പുൽപ്പള്ളി: കടക്കെണിയിൽപ്പെട്ട കർഷകൻ ജീവനൊടുക്കി. ആലൂർകുന്ന് കുറിച്ചിപ്പറ്റ മാനിക്കാട്ട് രാമദാസാണ്(57) വിഷംകഴിച്ചു മരിച്ചത്. വീടിനു സമീപം തോട്ടത്തിലാണ് രാമദാസിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
കടം വീട്ടാൻ കഴിയാത്തതിനുള്ള ദുഃഖത്താലാണ് രാമദാസ് ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പോലീസിനു മൊഴി നൽകി. ധനകാര്യസ്ഥാപനങ്ങളിൽനിന്നും വ്യക്തികളിൽനിന്നും വാങ്ങിയതടക്കം അഞ്ചു ലക്ഷം രൂപയോളമാണ് രാമദാസിന്റെ ബാധ്യത. മകളുടെ വിവാഹത്തിനായി പിന്നോക്കവിഭാഗ വികസന കോർപറേഷന്റെ മീനങ്ങാടി ശാഖയിൽനിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ല. ഭൂമി പാട്ടത്തിനെടുത്തു നടത്തിയ കൃഷി നശിച്ചത് സാമ്പത്തികയായി തകർത്തു. പുൽപ്പള്ളി പോലീസ് ഇൻക്വസ്റ്റ് നടത്തി. ഭാര്യ: ചന്ദ്രമതി. മക്കൾ: ഗോകുൽ, രാഹുൽ, നീതു. മരുമകൻ:ശ്യാംദാസ്.
കടം വീട്ടാൻ കഴിയാത്തതിനുള്ള ദുഃഖത്താലാണ് രാമദാസ് ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പോലീസിനു മൊഴി നൽകി. ധനകാര്യസ്ഥാപനങ്ങളിൽനിന്നും വ്യക്തികളിൽനിന്നും വാങ്ങിയതടക്കം അഞ്ചു ലക്ഷം രൂപയോളമാണ് രാമദാസിന്റെ ബാധ്യത. മകളുടെ വിവാഹത്തിനായി പിന്നോക്കവിഭാഗ വികസന കോർപറേഷന്റെ മീനങ്ങാടി ശാഖയിൽനിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ല. ഭൂമി പാട്ടത്തിനെടുത്തു നടത്തിയ കൃഷി നശിച്ചത് സാമ്പത്തികയായി തകർത്തു. പുൽപ്പള്ളി പോലീസ് ഇൻക്വസ്റ്റ് നടത്തി. ഭാര്യ: ചന്ദ്രമതി. മക്കൾ: ഗോകുൽ, രാഹുൽ, നീതു. മരുമകൻ:ശ്യാംദാസ്.