പയ്യന്നൂർ: തനിച്ചു താമസിക്കുന്ന വയോധികയുടെ വീടിനു നേരേ അക്രമം. വീടിനു കല്ലെറിഞ്ഞ മൂന്നംഗ സംഘം വയോധികയുടെ കൈ അടിച്ചൊടിച്ചു. പുളിങ്ങോം ചുണ്ട സ്വദേശിനി നങ്ങാരത്ത് ആസ്മ (55)യുടെ ഇടതുകയ്യാണു കമ്പിപ്പാര കൊണ്ടുള്ള അടിയേറ്റു തകർന്നത്. ആസ്മ പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തെക്കുറിച്ച് ആസ്മയിൽനിന്നു ചെറുപുഴ പോലീസ് ഇന്നലെ മൊഴിയെടുത്തു. ഇതേത്തുടർന്ന് അയൽവാസിയായ കുട്ടൂക്കന്റകത്ത് ജലീലിനെ (32) ചെറുപുഴ എസ്ഐ എം.എൻ. ബിജോയി അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. അയൽവാസിയും അയാളുടെ മക്കളുമടങ്ങുന്ന മൂന്നംഗ സംഘം വീടിനു കല്ലെറിയുന്നതു കണ്ടു പുറത്തേക്കിറങ്ങിയപ്പോഴാണ് ആസ്മയ്ക്കു നേരേ ആക്രമണമുണ്ടായത്. അക്രമികൾ കമ്പിപ്പാര കൊണ്ടാണ് അടിച്ചതെന്ന് ആസ്മ ചെറുപുഴ പോലീസിനോട് പറഞ്ഞു.
വീടിനു സമീപത്ത് അനധികൃതമായി നടത്തുന്ന കോഴിഫാമിനെതിരേ പ്രതികരിച്ചതിന്റെയും പരാതി നൽകിയതിന്റെയും വിരോധമാണ് അക്രമത്തിനു കാരണമെന്നും വയോധിക പറഞ്ഞു. അടിയേറ്റു താഴെവീണപ്പോൾ തലങ്ങും വിലങ്ങും മർദിക്കുകയായിരുന്നുവെന്നാണ് ആസ്മയുടെ മൊഴി. ആസ്മയുടെ ശരീരമാസകലം അടിയേറ്റ പരിക്കുകളുണ്ട്.
സംഭവത്തെക്കുറിച്ച് ആസ്മയിൽനിന്നു ചെറുപുഴ പോലീസ് ഇന്നലെ മൊഴിയെടുത്തു. ഇതേത്തുടർന്ന് അയൽവാസിയായ കുട്ടൂക്കന്റകത്ത് ജലീലിനെ (32) ചെറുപുഴ എസ്ഐ എം.എൻ. ബിജോയി അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. അയൽവാസിയും അയാളുടെ മക്കളുമടങ്ങുന്ന മൂന്നംഗ സംഘം വീടിനു കല്ലെറിയുന്നതു കണ്ടു പുറത്തേക്കിറങ്ങിയപ്പോഴാണ് ആസ്മയ്ക്കു നേരേ ആക്രമണമുണ്ടായത്. അക്രമികൾ കമ്പിപ്പാര കൊണ്ടാണ് അടിച്ചതെന്ന് ആസ്മ ചെറുപുഴ പോലീസിനോട് പറഞ്ഞു.
വീടിനു സമീപത്ത് അനധികൃതമായി നടത്തുന്ന കോഴിഫാമിനെതിരേ പ്രതികരിച്ചതിന്റെയും പരാതി നൽകിയതിന്റെയും വിരോധമാണ് അക്രമത്തിനു കാരണമെന്നും വയോധിക പറഞ്ഞു. അടിയേറ്റു താഴെവീണപ്പോൾ തലങ്ങും വിലങ്ങും മർദിക്കുകയായിരുന്നുവെന്നാണ് ആസ്മയുടെ മൊഴി. ആസ്മയുടെ ശരീരമാസകലം അടിയേറ്റ പരിക്കുകളുണ്ട്.