ചെങ്ങന്നൂർ: ബൈക്കും സ്കോർപിയോ വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രകനായ വെൺമണി കൈമളേത്ത് പുത്തൻവീട്ടിൽ അനൂപ് ആനന്ദ് (വിഷ്ണു-27) ആണ് മരിച്ചത്. ബൈക്കിന്റെ പിന്നിലിരുന്നു യാത്ര ചെയ്യുകയായിരുന്ന സുഹൃത്ത് വെണ്മണി ചെറിയാലുംമൂട് തെങ്ങിഴേത്ത് വീട്ടിൽ ഷിജുവിനെ (21) പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം രാത്രി 11.30ന് ഗവ. ഐടിഐ ജംഗ്ഷനിലെ ബിവറേജസ് ഒൗട്ട് ലെറ്റിനു സമീപമായിരുന്നു അപകടം. സുഹൃത്തുക്കൾക്കൊപ്പം വെണ്മണിയിലെ വീട്ടിലേക്കു പോകവേ എതിരേ വന്ന സ്കോർപിയോ ഇടിക്കുകയായിരുന്നു.
ബംഗളൂരുവിൽ ഇൻസ്ട്രമെന്റേഷൻ ജോലി ചെയ്യുകയായിരുന്ന അനൂപ് ആനന്ദ് വിദേശത്തേക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു. വിദേശത്ത് ജോലി ചെയ്യവേ പക്ഷാഘാതം വന്ന അച്ഛൻ ആനന്ദൻപിള്ള ജീവിതത്തിലേക്ക് മടങ്ങിവരുന്നതിനിടെയാണ് മകന്റെ ദാരുണ അന്ത്യം. മൃതദേഹം മുളക്കുഴയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ചെങ്ങന്നൂർ പോലിസ് മേൽനടപടികൾ സ്വീകരിച്ചു. അമ്മ: പത്മിനിയമ്മ. സഹോദരി അശ്വതി രഞ്ജിത്ത്. സംസ്കാരം ഇന്നു 3.30 നു വീട്ടുവളപ്പിൽ.
കഴിഞ്ഞദിവസം രാത്രി 11.30ന് ഗവ. ഐടിഐ ജംഗ്ഷനിലെ ബിവറേജസ് ഒൗട്ട് ലെറ്റിനു സമീപമായിരുന്നു അപകടം. സുഹൃത്തുക്കൾക്കൊപ്പം വെണ്മണിയിലെ വീട്ടിലേക്കു പോകവേ എതിരേ വന്ന സ്കോർപിയോ ഇടിക്കുകയായിരുന്നു.
ബംഗളൂരുവിൽ ഇൻസ്ട്രമെന്റേഷൻ ജോലി ചെയ്യുകയായിരുന്ന അനൂപ് ആനന്ദ് വിദേശത്തേക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു. വിദേശത്ത് ജോലി ചെയ്യവേ പക്ഷാഘാതം വന്ന അച്ഛൻ ആനന്ദൻപിള്ള ജീവിതത്തിലേക്ക് മടങ്ങിവരുന്നതിനിടെയാണ് മകന്റെ ദാരുണ അന്ത്യം. മൃതദേഹം മുളക്കുഴയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ചെങ്ങന്നൂർ പോലിസ് മേൽനടപടികൾ സ്വീകരിച്ചു. അമ്മ: പത്മിനിയമ്മ. സഹോദരി അശ്വതി രഞ്ജിത്ത്. സംസ്കാരം ഇന്നു 3.30 നു വീട്ടുവളപ്പിൽ.