്ചു.
മരണങ്ങളിൽ ദുരൂഹതയുണ്ടെന്ന ആരോപണത്തെ തുടർന്നു പ്രാഥമിക അന്വേഷണത്തിനായി മലപ്പുറം ജില്ലാ പോലീസ് മേധാവി പ്രതീഷ്കുമാർ കഴിഞ്ഞദിവസം സ്ഥലത്തെത്തിയിരുന്നു. അസ്വാഭാവികത ഇല്ലെന്നു കണ്ടെത്തിയതോടെ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.
ആവശ്യമെന്നു കണ്ടാൽ കൂടുതൽ അന്വേഷണം നടത്തുമെന്നു തിരൂർ ഡിവൈഎസ്പി ബിജു ഭാസ്കർ അറിയിച്ചു.
കാലടി കാടഞ്ചേരി വാരിയത്ത് വളപ്പിൽ ശ്രീദേവിഅമ്മ (84), ചാലിശേരി പെരുമണ്ണൂർ മാട്ടത്തിപ്പറന്പ് കാളി (78), തേഞ്ഞിപ്പലം ശ്രീനിലയത്തിൽ കൃഷ്ണബോസ് (74), മാണൂർ കടവത്ത് വേലായുധൻ(102) എന്നിവരാണ് മരിച്ചത്. ഇതിൽ ശ്രീദേവി അമ്മ ഞായറാഴ്ച വൈകുന്നേരം ആറോടെയും മറ്റുള്ളവർ തിങ്കളാഴ്ച പുലർച്ചെയുമാണ് മരിച്ചത്. പോസ്റ്റുമോർട്ടത്തിനുശേഷം വേലായുധന്റെയും കാളിയുടെയും മൃതദേഹങ്ങൾ വൃദ്ധമന്ദിരം അധികൃതർ ഏറ്റുവാങ്ങി തവനൂരിലെ ശ്മശാനത്തിൽ സംസ്കരിച്ചു. കൃഷ്ണബോസിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. സാമൂഹ്യനീതി ജില്ലാ ഓഫീസർ തെസ്നി വൃദ്ധസദനത്തിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.
മരണങ്ങളിൽ ദുരൂഹതയുണ്ടെന്ന ആരോപണത്തെ തുടർന്നു പ്രാഥമിക അന്വേഷണത്തിനായി മലപ്പുറം ജില്ലാ പോലീസ് മേധാവി പ്രതീഷ്കുമാർ കഴിഞ്ഞദിവസം സ്ഥലത്തെത്തിയിരുന്നു. അസ്വാഭാവികത ഇല്ലെന്നു കണ്ടെത്തിയതോടെ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.
ആവശ്യമെന്നു കണ്ടാൽ കൂടുതൽ അന്വേഷണം നടത്തുമെന്നു തിരൂർ ഡിവൈഎസ്പി ബിജു ഭാസ്കർ അറിയിച്ചു.
കാലടി കാടഞ്ചേരി വാരിയത്ത് വളപ്പിൽ ശ്രീദേവിഅമ്മ (84), ചാലിശേരി പെരുമണ്ണൂർ മാട്ടത്തിപ്പറന്പ് കാളി (78), തേഞ്ഞിപ്പലം ശ്രീനിലയത്തിൽ കൃഷ്ണബോസ് (74), മാണൂർ കടവത്ത് വേലായുധൻ(102) എന്നിവരാണ് മരിച്ചത്. ഇതിൽ ശ്രീദേവി അമ്മ ഞായറാഴ്ച വൈകുന്നേരം ആറോടെയും മറ്റുള്ളവർ തിങ്കളാഴ്ച പുലർച്ചെയുമാണ് മരിച്ചത്. പോസ്റ്റുമോർട്ടത്തിനുശേഷം വേലായുധന്റെയും കാളിയുടെയും മൃതദേഹങ്ങൾ വൃദ്ധമന്ദിരം അധികൃതർ ഏറ്റുവാങ്ങി തവനൂരിലെ ശ്മശാനത്തിൽ സംസ്കരിച്ചു. കൃഷ്ണബോസിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. സാമൂഹ്യനീതി ജില്ലാ ഓഫീസർ തെസ്നി വൃദ്ധസദനത്തിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.