കൊച്ചി: ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരേ നടക്കുന്ന അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ആരോപിച്ചുള്ള പൊതുതാത്പര്യ ഹർജികൾ ഹൈക്കോടതി തീർപ്പാക്കി. ബിഷപ്പിനെ അറസ്റ്റ് ചെയ്തതിനാൽ പൊതുതാല്പര്യ ഹർജികൾക്കു പ്രസക്തിയില്ലെന്നു ചൂണ്ടിക്കാട്ടിയാണു ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജികൾ തീർപ്പാക്കിയത്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിച്ചിട്ടുമുണ്ട്.