വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാറിൽ ദേശീയ പാത 183-ൽ നെല്ലിമലകവലയ്ക്കു സമീപം റോഡിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരം ആറോടെ തോട്ടിൽ വെള്ളം ഉയർന്നു റോഡിലേക്കു കയറുകയായിരുന്നു.
റോഡിലെ വെള്ളം മൂലം ചെറുവാഹനങ്ങൾ കടന്നു പോകാൻ കഴിയാത്ത സ്ഥിതിയാണ്. വാളാർഡി ചെങ്കര- മ്ലാമല ശാന്തി പാലം വഴിയാണ് ചെറുവാഹനങ്ങൾ പോയത്. പലരും റോഡിൽ കുടുങ്ങി. പെരിയാർ -ചോറ്റുപാറ കൈ തോട്ടിലെ ജലനിരപ്പ് പെട്ടെന്ന് ഉയർന്നതാണ് റോഡിലെ വെള്ളം കയറാൻ കാരണം. നെല്ലിമല, കക്കി കവല, ജംഗ്ഷനുകളുടെ സമീപത്തെ താഴ്ന്ന പ്രദേശങ്ങളിലെ റോഡിലാണ് വെള്ളം കയറി ഗതാഗതം ഭാഗികമായി തടസപ്പെട്ടത്.
വനത്തിനുള്ളിൽ മഴ പെയ്യുന്നതും ചോറ്റുപാറയ്ക്കു സമീപത്തെ സ്വകാര്യ തോട്ടങ്ങളിലെ തടയണ തുറന്നതുമാണ് ദേശീയപാതയിൽ പെട്ടെന്നു വെള്ളം പൊങ്ങാൻ കാരണമെന്നു സംശയിക്കുന്നു.
റോഡിലെ വെള്ളം മൂലം ചെറുവാഹനങ്ങൾ കടന്നു പോകാൻ കഴിയാത്ത സ്ഥിതിയാണ്. വാളാർഡി ചെങ്കര- മ്ലാമല ശാന്തി പാലം വഴിയാണ് ചെറുവാഹനങ്ങൾ പോയത്. പലരും റോഡിൽ കുടുങ്ങി. പെരിയാർ -ചോറ്റുപാറ കൈ തോട്ടിലെ ജലനിരപ്പ് പെട്ടെന്ന് ഉയർന്നതാണ് റോഡിലെ വെള്ളം കയറാൻ കാരണം. നെല്ലിമല, കക്കി കവല, ജംഗ്ഷനുകളുടെ സമീപത്തെ താഴ്ന്ന പ്രദേശങ്ങളിലെ റോഡിലാണ് വെള്ളം കയറി ഗതാഗതം ഭാഗികമായി തടസപ്പെട്ടത്.
വനത്തിനുള്ളിൽ മഴ പെയ്യുന്നതും ചോറ്റുപാറയ്ക്കു സമീപത്തെ സ്വകാര്യ തോട്ടങ്ങളിലെ തടയണ തുറന്നതുമാണ് ദേശീയപാതയിൽ പെട്ടെന്നു വെള്ളം പൊങ്ങാൻ കാരണമെന്നു സംശയിക്കുന്നു.