തിരുവനന്തപുരം: എല്ലാവർക്കും വീട് എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കുന്ന ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി വീടു നിർമാണത്തിന് ആവശ്യമായ സാമഗ്രികൾ നിർമിക്കുന്നതിനുള്ള യൂണിറ്റുകൾ സ്ഥാപിക്കാൻ ഉള്ള മാർഗരേഖ പുറത്തിറങ്ങി. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയും കുടുംബശ്രീയും സംയുക്തമായാണ് ഭവന നിർമാണ സാമഗ്രികളുടെ യൂണിറ്റുകൾ ആരംഭിക്കുക.
2018-19 വർഷം ലൈഫ് മിഷനിലൂടെ 1,63,000 വീടുകളാണു നിർമിക്കാൻ ലക്ഷ്യമിട്ടിട്ടുള്ളത്. ഒരു വീടിന് 1400 കട്ടകൾ എന്ന നിലയിൽ 20 കോടി കട്ടകൾ വേണം. കൂടാതെ കട്ടിളകൾ, ജനാലകൾ ഉൾപ്പെടെയുള്ളവ വേറെയും. നിർമാണ സാമഗ്രികൾ സുലഭമായി ലഭ്യമായാൽ മാത്രമേ ഈ വീടുകളുടെ നിർമാണം പൂർത്തീകരിക്കാൻ കഴിയു. അത്തരമൊരു പശ്ചാത്തലത്തിലാണ് കുടുംബശ്രീയും ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയും സംയുക്തമായി നിർമാണ സാമഗ്രികൾ ലഭ്യമാക്കുന്നതിനുള്ള പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ചു ഭവനനിർമാണ സാമഗ്രികളുടെ യൂണിറ്റുകൾ സ്ഥാപിച്ച് ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ആവശ്യമായ നിർമാണ സാമഗ്രികൾ ഉത്പാദിപ്പിച്ച് സൗജന്യമായാണു നല്കുക. ദരിദ്രരായ ഭവനരഹിതർക്ക് അധികസഹായം ഉറപ്പുവരുത്തുന്നതിനും തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കുടുംബങ്ങൾക്ക് തൊഴിൽ ഉറപ്പു വരുത്താനും ഈ പദ്ധതിയിലൂടെ സാധിക്കും.
തൊഴിലുറപ്പ് പദ്ധതിയോടൊപ്പം തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തിന്റെ ഭാഗവും യൂണിറ്റിനായി നല്കണം. ആദ്യഘട്ടത്തിൽ ഒരു ബ്ലോക്കിൽ കുറഞ്ഞത് ഒരു നിർമാണ യൂണിറ്റെങ്കിലും സ്ഥാപിച്ച് നിർമാണം ആരംഭിക്കണം. അതിനായി തദ്ദേശസ്ഥാപനങ്ങൾക്ക് തനതു ഫണ്ടിൽ നിന്നോ വികസന ഫണ്ടിൽ നിന്നോ തുക കണ്ടെത്താം. ഒരു ബ്ലോക്കിൽ ഒരു പഞ്ചായത്തിലെങ്കിലും നിർമാണ യൂണിറ്റ് ഉണ്ടാവണം. നിർമാണ സാമഗ്രികൾ ഉത്പാദിപ്പിക്കുന്നതിനുള്ള സാധന, വേതന ചിലവുകൾ യൂണിറ്റ് സ്ഥിതി ചെയ്യുന്ന പഞ്ചായത്തിന്റെ തൊഴിലുറപ്പ് പദ്ധതിയിൽ നിന്നാണ് നല്കേണ്ടത്.
ഈ കേന്ദ്രങ്ങളിലേയ്ക്കു നിയമിക്കുന്ന തൊഴിലുറപ്പ് പദ്ധതിയിൽപ്പെട്ട തൊഴിലാളികൾക്ക് നിർമിതി കേന്ദ്രം മുഖേനെയോ അക്രഡിറ്റഡ് ഏജൻസികൾ മുഖേനെയോ സാങ്കേതിക പരിശീലനം നല്കേണ്ടതാണ്. നിർമാണ സാമഗ്രി യൂണിറ്റുകളുടെ പ്രവർത്തനങ്ങൾ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തു തലത്തിലും സംസ്ഥാന തലത്തിലും വിലയിരുത്തൽ നടത്തും. കൂടാതെ കുടുംബശ്രീ മുഖേനെ ആരംഭിക്കുന്ന കെട്ടിടനിർമാണ സാമഗ്രി യൂണിറ്റുകളുടെ മേൽനോട്ടവും ചുമതലയും കുടുംബശ്രീക്ക് ആയിരിക്കും.
ഇതിന് ആവശ്യമായ പരിശീലനം അതാത് കുടുംബശ്രീ ജില്ലാ കോ-ഓർഡിനേറ്റർമാർ മുഖേനെ നല്കും. ഇക്കാര്യങ്ങൾ വിവരിച്ചുള്ള സർക്കാരിന്റെ മാർഗരേഖ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.
2018-19 വർഷം ലൈഫ് മിഷനിലൂടെ 1,63,000 വീടുകളാണു നിർമിക്കാൻ ലക്ഷ്യമിട്ടിട്ടുള്ളത്. ഒരു വീടിന് 1400 കട്ടകൾ എന്ന നിലയിൽ 20 കോടി കട്ടകൾ വേണം. കൂടാതെ കട്ടിളകൾ, ജനാലകൾ ഉൾപ്പെടെയുള്ളവ വേറെയും. നിർമാണ സാമഗ്രികൾ സുലഭമായി ലഭ്യമായാൽ മാത്രമേ ഈ വീടുകളുടെ നിർമാണം പൂർത്തീകരിക്കാൻ കഴിയു. അത്തരമൊരു പശ്ചാത്തലത്തിലാണ് കുടുംബശ്രീയും ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയും സംയുക്തമായി നിർമാണ സാമഗ്രികൾ ലഭ്യമാക്കുന്നതിനുള്ള പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ചു ഭവനനിർമാണ സാമഗ്രികളുടെ യൂണിറ്റുകൾ സ്ഥാപിച്ച് ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ആവശ്യമായ നിർമാണ സാമഗ്രികൾ ഉത്പാദിപ്പിച്ച് സൗജന്യമായാണു നല്കുക. ദരിദ്രരായ ഭവനരഹിതർക്ക് അധികസഹായം ഉറപ്പുവരുത്തുന്നതിനും തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കുടുംബങ്ങൾക്ക് തൊഴിൽ ഉറപ്പു വരുത്താനും ഈ പദ്ധതിയിലൂടെ സാധിക്കും.
തൊഴിലുറപ്പ് പദ്ധതിയോടൊപ്പം തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തിന്റെ ഭാഗവും യൂണിറ്റിനായി നല്കണം. ആദ്യഘട്ടത്തിൽ ഒരു ബ്ലോക്കിൽ കുറഞ്ഞത് ഒരു നിർമാണ യൂണിറ്റെങ്കിലും സ്ഥാപിച്ച് നിർമാണം ആരംഭിക്കണം. അതിനായി തദ്ദേശസ്ഥാപനങ്ങൾക്ക് തനതു ഫണ്ടിൽ നിന്നോ വികസന ഫണ്ടിൽ നിന്നോ തുക കണ്ടെത്താം. ഒരു ബ്ലോക്കിൽ ഒരു പഞ്ചായത്തിലെങ്കിലും നിർമാണ യൂണിറ്റ് ഉണ്ടാവണം. നിർമാണ സാമഗ്രികൾ ഉത്പാദിപ്പിക്കുന്നതിനുള്ള സാധന, വേതന ചിലവുകൾ യൂണിറ്റ് സ്ഥിതി ചെയ്യുന്ന പഞ്ചായത്തിന്റെ തൊഴിലുറപ്പ് പദ്ധതിയിൽ നിന്നാണ് നല്കേണ്ടത്.
ഈ കേന്ദ്രങ്ങളിലേയ്ക്കു നിയമിക്കുന്ന തൊഴിലുറപ്പ് പദ്ധതിയിൽപ്പെട്ട തൊഴിലാളികൾക്ക് നിർമിതി കേന്ദ്രം മുഖേനെയോ അക്രഡിറ്റഡ് ഏജൻസികൾ മുഖേനെയോ സാങ്കേതിക പരിശീലനം നല്കേണ്ടതാണ്. നിർമാണ സാമഗ്രി യൂണിറ്റുകളുടെ പ്രവർത്തനങ്ങൾ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തു തലത്തിലും സംസ്ഥാന തലത്തിലും വിലയിരുത്തൽ നടത്തും. കൂടാതെ കുടുംബശ്രീ മുഖേനെ ആരംഭിക്കുന്ന കെട്ടിടനിർമാണ സാമഗ്രി യൂണിറ്റുകളുടെ മേൽനോട്ടവും ചുമതലയും കുടുംബശ്രീക്ക് ആയിരിക്കും.
ഇതിന് ആവശ്യമായ പരിശീലനം അതാത് കുടുംബശ്രീ ജില്ലാ കോ-ഓർഡിനേറ്റർമാർ മുഖേനെ നല്കും. ഇക്കാര്യങ്ങൾ വിവരിച്ചുള്ള സർക്കാരിന്റെ മാർഗരേഖ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.