എടപ്പാൾ: സാമൂഹികക്ഷേമ വകുപ്പിനു കീഴിൽ മലപ്പുറം ജില്ലയിലെ തവനൂരിൽ പ്രവർത്തിക്കുന്ന വൃദ്ധമന്ദിരത്തിൽ കൂട്ടമരണം. മൃതദേഹങ്ങൾ ബന്ധപ്പെട്ട അധികൃതരെ അറിയിക്കാതെ ധൃതിപിടിച്ച് സംസ്കരിക്കാനുള്ള നീക്കം നാട്ടുകാർ ഇടപെട്ട് തടഞ്ഞു. കാലടി കാടഞ്ചേരി വാരിയത്ത് വളപ്പിൽ ശ്രീദേവിഅമ്മ (84), ചാലിശേരി പെരമണ്ണൂർ മാടത്തിപ്പറമ്പിൽ കാളി (74), തേഞ്ഞിപ്പലം ശ്രീനിലയത്തിൽ കൃഷ്ണബോസ് (74), മാങ്ങാട്ടൂർ കടവത്ത് വേലായുധൻ (102) എന്നിവരാണ് മരിച്ചവർ.
ശ്രീദേവിഅമ്മ ഞായറാഴ്ച പകൽ മരിച്ചു. ഞായറാഴ്ച തന്നെ സംസ്കരിച്ചു. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചെയുമായിട്ടാണു മറ്റു മൂന്നു പേരും മരിച്ചത്. സ്വാഭാവിക മരണമെന്നു ബന്ധുക്കളെ അറിയിച്ച ശേഷം സംസ്കരിക്കുന്നതിനായി തവനൂരിലെ ശ്മശാനത്തിലേക്കു കൊണ്ടുപോകുന്നതിന് ആംബുലൻസിൽ കയറ്റുന്നതിനിടെയാണ് നാട്ടുകാർ വിവരമറിഞ്ഞത്. വൃദ്ധമന്ദിരത്തിലെത്തി സൂപ്രണ്ടിനോട് വിവരം തിരക്കുന്നതിനിടെ മോശമായ രീതിയിൽ പ്രതികരിക്കുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു.
തുടർന്ന് നാട്ടുകാർ മൃതദേഹങ്ങൾ ആംബുലൻസിൽ കയറ്റുന്നതു തടഞ്ഞു. ഇതിനിടെ സംഭവമറിഞ്ഞെത്തിയ യുഡിഎഫ് പ്രവർത്തകർ കൂട്ടമരണത്തിനു കാരണം അന്വേഷിക്കണമെന്നും മൃതദേഹങ്ങൾ ആർഡിഒയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടം നടത്തിയതിനു ശേഷമേ സംസ്കരിക്കാൻ അനുവദിക്കുകയുള്ളുവെന്നും പറഞ്ഞ് വൃദ്ധമന്ദിരത്തിന്റെ ഗേറ്റിൽ ഉപരോധ സമരം തുടങ്ങി. കുറ്റിപ്പുറം എസ്ഐ ചിറക്കൽ ബഷീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇടപെട്ട് പ്രതിഷേധക്കാരുമായി ചർച്ച നടത്തി.
ആർഡിഒ ഇൻക്വസ്റ്റ് നടത്തണമെന്നു സമരക്കാർ ശഠിച്ചതോടെ ഉച്ചയ്ക്ക് തിരൂർ ആർഡിഒ കെ. മോബി എത്തി. ഈ സമയം വരെ വൃദ്ധമന്ദിരത്തിന് മുന്നിൽ യുഡിഎഫും ബിജെപിയും ഉപരോധസമരത്തിലായിരുന്നു.
രണ്ടു മണിയോടെ നടപടികൾ പൂർത്തിയാക്കി മൂന്നു മൃതദേഹങ്ങളും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. വൃദ്ധമന്ദിരത്തിൽ ഇനിയുള്ള 79 അന്തേവാസികളിൽ 20 പേർ അസുഖബാധിതരാണ്. പലപ്പോഴും ഡോക്ടർമാരുടെ സേവനം അധികൃതർ തേടാറില്ലെന്നാണ് ആക്ഷേപം.
അന്തേവാസികളിൽ പകുതിയും എണ്പതു വയസ് കഴിഞ്ഞവരാണ്. ആർഡിഒ, തിരൂർ തഹസിൽദാർ എന്നിവരുൾപ്പെടെയുള്ളവർ അന്തേവാസികളിൽ നിന്നു വിവരങ്ങൾ ചോദിച്ചറിഞ്ഞു. മസ്തിഷ്ക ആഘാതവും പകർച്ചവ്യാധികളുമാണ് മരണകാരണമെന്നാണ് തവനൂർ ആശുപത്രി സൂപ്രണ്ട് ഡോ. സജിയുടെ വെളിപ്പെടുത്തൽ. കഴിഞ്ഞ രണ്ടു മാസത്തിനിടെ തവനൂർ വൃദ്ധമന്ദിരത്തിൽ ആറു പേരാണ് മരിച്ചത്.
കൂട്ടമരണം: കമ്മീഷൻ കേസെടുത്തു
മലപ്പുറം: തവനൂരിലെ വ്യദ്ധസദനത്തിൽ നാല് അന്തേവാസികൾ മണിക്കൂറുകൾക്കുള്ളിൽ മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവർ മൂന്നാഴ്ചയ്ക്കകം സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ അംഗം കെ. മോഹൻകുമാർ ആവശ്യപ്പെട്ടു. തവനൂർ വൃദ്ധസദനം സൂപ്രണ്ടും വിശദീകരണം നൽകണം. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. അന്തേവാസികൾക്ക് നിശ്ചിത സമയങ്ങളിൽ ആരോഗ്യ പരിശോധന നടത്താറുണ്ടോയെന്നും ചുമതലക്കാർ ഉത്തരവാദബോധത്തോടെ പ്രവർത്തിച്ചിരുന്നോ എന്നും സംശയം ഉയർന്നിട്ടുള്ളതായി കമ്മീഷൻ ഇടക്കാല ഉത്തരവിൽ പറഞ്ഞു.കേസ് ഒക്ടോബർ 30നു പരിഗണിക്കും.
ശ്രീദേവിഅമ്മ ഞായറാഴ്ച പകൽ മരിച്ചു. ഞായറാഴ്ച തന്നെ സംസ്കരിച്ചു. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചെയുമായിട്ടാണു മറ്റു മൂന്നു പേരും മരിച്ചത്. സ്വാഭാവിക മരണമെന്നു ബന്ധുക്കളെ അറിയിച്ച ശേഷം സംസ്കരിക്കുന്നതിനായി തവനൂരിലെ ശ്മശാനത്തിലേക്കു കൊണ്ടുപോകുന്നതിന് ആംബുലൻസിൽ കയറ്റുന്നതിനിടെയാണ് നാട്ടുകാർ വിവരമറിഞ്ഞത്. വൃദ്ധമന്ദിരത്തിലെത്തി സൂപ്രണ്ടിനോട് വിവരം തിരക്കുന്നതിനിടെ മോശമായ രീതിയിൽ പ്രതികരിക്കുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു.
തുടർന്ന് നാട്ടുകാർ മൃതദേഹങ്ങൾ ആംബുലൻസിൽ കയറ്റുന്നതു തടഞ്ഞു. ഇതിനിടെ സംഭവമറിഞ്ഞെത്തിയ യുഡിഎഫ് പ്രവർത്തകർ കൂട്ടമരണത്തിനു കാരണം അന്വേഷിക്കണമെന്നും മൃതദേഹങ്ങൾ ആർഡിഒയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടം നടത്തിയതിനു ശേഷമേ സംസ്കരിക്കാൻ അനുവദിക്കുകയുള്ളുവെന്നും പറഞ്ഞ് വൃദ്ധമന്ദിരത്തിന്റെ ഗേറ്റിൽ ഉപരോധ സമരം തുടങ്ങി. കുറ്റിപ്പുറം എസ്ഐ ചിറക്കൽ ബഷീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇടപെട്ട് പ്രതിഷേധക്കാരുമായി ചർച്ച നടത്തി.
ആർഡിഒ ഇൻക്വസ്റ്റ് നടത്തണമെന്നു സമരക്കാർ ശഠിച്ചതോടെ ഉച്ചയ്ക്ക് തിരൂർ ആർഡിഒ കെ. മോബി എത്തി. ഈ സമയം വരെ വൃദ്ധമന്ദിരത്തിന് മുന്നിൽ യുഡിഎഫും ബിജെപിയും ഉപരോധസമരത്തിലായിരുന്നു.
രണ്ടു മണിയോടെ നടപടികൾ പൂർത്തിയാക്കി മൂന്നു മൃതദേഹങ്ങളും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. വൃദ്ധമന്ദിരത്തിൽ ഇനിയുള്ള 79 അന്തേവാസികളിൽ 20 പേർ അസുഖബാധിതരാണ്. പലപ്പോഴും ഡോക്ടർമാരുടെ സേവനം അധികൃതർ തേടാറില്ലെന്നാണ് ആക്ഷേപം.
അന്തേവാസികളിൽ പകുതിയും എണ്പതു വയസ് കഴിഞ്ഞവരാണ്. ആർഡിഒ, തിരൂർ തഹസിൽദാർ എന്നിവരുൾപ്പെടെയുള്ളവർ അന്തേവാസികളിൽ നിന്നു വിവരങ്ങൾ ചോദിച്ചറിഞ്ഞു. മസ്തിഷ്ക ആഘാതവും പകർച്ചവ്യാധികളുമാണ് മരണകാരണമെന്നാണ് തവനൂർ ആശുപത്രി സൂപ്രണ്ട് ഡോ. സജിയുടെ വെളിപ്പെടുത്തൽ. കഴിഞ്ഞ രണ്ടു മാസത്തിനിടെ തവനൂർ വൃദ്ധമന്ദിരത്തിൽ ആറു പേരാണ് മരിച്ചത്.
കൂട്ടമരണം: കമ്മീഷൻ കേസെടുത്തു
മലപ്പുറം: തവനൂരിലെ വ്യദ്ധസദനത്തിൽ നാല് അന്തേവാസികൾ മണിക്കൂറുകൾക്കുള്ളിൽ മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവർ മൂന്നാഴ്ചയ്ക്കകം സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ അംഗം കെ. മോഹൻകുമാർ ആവശ്യപ്പെട്ടു. തവനൂർ വൃദ്ധസദനം സൂപ്രണ്ടും വിശദീകരണം നൽകണം. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. അന്തേവാസികൾക്ക് നിശ്ചിത സമയങ്ങളിൽ ആരോഗ്യ പരിശോധന നടത്താറുണ്ടോയെന്നും ചുമതലക്കാർ ഉത്തരവാദബോധത്തോടെ പ്രവർത്തിച്ചിരുന്നോ എന്നും സംശയം ഉയർന്നിട്ടുള്ളതായി കമ്മീഷൻ ഇടക്കാല ഉത്തരവിൽ പറഞ്ഞു.കേസ് ഒക്ടോബർ 30നു പരിഗണിക്കും.