തിരുവനന്തപുരം: പ്രളയത്തിൽ സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തിന്റെ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ കേന്ദ്രത്തിനു സമർപ്പിക്കുമെന്ന് സംഘത്തലവനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ സ്പെഷൽ സെക്രട്ടറിയുമായ ബി.ആർ. ശർമ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. ദുരിതം ബാധിച്ച പന്ത്രണ്ടു ജില്ലകളിൽ സംഘം നടത്തിയ സന്ദർശനത്തിനുശേഷം ഇന്നലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. നാലു ടീമുകളായാണ് സംഘം വിവിധ ജില്ലകൾ സന്ദർശിച്ചത്. സ്ഥലങ്ങൾ നേരിൽക്കണ്ടും ജനങ്ങളിൽനിന്നു നേരിട്ടു വിവരങ്ങൾ ശേഖരിച്ചുമാണ് സംഘം പ്രളയത്തിന്റെ രൂക്ഷത വിലയിരുത്തിയത്.
സംസ്ഥാനത്തിന് അർഹമായ കേന്ദ്രസഹായം ലഭ്യമാകുന്നവിധത്തിലുള്ള റിപ്പോർട്ട് ഏഴുദിവസത്തിനകം കേന്ദ്രസർക്കാരിനു സമർപ്പിക്കുമെന്നും ഇവർ കൂട്ടിച്ചേർത്തു. പ്രളയം ബാധിച്ച വീടുകളും സ്ഥാപനങ്ങളും ജനകീയ പങ്കാളിത്തത്തോടെ ശുചീകരിക്കാനും ജനജീവിതം സാധാരണഗതിയിലേക്ക് തിരികെക്കൊണ്ടുവരാനും മാതൃകാപരമായ നടപടി സ്വീകരിക്കാൻ സർക്കാരിനു സാധിച്ചിട്ടുണ്ടെന്നു കേന്ദ്രസംഘത്തലവൻ പറഞ്ഞു.
പ്രളയത്തിൽ തകർന്ന കേരളത്തെ പൂർണമായും പുതുക്കിപ്പണിയുന്നതിനുള്ള നടപടികളാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്നതെന്നും കേന്ദ്രത്തിൽനിന്ന് സ്പെഷൽ പാക്കേജ് അഭ്യർഥിച്ചുകൊണ്ടുള്ള മെമ്മോറാണ്ടം തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ചീഫ് സെക്രട്ടറി ടോം ജോസ് സംഘത്തെ അറിയിച്ചു.
മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, മാത്യു ടി. തോമസ്, വി.എസ്. സുനിൽകുമാർ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജൻ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ, ഐടി സെക്രട്ടറി എം. ശിവശങ്കർ, റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
സംസ്ഥാനത്തിന് അർഹമായ കേന്ദ്രസഹായം ലഭ്യമാകുന്നവിധത്തിലുള്ള റിപ്പോർട്ട് ഏഴുദിവസത്തിനകം കേന്ദ്രസർക്കാരിനു സമർപ്പിക്കുമെന്നും ഇവർ കൂട്ടിച്ചേർത്തു. പ്രളയം ബാധിച്ച വീടുകളും സ്ഥാപനങ്ങളും ജനകീയ പങ്കാളിത്തത്തോടെ ശുചീകരിക്കാനും ജനജീവിതം സാധാരണഗതിയിലേക്ക് തിരികെക്കൊണ്ടുവരാനും മാതൃകാപരമായ നടപടി സ്വീകരിക്കാൻ സർക്കാരിനു സാധിച്ചിട്ടുണ്ടെന്നു കേന്ദ്രസംഘത്തലവൻ പറഞ്ഞു.
പ്രളയത്തിൽ തകർന്ന കേരളത്തെ പൂർണമായും പുതുക്കിപ്പണിയുന്നതിനുള്ള നടപടികളാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്നതെന്നും കേന്ദ്രത്തിൽനിന്ന് സ്പെഷൽ പാക്കേജ് അഭ്യർഥിച്ചുകൊണ്ടുള്ള മെമ്മോറാണ്ടം തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ചീഫ് സെക്രട്ടറി ടോം ജോസ് സംഘത്തെ അറിയിച്ചു.
മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, മാത്യു ടി. തോമസ്, വി.എസ്. സുനിൽകുമാർ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജൻ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ, ഐടി സെക്രട്ടറി എം. ശിവശങ്കർ, റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.