കൊച്ചി: ഗോൾഡൻ ഗ്ലോബ് അന്തർദേശീയ പായ്വഞ്ചിയോട്ട മത്സരത്തിനിടെ അപകടത്തിൽപ്പെട്ട മലയാളി നാവികൻ അഭിലാഷ് ടോമിയെ മൂന്നു ദിവസത്തിനുശേഷം സാഹസികമായി രക്ഷപ്പെടുത്തി. ഫ്രാൻസിന്റെ മത്സ്യബന്ധന പട്രോളിംഗ് കപ്പലായ ഒസിരിസിലെ ജീവനക്കാർ ഇന്നലെ ഉച്ചയ്ക്കു 12 ഓടെയാണ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്. പായ്മരം ഒടിഞ്ഞു നട്ടെല്ലിനു പരിക്കേറ്റു പായ്വഞ്ചിയിൽതന്നെ കഴിയുകയായിരുന്നു കൊച്ചി സ്വദേശിയായ അഭിലാഷ്. അദ്ദേഹം ബോധവാനാണെന്നും സംസാരിക്കുന്നുണ്ടെന്നും ഫ്രഞ്ച് കപ്പലിലുള്ളവർ പറഞ്ഞു.
കാറ്റടിച്ച് വീർപ്പിക്കുന്ന സോഡിയാക് ബോട്ട് ഉപയോഗിച്ചു പായ്വഞ്ചിയിൽ എത്തി അഭിലാഷിനെ സ്ട്രെച്ചറിൽ ഒസിരിസിലേക്കു മാറ്റുകയായിരുന്നു. പിന്നീട് ഫ്രഞ്ച് കോളനിപ്രദേശമായ ഇൽ ആംസ്റ്റർ ഡാം എന്ന ദ്വീപിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നട്ടെല്ലിലെ പരിക്കൊഴിച്ചാൽ മറ്റു കുഴപ്പങ്ങളൊന്നുമില്ലെന്നാണു റിപ്പോർട്ട്. ഇവിടെ പ്രാഥമിക പരിശോധനയ്ക്കു ശേഷമേ തുടർ നടപടികൾ തീരുമാനിക്കൂ.
ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് സത്പുര പിന്നീട് അഭിലാഷിനെ മൗറീഷ്യസിലേക്ക് കൊണ്ടുവരുമെന്ന് പ്രതിരോധമന്ത്രി നിർമല സീതാരാമൻ ഡൽഹിയിൽ പറഞ്ഞു.കന്യാകുമാരിയിൽനിന്ന് 5,020 കിലോമീറ്റർ അകലെയാണ് അഭിലാഷിന്റെ പായ്വഞ്ചി തകരാറിലായത്. ഇന്ത്യൻ നേവിയുടെ ഐഎൻഎസ് സത്പുരയും ഐഎൻഎസ് ജ്യോതിയും ദക്ഷിണാഫ്രിക്കൻ തീരത്തുനിന്നാണ് അഭിലാഷിനെ രക്ഷിക്കാൻ നീങ്ങിയത്. 3,000 കിലോമീറ്റർ അകലെയാണ് ദക്ഷിണാഫ്രിക്കൻ തീരം. മഡഗാസ്കറിനു കിഴക്ക് റീയൂണിയൻ ദ്വീപിലായിരുന്ന ഫ്രഞ്ച് കപ്പൽ ഒസിരിസ് 744 കിലോമീറ്റർ സഞ്ചരിച്ചാണ് അഭിലാഷിന്റെ സമീപമെത്തിയത്.
രക്ഷാദൗത്യത്തിനു ചെല്ലുന്പോഴും ആ മേഖലയിൽ കാറ്റും കോളും ഉണ്ടായിരുന്നു. പിന്നീട് നില മെച്ചപ്പെട്ടു. രണ്ടുമീറ്റർ ഉയരത്തിൽ തിര അടിക്കുന്പോഴാണ് പായ്വഞ്ചിയിലേക്കു പ്രവേശിച്ചത്.
ഒസിരിസ് സ്ഥലത്തെത്തുന്നതിനു മുന്പ് ഗോൾഡൻ ഗ്ലോബ് പര്യടനത്തിലുള്ള ഐറിഷ് നാവികൻ ഗ്രെഗർ മക് ഗക്കിൻ എത്തിയിരുന്നു. അദ്ദേഹവും രക്ഷാപ്രവർത്തനത്തിനു കൂടി.
പെർത്തിൽനിന്നു 3,500 കിലോമീറ്റർ പടിഞ്ഞാറ് മാറി ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്കുഭാഗത്തു വെള്ളിയാഴ്ചയായിരുന്നു അപകടം. ശക്തമായ കാറ്റിൽ പായ്വഞ്ചിയുടെ പായ്മരം ഒടിയുകയായിരുന്നു. ശനിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായെന്ന സന്ദേശം ബന്ധപ്പെട്ടവർക്കു ലഭിച്ചത്. നടുവിനു പരിക്കേറ്റ് എഴുന്നേൽക്കാൻ പറ്റാത്ത സ്ഥിതിയിലാണെന്നായിരുന്നു സന്ദേശം.
ഓസ്ട്രേലിയൻ റെസ്ക്യു കോ-ഓർഡിനേഷന്റെയും നാവികസേനയുടെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ജൂലൈ ഒന്നിനു ഫ്രാൻസിൽനിന്നാണു ഗോൾഡൻ ഗ്ലോബ് റേസ് ആരംഭിച്ചത്. ആധുനിക സംവിധാനങ്ങൾ ഒന്നുംതന്നെയില്ലാത്ത പായ്വഞ്ചിയിൽ ഒറ്റയ്ക്ക് ഒരിടത്തും അടുപ്പിക്കാതെ കടലിലൂടെ ലോകം ചുറ്റി തിരിച്ചെത്തുകയെന്നതായിരുന്നു മത്സരം. 83 ദിവസത്തിനു ശേഷം 19,444 കിലോമീറ്റർ പിന്നിട്ടാണ് അഭിലാഷ് ഇന്ത്യൻ മഹാസമുദ്രത്തിലെത്തിയത്. അപകടത്തിൽപ്പെടുന്പോൾ മൂന്നാമതായിരുന്നു.
എല്ലാവർക്കും നന്ദി: മാതാപിതാക്കൾ
അഭിലാഷിനെ രക്ഷപ്പെടുത്തുന്നതിൽ കൈകോർത്ത എല്ലാവർക്കും പിതാവ് മുൻ നാവിക കമാൻഡർ വി.സി. ടോമിയും അമ്മ വത്സമ്മയും നന്ദി പറഞ്ഞു. മകൻ രക്ഷപ്പെട്ടെന്നും ഒരു കപ്പ് ഐസ് ടീ കഴിച്ചെന്നുമുള്ള സന്ദേശം അറിഞ്ഞത് വലിയ ആശ്വാസമാണു നൽകിയതെന്നും സാഹസികത ഇഷ്ടപ്പെടുന്ന മകന് എല്ലാവിധ പിന്തുണയും തുടർന്നും ഉണ്ടാകുമെന്നും എറണാകുളം ഉദയംപേരൂർ കണ്ടനാട് വല്യറവീട്ടിൽ കുടുംബാംഗമായ ടോമി പറഞ്ഞു.
കാറ്റടിച്ച് വീർപ്പിക്കുന്ന സോഡിയാക് ബോട്ട് ഉപയോഗിച്ചു പായ്വഞ്ചിയിൽ എത്തി അഭിലാഷിനെ സ്ട്രെച്ചറിൽ ഒസിരിസിലേക്കു മാറ്റുകയായിരുന്നു. പിന്നീട് ഫ്രഞ്ച് കോളനിപ്രദേശമായ ഇൽ ആംസ്റ്റർ ഡാം എന്ന ദ്വീപിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നട്ടെല്ലിലെ പരിക്കൊഴിച്ചാൽ മറ്റു കുഴപ്പങ്ങളൊന്നുമില്ലെന്നാണു റിപ്പോർട്ട്. ഇവിടെ പ്രാഥമിക പരിശോധനയ്ക്കു ശേഷമേ തുടർ നടപടികൾ തീരുമാനിക്കൂ.
ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് സത്പുര പിന്നീട് അഭിലാഷിനെ മൗറീഷ്യസിലേക്ക് കൊണ്ടുവരുമെന്ന് പ്രതിരോധമന്ത്രി നിർമല സീതാരാമൻ ഡൽഹിയിൽ പറഞ്ഞു.കന്യാകുമാരിയിൽനിന്ന് 5,020 കിലോമീറ്റർ അകലെയാണ് അഭിലാഷിന്റെ പായ്വഞ്ചി തകരാറിലായത്. ഇന്ത്യൻ നേവിയുടെ ഐഎൻഎസ് സത്പുരയും ഐഎൻഎസ് ജ്യോതിയും ദക്ഷിണാഫ്രിക്കൻ തീരത്തുനിന്നാണ് അഭിലാഷിനെ രക്ഷിക്കാൻ നീങ്ങിയത്. 3,000 കിലോമീറ്റർ അകലെയാണ് ദക്ഷിണാഫ്രിക്കൻ തീരം. മഡഗാസ്കറിനു കിഴക്ക് റീയൂണിയൻ ദ്വീപിലായിരുന്ന ഫ്രഞ്ച് കപ്പൽ ഒസിരിസ് 744 കിലോമീറ്റർ സഞ്ചരിച്ചാണ് അഭിലാഷിന്റെ സമീപമെത്തിയത്.
രക്ഷാദൗത്യത്തിനു ചെല്ലുന്പോഴും ആ മേഖലയിൽ കാറ്റും കോളും ഉണ്ടായിരുന്നു. പിന്നീട് നില മെച്ചപ്പെട്ടു. രണ്ടുമീറ്റർ ഉയരത്തിൽ തിര അടിക്കുന്പോഴാണ് പായ്വഞ്ചിയിലേക്കു പ്രവേശിച്ചത്.
ഒസിരിസ് സ്ഥലത്തെത്തുന്നതിനു മുന്പ് ഗോൾഡൻ ഗ്ലോബ് പര്യടനത്തിലുള്ള ഐറിഷ് നാവികൻ ഗ്രെഗർ മക് ഗക്കിൻ എത്തിയിരുന്നു. അദ്ദേഹവും രക്ഷാപ്രവർത്തനത്തിനു കൂടി.
പെർത്തിൽനിന്നു 3,500 കിലോമീറ്റർ പടിഞ്ഞാറ് മാറി ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്കുഭാഗത്തു വെള്ളിയാഴ്ചയായിരുന്നു അപകടം. ശക്തമായ കാറ്റിൽ പായ്വഞ്ചിയുടെ പായ്മരം ഒടിയുകയായിരുന്നു. ശനിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായെന്ന സന്ദേശം ബന്ധപ്പെട്ടവർക്കു ലഭിച്ചത്. നടുവിനു പരിക്കേറ്റ് എഴുന്നേൽക്കാൻ പറ്റാത്ത സ്ഥിതിയിലാണെന്നായിരുന്നു സന്ദേശം.
ഓസ്ട്രേലിയൻ റെസ്ക്യു കോ-ഓർഡിനേഷന്റെയും നാവികസേനയുടെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ജൂലൈ ഒന്നിനു ഫ്രാൻസിൽനിന്നാണു ഗോൾഡൻ ഗ്ലോബ് റേസ് ആരംഭിച്ചത്. ആധുനിക സംവിധാനങ്ങൾ ഒന്നുംതന്നെയില്ലാത്ത പായ്വഞ്ചിയിൽ ഒറ്റയ്ക്ക് ഒരിടത്തും അടുപ്പിക്കാതെ കടലിലൂടെ ലോകം ചുറ്റി തിരിച്ചെത്തുകയെന്നതായിരുന്നു മത്സരം. 83 ദിവസത്തിനു ശേഷം 19,444 കിലോമീറ്റർ പിന്നിട്ടാണ് അഭിലാഷ് ഇന്ത്യൻ മഹാസമുദ്രത്തിലെത്തിയത്. അപകടത്തിൽപ്പെടുന്പോൾ മൂന്നാമതായിരുന്നു.
എല്ലാവർക്കും നന്ദി: മാതാപിതാക്കൾ
അഭിലാഷിനെ രക്ഷപ്പെടുത്തുന്നതിൽ കൈകോർത്ത എല്ലാവർക്കും പിതാവ് മുൻ നാവിക കമാൻഡർ വി.സി. ടോമിയും അമ്മ വത്സമ്മയും നന്ദി പറഞ്ഞു. മകൻ രക്ഷപ്പെട്ടെന്നും ഒരു കപ്പ് ഐസ് ടീ കഴിച്ചെന്നുമുള്ള സന്ദേശം അറിഞ്ഞത് വലിയ ആശ്വാസമാണു നൽകിയതെന്നും സാഹസികത ഇഷ്ടപ്പെടുന്ന മകന് എല്ലാവിധ പിന്തുണയും തുടർന്നും ഉണ്ടാകുമെന്നും എറണാകുളം ഉദയംപേരൂർ കണ്ടനാട് വല്യറവീട്ടിൽ കുടുംബാംഗമായ ടോമി പറഞ്ഞു.